ബ്രൗണ്ഷ്വൈഗ്: യൂറോപ്പിൽ സമ്മർസമയം മാർച്ച് 25 ന് ഞായറാഴ്ച പുലർച്ചെ ആരംഭിക്കും. ഒരു മണിക്കൂർ മുന്നോട്ടു മാറ്റിവച്ചാണ് സമ്മർ ടൈം ക്രമീകരിക്കുന്നത്. അതായത് പുലർച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നാക്കി മാറ്റും. നടപ്പു വർഷത്തിൽ മാർച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലർച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്്. വർഷത്തിലെ ഏറ്റവും നീളം കുറഞ്ഞ രാത്രിയാണിത്.
ജർമനിയിലെ ബ്രൗണ്ഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി) ഈ സമയമാറ്റ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫർട്ടിൽ സ്ഥാപിച്ചിട്ടുള്ള ടവറിൽ നിന്നും സിഗ്നലുകൾ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികൾ പ്രവർത്തിക്കുന്നു. 1980 മുതലാണ് ജർമനിയിൽ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഇപ്പോൾ സമയ മാറ്റം പ്രാവർത്തികമാണ്. അതുവഴി മധ്യയൂറോപ്യൻ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാൻ സഹായകമാകും. പകലിന് ദൈർഘ്യം കൂടുതലായിരിയ്ക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.
വർഷത്തിലെ ഒക്ടോബർ മാസം അവസാനം വരുന്ന ഞായറാഴ്ച പുലർച്ചെ ഒരു മണിക്കൂർ പിറകോട്ടു മാറ്റിയാണ് വിന്റർ ടൈം ക്രമപ്പെടുത്തുന്നത്. സമ്മർടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ഒരു മണിക്കൂർ ജോലി കുറച്ചു ചെയ്താൽ മതി. പക്ഷെ വിന്റർ ടൈം മാറുന്ന ദിനത്തിൽ രാത്രി ജോലിക്കാർക്ക് ഒരു മണിക്കൂർ കൂടുതൽ ജോലി ചെയ്യുകയും വേണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തിൽ വകയിരുത്തും. രാത്രിയിൽ നടത്തുന്ന ട്രെയിൻ സർവീസിലെ സമയമാറ്റ ക്രമീകരണങ്ങൾ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി ചെയ്യുന്നത്.
സമയമാറ്റത്തെ യൂറോപ്യൻ ജനത തികച്ചും അർത്ഥശൂന്യമായിട്ടാണ് ഇപ്പോൾ കാണുന്നതെങ്കിലും ആധികാരികമായി ഇതിനൊരു പരിഹാരം യൂറോപ്യൻ യൂണിയന്റെ ഭാഗത്തു നിന്നും യൂറോപ്പിലെ മറ്റു രാജ്യത്തു നിന്നും ഉണ്ടായത് പുതിയൊരു ഉണർവ് ഉണ്ടാക്കിയിരിയ്ക്കയാണ്.
ഈ സമയമാറ്റം വേണ്ടെന്നുവെയ്ക്കാൻ ഫെബ്രുവരിയിൽ യൂറോപ്യൻ പാർലമെന്റ് അനുമതി നൽകിയിരുന്നു. 28 അംഗ ഇയു ബ്ലോക്കിൽ ഹംഗറിയാണ് വിന്റർ, സമ്മർ സമയങ്ങൾ ഏകീകരിക്കാൻ അനുവദിയ്ക്കുന്ന പ്രമേയം ഇയു പാർലമെന്റിൽ കൊണ്ടുവന്നതും വോട്ടിനിട്ട് തീരുമാനിച്ചും. എന്നാൽ അന്തിമ തീരുമാനം ഇയു കമ്മീഷനു വിട്ടിരിയ്ക്കുകയാണ്. ഇയു കമ്മീഷൻ അംഗീകരിച്ചാൽ ഒരു പക്ഷെ കഴിഞ്ഞ 28 വർഷമായി കീഴ്വഴക്കംപോലെ തുടരുന്ന സമയമാറ്റ പ്രക്രിയയിലെ അവസാനത്തെ സമയമാറ്റം ആയിരിയ്ക്കും മാർച്ച് 25 ന് നടക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിലെ ബ്രൗണ്ഷ്വൈഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി) ഈ സമയമാറ്റ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫർട്ടിൽ സ്ഥാപിച്ചിട്ടുള്ള ടവറിൽ നിന്നും സിഗ്നലുകൾ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികൾ പ്രവർത്തിക്കുന്നു. 1980 മുതലാണ് ജർമനിയിൽ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഇപ്പോൾ സമയ മാറ്റം പ്രാവർത്തികമാണ്. അതുവഴി മധ്യയൂറോപ്യൻ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാൻ സഹായകമാകും. പകലിന് ദൈർഘ്യം കൂടുതലായിരിയ്ക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.
വർഷത്തിലെ ഒക്ടോബർ മാസം അവസാനം വരുന്ന ഞായറാഴ്ച പുലർച്ചെ ഒരു മണിക്കൂർ പിറകോട്ടു മാറ്റിയാണ് വിന്റർ ടൈം ക്രമപ്പെടുത്തുന്നത്. സമ്മർടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ഒരു മണിക്കൂർ ജോലി കുറച്ചു ചെയ്താൽ മതി. പക്ഷെ വിന്റർ ടൈം മാറുന്ന ദിനത്തിൽ രാത്രി ജോലിക്കാർക്ക് ഒരു മണിക്കൂർ കൂടുതൽ ജോലി ചെയ്യുകയും വേണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തിൽ വകയിരുത്തും. രാത്രിയിൽ നടത്തുന്ന ട്രെയിൻ സർവീസിലെ സമയമാറ്റ ക്രമീകരണങ്ങൾ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി ചെയ്യുന്നത്.
സമയമാറ്റത്തെ യൂറോപ്യൻ ജനത തികച്ചും അർത്ഥശൂന്യമായിട്ടാണ് ഇപ്പോൾ കാണുന്നതെങ്കിലും ആധികാരികമായി ഇതിനൊരു പരിഹാരം യൂറോപ്യൻ യൂണിയന്റെ ഭാഗത്തു നിന്നും യൂറോപ്പിലെ മറ്റു രാജ്യത്തു നിന്നും ഉണ്ടായത് പുതിയൊരു ഉണർവ് ഉണ്ടാക്കിയിരിയ്ക്കയാണ്.
ഈ സമയമാറ്റം വേണ്ടെന്നുവെയ്ക്കാൻ ഫെബ്രുവരിയിൽ യൂറോപ്യൻ പാർലമെന്റ് അനുമതി നൽകിയിരുന്നു. 28 അംഗ ഇയു ബ്ലോക്കിൽ ഹംഗറിയാണ് വിന്റർ, സമ്മർ സമയങ്ങൾ ഏകീകരിക്കാൻ അനുവദിയ്ക്കുന്ന പ്രമേയം ഇയു പാർലമെന്റിൽ കൊണ്ടുവന്നതും വോട്ടിനിട്ട് തീരുമാനിച്ചും. എന്നാൽ അന്തിമ തീരുമാനം ഇയു കമ്മീഷനു വിട്ടിരിയ്ക്കുകയാണ്. ഇയു കമ്മീഷൻ അംഗീകരിച്ചാൽ ഒരു പക്ഷെ കഴിഞ്ഞ 28 വർഷമായി കീഴ്വഴക്കംപോലെ തുടരുന്ന സമയമാറ്റ പ്രക്രിയയിലെ അവസാനത്തെ സമയമാറ്റം ആയിരിയ്ക്കും മാർച്ച് 25 ന് നടക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ