ബർലിൻ: കേംബ്രിഡ്ജ് അനലറ്റിക്ക എന്ന ബ്രിട്ടീഷ് കന്പനി ലക്ഷക്കണക്കിന് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതു സംബന്ധിച്ച വിവാദത്തിൽ ഫെയ്സ്ബുക്കിന്റെ ഭാഗത്ത് പിഴവു പറ്റിപ്പോയെന്ന് സിഇഒ മാർക്ക് സുക്കർബർഗ്. ഫെയ്സ്ബുക്കിനും ഉപയോക്താക്കൾക്കുമിടയിൽ വിശ്വാസ വഞ്ചന സംഭവിച്ചിരിക്കുന്നു എന്നും കുറ്റസമ്മതം.
ചോർത്തിയെടുത്ത യൂസർ വിവരങ്ങൾ ഉപയോഗിച്ച് യുഎസ് തെരഞ്ഞെടുപ്പിൽ കേംബ്രിഡ്ജ് അനലറ്റിക ഇടപെടൽ നടത്തിയെന്നാണ് ആരോപണം. ഇതേ സ്ഥാപനത്തെയാണ് ഇന്ത്യയിൽ കോണ്ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള വിവരം ചോർത്തൽ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിരവധി മാറ്റങ്ങൾ ഫെയ്സ്ബുക്ക് വരുത്തുമെന്ന് സുക്കർബർഗ് ഉറപ്പു നൽകുന്നു. അലക്സാൻഡർ കോഗൻ എന്നയാൾ ഡെവലപ് ചെയ്ത ആപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു വിവരം ചോർത്തൽ എന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ, ഫെയ്സ്ബുക്കും കേംബ്രിഡ്ജ് അനലറ്റിക്കയും ചേർന്ന് തന്നെ ബലിയാടാക്കുകയാണെന്ന് കോഗൻ ആരോപിക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ചോർത്തിയെടുത്ത യൂസർ വിവരങ്ങൾ ഉപയോഗിച്ച് യുഎസ് തെരഞ്ഞെടുപ്പിൽ കേംബ്രിഡ്ജ് അനലറ്റിക ഇടപെടൽ നടത്തിയെന്നാണ് ആരോപണം. ഇതേ സ്ഥാപനത്തെയാണ് ഇന്ത്യയിൽ കോണ്ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള വിവരം ചോർത്തൽ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിരവധി മാറ്റങ്ങൾ ഫെയ്സ്ബുക്ക് വരുത്തുമെന്ന് സുക്കർബർഗ് ഉറപ്പു നൽകുന്നു. അലക്സാൻഡർ കോഗൻ എന്നയാൾ ഡെവലപ് ചെയ്ത ആപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു വിവരം ചോർത്തൽ എന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ, ഫെയ്സ്ബുക്കും കേംബ്രിഡ്ജ് അനലറ്റിക്കയും ചേർന്ന് തന്നെ ബലിയാടാക്കുകയാണെന്ന് കോഗൻ ആരോപിക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ