ബർലിൻ: ജർമനിയിൽ കത്തി കൊണ്ടുള്ള ആക്രമണ സംഭവങ്ങൾ പെരുകുന്നതായി പോലീസിന്റെ കണക്കുകളിൽ വ്യക്തമാകുന്നു. ബർലിനിൽ മാത്രം പ്രതിദിനം ശരാശരി ഏഴ് കത്തിക്കുത്തുകൾ നടക്കുന്നു എന്നാണ് ഏറ്റവും പുതിയ കണക്ക്.
ഇവയിൽ ബഹുഭൂരിപക്ഷവും വ്യക്തിഗതമായ പ്രശ്നങ്ങൾ കാരണമുള്ളതാണ്. ആസൂത്രിതമായ കുറ്റകൃത്യങ്ങളല്ല. ഏതാനും മാസങ്ങളായി കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു വരുകയാണെന്നും, കൗമാരക്കാരാണ് പ്രതിസ്ഥാനത്തു വരുന്നവരിൽ ഏറെയും എന്നും വ്യക്തമാകുന്നു.
2014 മുതൽ കത്തിക്കുത്ത് കേസുകൾ വർധിക്കുന്ന പ്രവണതയാണ് ഹെസ്സനിൽ കാണുന്നത്. 926ൽ നിന്ന് 1194 കേസുകളിലെത്തി നിൽക്കുന്നു. നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലും ഇതേ പ്രവണഥ ദൃശ്യമാണ്. ദേശീയ തലത്തിൽ ഇതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും സ്വകാര്യ സർവേകളിലും പോലീസിന്റെ ഏകദേശ കണക്കുകളിലും ഇതു വ്യക്തമാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഇവയിൽ ബഹുഭൂരിപക്ഷവും വ്യക്തിഗതമായ പ്രശ്നങ്ങൾ കാരണമുള്ളതാണ്. ആസൂത്രിതമായ കുറ്റകൃത്യങ്ങളല്ല. ഏതാനും മാസങ്ങളായി കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു വരുകയാണെന്നും, കൗമാരക്കാരാണ് പ്രതിസ്ഥാനത്തു വരുന്നവരിൽ ഏറെയും എന്നും വ്യക്തമാകുന്നു.
2014 മുതൽ കത്തിക്കുത്ത് കേസുകൾ വർധിക്കുന്ന പ്രവണതയാണ് ഹെസ്സനിൽ കാണുന്നത്. 926ൽ നിന്ന് 1194 കേസുകളിലെത്തി നിൽക്കുന്നു. നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലും ഇതേ പ്രവണഥ ദൃശ്യമാണ്. ദേശീയ തലത്തിൽ ഇതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും സ്വകാര്യ സർവേകളിലും പോലീസിന്റെ ഏകദേശ കണക്കുകളിലും ഇതു വ്യക്തമാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ