ബ്രസൽസ്: നാലാം വട്ടവും റഷ്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വ്ളാദിമിർ പുടിന്റെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും അഭിനന്ദനങ്ങൾ എത്തിച്ചേരുന്നു. എന്നാൽ, പാശ്ചാത്യ രാജ്യങ്ങൾ ഇതിനോടു പ്രതികരിക്കുന്നത് വളരെ ആലോചിച്ചും വൈകിയും മാത്രം.
തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു എന്ന ആരോപണത്തോട് യൂറോപ്യൻ നിരീക്ഷകർ യോജിക്കുന്നില്ല. എന്നാൽ, വോട്ടർമാർക്ക് മറ്റൊരു തെരഞ്ഞെടുപ്പ് അസാധ്യമായ സാഹചര്യമാണ് റഷ്യയിൽ നിലനിന്നതെന്ന് അവർ സമ്മതിക്കുന്നു. 76 ശതമാനം വോട്ട് നേടിയാണ് പുടിൻ അടുത്ത ആറു വർഷത്തേക്കു കൂടി പ്രസിഡന്റായിരിക്കാൻ അർഹത നേടിയത്.
പ്രധാനമന്ത്രിയെ മാറ്റുന്നത് അടക്കം മന്ത്രിസഭയിൽ കാര്യമായ അഴിച്ചുപണി നടത്തുമെന്നാണ് പുടിൻ നൽകുന്ന സൂചന. മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവാണ് 2012 മുതൽ പ്രധാനമന്ത്രി പദം വഹിക്കുന്നത്. 2012ൽ പുടിനും മെദ്വദേവും പ്രസിഡന്റ് പദവും പ്രധാനമന്ത്രി പദവും പരസ്പരം വച്ചുമാറുകയാണ് ചെയ്തത്. 1999 മുതൽ പ്രധാനമന്ത്രി അല്ലെങ്കിൽ പ്രസിഡന്റ് സ്ഥാനത്ത് മെദ്വദേവുമുണ്ട്.
പുടിനെ അഭിനന്ദിച്ച് വൈകാതെ ടെലിഗ്രാം അയയ്ക്കുമെന്നായിരുന്നു ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ വക്താവ് സ്റ്റീഫൻ സീബർട്ടിന്റെ പ്രതികരണം. ഉക്രെയ്നും സിറിയയും അടക്കം വിവിധ വിഷയങ്ങളിൽ റഷ്യയുമായി അഭിപ്രായ വ്യത്യാസം തുടരുകായണെന്നും അദ്ദേഹം ആവർത്തിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു എന്ന ആരോപണത്തോട് യൂറോപ്യൻ നിരീക്ഷകർ യോജിക്കുന്നില്ല. എന്നാൽ, വോട്ടർമാർക്ക് മറ്റൊരു തെരഞ്ഞെടുപ്പ് അസാധ്യമായ സാഹചര്യമാണ് റഷ്യയിൽ നിലനിന്നതെന്ന് അവർ സമ്മതിക്കുന്നു. 76 ശതമാനം വോട്ട് നേടിയാണ് പുടിൻ അടുത്ത ആറു വർഷത്തേക്കു കൂടി പ്രസിഡന്റായിരിക്കാൻ അർഹത നേടിയത്.
പ്രധാനമന്ത്രിയെ മാറ്റുന്നത് അടക്കം മന്ത്രിസഭയിൽ കാര്യമായ അഴിച്ചുപണി നടത്തുമെന്നാണ് പുടിൻ നൽകുന്ന സൂചന. മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവാണ് 2012 മുതൽ പ്രധാനമന്ത്രി പദം വഹിക്കുന്നത്. 2012ൽ പുടിനും മെദ്വദേവും പ്രസിഡന്റ് പദവും പ്രധാനമന്ത്രി പദവും പരസ്പരം വച്ചുമാറുകയാണ് ചെയ്തത്. 1999 മുതൽ പ്രധാനമന്ത്രി അല്ലെങ്കിൽ പ്രസിഡന്റ് സ്ഥാനത്ത് മെദ്വദേവുമുണ്ട്.
പുടിനെ അഭിനന്ദിച്ച് വൈകാതെ ടെലിഗ്രാം അയയ്ക്കുമെന്നായിരുന്നു ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ വക്താവ് സ്റ്റീഫൻ സീബർട്ടിന്റെ പ്രതികരണം. ഉക്രെയ്നും സിറിയയും അടക്കം വിവിധ വിഷയങ്ങളിൽ റഷ്യയുമായി അഭിപ്രായ വ്യത്യാസം തുടരുകായണെന്നും അദ്ദേഹം ആവർത്തിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ