ബംഗളൂരു: വേനൽമഴയിൽ കുതിർന്ന ബംഗളൂരുവിന് സുവിശേഷച്ചൂടു പകർന്ന് മാണ്ഡ്യ രൂപതാ അഭിഷേകാഗ്നി ബൈബിൾ കണ്വൻഷൻ. വചനം കേൾക്കാനും ഹൃദയത്തിൽ സംഗ്രഹിക്കാനും കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ആയിരങ്ങളാണ് ്രെകെസ്റ്റ് സ്കൂൾ മൈതാനത്തേക്ക് ഒഴുകുന്നത്. അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലിൻറെ നേതൃത്വത്തിൽ നടക്കുന്ന കണ്വൻഷന് ഈമാസം 15നാണ് തുടക്കമായത്.
തലശേരി അതിരൂപതാധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. ്രെകെസ്തവർ ദൈവവചനം സ്വീകരിച്ച് അത് തങ്ങളുടെ ജീവിതത്തിലൂടെ സമൂഹത്തിന് കാണിച്ചുകൊടുക്കുന്നവരാകണമെന്ന് മാർ ജോർജ് ഞരളക്കാട്ട് ഉദ്ബോധിപ്പിച്ചു. വചനം ശ്രവിക്കുന്നതിലൂടെ മാത്രം ഒരാൾ ദൈവവിശ്വാസിയാകുന്നില്ലെന്നും വചനമനുസരിച്ച് ജീവിക്കുന്പോൾ മാത്രമാണ് ക്രിസ്തുവിൻറെ യഥാർഥ അനുയായിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസബോധ്യങ്ങൾ മനസിനെ ആഴത്തിൽ സ്വാധീനിക്കത്തക്കവിധം കുട്ടികൾക്ക് പകർന്നുനല്കാൻ മാതാപിതാക്കൾക്കും മുതിർന്നവർക്കും കഴിയണമെന്നും മാർ ജോർജ് ഞരളക്കാട്ട് പറഞ്ഞു.
കണ്‍വൻഷനോടനുബന്ധിച്ചു നടന്ന വചനപ്രതിഷ്ഠ മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ നിർവഹിച്ചു. മൈസൂരു ഹിങ്കൽ ഇൻഫൻറ് ജീസസ് ഫൊറോനയിലെ വൈദികർ അർപ്പിച്ച സമൂഹബലിയോടെയാണ് കണ്‍വൻഷനു തുടക്കമായത്. മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമിത്വം വഹിച്ച ദിവ്യബലിയിൽ മാണ്ഡ്യ രൂപതാ വികാരി ജനറാൾമാരായ മോണ്‍. ജോർജ് ആലൂക്ക, റവ.ഡോ. മാത്യു കോയിക്കര സിഎംഐ, ചാൻസലർ ഫാ. ജോമോൻ കോലെഞ്ചേരി, സെമിനാരി റെക്ടർ ഫാ. മാർട്ടിൻ തട്ടാംപറന്പിൽ, രൂപതാ പ്രൊക്യുറേറ്റർ ഫാ. സജി പരിയപ്പനാൽ, ബൈബിൾ കണ്വൻഷൻ ജനറൽ കണ്‍വീനർ ഫാ. ബെന്നി പേങ്ങിപ്പറന്പിൽ, ജോയിൻറ് കണ്‍വീനർ ഫാ. ജോർജ് മൈലാടൂർ, ഫാ. കുര്യാക്കോസ് കുന്നത്ത്, ഫാ. മനോജ് അന്പലത്തിങ്കൽ, ഫാ. ലാലു തടത്തിലാങ്കൽ, ഫാ. റോബിൻ മനയ്ക്കലേത്ത് എന്നിവർ സഹകാർമികരായിരുന്നു.
കണ്‍വൻഷന്റെ എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30ന് ജപമാല, തുടർന്ന് ദിവ്യബലി, വചനപ്രഘോഷണം, ആരാധന എന്നിവ നടക്കും. കണ്വൻഷൻ തിങ്കളാഴ്ച സമാപിച്ചു.
ബംഗളൂരുവിൽ അനുഗ്രഹമഴയായി അഭിഷേകാഗ്നി
10:11 PM Mar 19, 2018 | Deepika.com