മ്യൂണിക്ക്: പ്രമുഖ കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ജർമനിയിലെ ആസ്ഥാനത്ത് പോലീസ് റെയ്ഡ് നടത്തി. മലിനീകരണം കുറച്ചു കാണിക്കാൻ ഡീസൽ വാഹനങ്ങൾ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന.
നൂറോളം പോലീസുകാരും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കെത്തിയത്. മ്യൂണിക്കിലാണ് കന്പനിയുടെ ജർമൻ ആസ്ഥാനം. എൻജിൻ നിർമാണ കേന്ദ്രമായ ഓസ്ട്രിയയിലെ ഒരു സൈറ്റിൽ റെയ്ഡ് നടത്തിയെന്നാണ് വിവരം.
2015ൽ ഫോക്സ് വാഗൻ നടത്തിയ കുറ്റസമ്മതത്തിലൂടെയാണ് മലിനീകരണ തട്ടിപ്പ് വിവാദം ഉടലെടുക്കുന്നത്. പല പ്രമുഖ കന്പനികളും പരസ്പര സഹകരണത്തോടെയാണ് ഇതു നടത്തിവന്നതെന്നു പിന്നീട് സൂചനകൾ ലഭിക്കുകയായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നൂറോളം പോലീസുകാരും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കെത്തിയത്. മ്യൂണിക്കിലാണ് കന്പനിയുടെ ജർമൻ ആസ്ഥാനം. എൻജിൻ നിർമാണ കേന്ദ്രമായ ഓസ്ട്രിയയിലെ ഒരു സൈറ്റിൽ റെയ്ഡ് നടത്തിയെന്നാണ് വിവരം.
2015ൽ ഫോക്സ് വാഗൻ നടത്തിയ കുറ്റസമ്മതത്തിലൂടെയാണ് മലിനീകരണ തട്ടിപ്പ് വിവാദം ഉടലെടുക്കുന്നത്. പല പ്രമുഖ കന്പനികളും പരസ്പര സഹകരണത്തോടെയാണ് ഇതു നടത്തിവന്നതെന്നു പിന്നീട് സൂചനകൾ ലഭിക്കുകയായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ