ലണ്ടൻ: റഷ്യയിലെ മുൻ ബ്രിട്ടീഷ് ചാരൻ സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കുമെതിരേ റഷ്യ വിഷ പ്രയോഗം നടത്തിയെന്ന ആരോപണത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം തകരുന്നു. 23 റഷ്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് പ്രഖ്യാപിച്ചു. ഇതോടൊപ്പം റഷ്യയുമായുള്ള എല്ലാതരത്തിലുള്ള ഉന്നതബന്ധങ്ങളും റദ്ദാക്കുന്നതായും മേയ് പറഞ്ഞു.
പുറത്താക്കിയ നയതന്ത്രപ്രതിനിധികൾക്ക് രാജ്യംവിടാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. തങ്ങൾക്ക് നേരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ബ്രിട്ടണ് യുക്തിബോധത്തോടെ കാര്യങ്ങളെ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ വക്താവ് ഡിമിത്രി പെസ്കോവ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റഷ്യ ആരോപണങ്ങൾ തള്ളിയ സാഹചര്യത്തിൽ അടുത്ത നടപടി സ്വീകരിക്കാൻ ദേശീയ സുരക്ഷാ കൗണ്സിലുമായി മേയ് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ബ്രിട്ടന്റെ നടപടികൾ പ്രഖ്യാപിച്ചത്.
വരാനിരിക്കുന്ന റഷ്യൻ ലോകകപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇതോടെ പ്രതിസന്ധിയിലാകുമെന്നാണ് കരുതുന്നത്. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ പത്തു ദിവസം മുൻപാണ് രാസായുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. ഇതിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ വാക്കുത്തർക്കം മുറുകിയിരിക്കുകയായിരുന്നു. റഷ്യ ഇത്തരമൊരു ആക്രമണം നടത്താൻ പൂർണമായും കഴിവുള്ളവരാണെന്ന് തന്റെ സർക്കാർ കണ്ടെത്തിയതായി മേയ് പറഞ്ഞു. വ്യാഴാഴ്ച ന്യൂയോർക്കിൽ നടക്കുന്ന യുഎൻ സുരക്ഷാസമിതി യോഗത്തിൽ വിഷയം ഉന്നയിക്കുമെന്നും മേയ് അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി തെരേസാ മേയ് ഫോണിലൂടെ ചർച്ച നടത്തി. അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമായി ഇത്തരത്തിൽ നിന്ദ്യമായ ആയുധങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്കെതിരേ ശക്തമായ നടപടി വേണമെന്ന അഭിപ്രായത്തെ ഇരുവരും പിന്തുണച്ചതായി വൈറ്റ് ഹൗസ് പറഞ്ഞു.
ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം മോശമായിക്കൊണ്ടിരിക്കുന്ന സമയത്താണ് പുതിയ വിഷയം ഉയർന്നിരിക്കുന്നത്. എന്നാൽ, വിഷയത്തിൽ ബ്രിട്ടണ് ശക്തമായ പിന്തുണയാണ് നൽകുന്നതെന്ന് യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസ് ടിമ്മെർമാൻസ് പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പുറത്താക്കിയ നയതന്ത്രപ്രതിനിധികൾക്ക് രാജ്യംവിടാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. തങ്ങൾക്ക് നേരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ബ്രിട്ടണ് യുക്തിബോധത്തോടെ കാര്യങ്ങളെ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ വക്താവ് ഡിമിത്രി പെസ്കോവ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റഷ്യ ആരോപണങ്ങൾ തള്ളിയ സാഹചര്യത്തിൽ അടുത്ത നടപടി സ്വീകരിക്കാൻ ദേശീയ സുരക്ഷാ കൗണ്സിലുമായി മേയ് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ബ്രിട്ടന്റെ നടപടികൾ പ്രഖ്യാപിച്ചത്.
വരാനിരിക്കുന്ന റഷ്യൻ ലോകകപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇതോടെ പ്രതിസന്ധിയിലാകുമെന്നാണ് കരുതുന്നത്. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ പത്തു ദിവസം മുൻപാണ് രാസായുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നത്. ഇതിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ വാക്കുത്തർക്കം മുറുകിയിരിക്കുകയായിരുന്നു. റഷ്യ ഇത്തരമൊരു ആക്രമണം നടത്താൻ പൂർണമായും കഴിവുള്ളവരാണെന്ന് തന്റെ സർക്കാർ കണ്ടെത്തിയതായി മേയ് പറഞ്ഞു. വ്യാഴാഴ്ച ന്യൂയോർക്കിൽ നടക്കുന്ന യുഎൻ സുരക്ഷാസമിതി യോഗത്തിൽ വിഷയം ഉന്നയിക്കുമെന്നും മേയ് അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി തെരേസാ മേയ് ഫോണിലൂടെ ചർച്ച നടത്തി. അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിരുദ്ധമായി ഇത്തരത്തിൽ നിന്ദ്യമായ ആയുധങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്കെതിരേ ശക്തമായ നടപടി വേണമെന്ന അഭിപ്രായത്തെ ഇരുവരും പിന്തുണച്ചതായി വൈറ്റ് ഹൗസ് പറഞ്ഞു.
ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം മോശമായിക്കൊണ്ടിരിക്കുന്ന സമയത്താണ് പുതിയ വിഷയം ഉയർന്നിരിക്കുന്നത്. എന്നാൽ, വിഷയത്തിൽ ബ്രിട്ടണ് ശക്തമായ പിന്തുണയാണ് നൽകുന്നതെന്ന് യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസ് ടിമ്മെർമാൻസ് പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ