ബർലിൻ: മലിനീകരണ തട്ടിപ്പ് വിവാദത്തിൽപെട്ടിട്ടും റെക്കോഡ് വരുമാനവുമായി ഫോക്സ് വാഗൻ. കന്പനിയുടെ വരുമാനം ബോർഡ് അംഗങ്ങൾക്കും വൻ ലാഭം നൽകുന്നു. ഏറ്റവും മുന്നിൽ സിഇഒ മത്യാസ് മുള്ളർ തന്നെ. 9.5 മില്യണ്‍ യൂറോയാണ് കഴിഞ്ഞ വർഷം കന്പനി അദ്ദേഹത്തിനു നൽകിയത്. ഇതിൽ 2.1 മില്യണ്‍ മാത്രമാണ് അടിസ്ഥാന ശന്പളം. ബോണസ് തുകയാണ് ബാക്കി.
ഡയറക്റ്റർമാർക്കു നൽകുന്ന ബോണസിനു പരിധി ഏർപ്പെടുത്തിയതിനാൽ മാത്രമാണ് മുള്ളർക്കു കിട്ടിയ തുക ഇത്രയും കുറഞ്ഞുപോയതെന്നാണ് വിലയിരുത്തൽ. അല്ലെങ്കിൽ കുറഞ്ഞത് 13 മില്യനെങ്കിലും ലഭിക്കുമായിരുന്നു. മുൻ മേധാവി മാർട്ടിൻ വിന്റർകോണിനു ലഭിച്ച പതിനാലു മില്യനാണ് ഇപ്പോഴത്തെ റെക്കോഡ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഡയറക്റ്റർമാർക്കു നൽകുന്ന ബോണസിനു പരിധി ഏർപ്പെടുത്തിയതിനാൽ മാത്രമാണ് മുള്ളർക്കു കിട്ടിയ തുക ഇത്രയും കുറഞ്ഞുപോയതെന്നാണ് വിലയിരുത്തൽ. അല്ലെങ്കിൽ കുറഞ്ഞത് 13 മില്യനെങ്കിലും ലഭിക്കുമായിരുന്നു. മുൻ മേധാവി മാർട്ടിൻ വിന്റർകോണിനു ലഭിച്ച പതിനാലു മില്യനാണ് ഇപ്പോഴത്തെ റെക്കോഡ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ