ബർലിൻ: 82 മില്യണ്‍ ജനസംഖ്യയുള്ള ജർമനിയിലെ ജനങ്ങൾ ഉപയോഗിച്ചുവരുന്നത് 124 മില്യണ്‍ സ്മാർട്ടുഫോണുകളെന്ന് സർവേ.
ബിറ്റ്കോം എന്ന ഇൻഡസ്ട്രി അസോസിയേഷൻ നടത്തിയ സർവേയിൽ കൗതുകകരമായ ഫലം കിട്ടിയത്. 2015ൽ 100.4 മില്യണ്‍ സ്മാർട്ട്ഫോണുകളാണ് രാജ്യത്ത് ഉപയോഗത്തിലുണ്ടായിരുന്നത്. 2010ൽ ഇത് 72 മില്യണ്‍ മാത്രമായിരുന്നു. അതായത്, കഴിഞ്ഞ എട്ടു വർഷത്തിനിടെ 72 ശതമാനം വർധന.
പതിനാലു വയസിനു മുകളിൽ പ്രായമുള്ള ജർമനിക്കാരിൽ എണ്പതു ശതമാനം പേർക്കും ഉപയോഗിക്കാത്ത ഒരു ഫോണുണ്ടാകും. 59 ശതമാനം പേരുടെയും പക്കൽ പഴയ രണ്ടു ഫോണുകൾ കാണും.
സമീപ വർഷങ്ങളിൽ രാജ്യത്ത് സ്മാർട്ട്ഫോണ്‍ വിൽപ്പനയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഉപയോഗത്തിലുള്ളവയിൽ പത്തിൽ ആറ് സ്മാർട്ട് ഫോണുകളും കഴിഞ്ഞ വർഷം വാങ്ങിയതാണ്. പഴയ ഫോണുകൾ വലിയ ഇ വേസ്റ്റ് കൂന്പാരമായി മാറുകയാണെന്നും മുന്നറിയിപ്പ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബിറ്റ്കോം എന്ന ഇൻഡസ്ട്രി അസോസിയേഷൻ നടത്തിയ സർവേയിൽ കൗതുകകരമായ ഫലം കിട്ടിയത്. 2015ൽ 100.4 മില്യണ്‍ സ്മാർട്ട്ഫോണുകളാണ് രാജ്യത്ത് ഉപയോഗത്തിലുണ്ടായിരുന്നത്. 2010ൽ ഇത് 72 മില്യണ്‍ മാത്രമായിരുന്നു. അതായത്, കഴിഞ്ഞ എട്ടു വർഷത്തിനിടെ 72 ശതമാനം വർധന.
പതിനാലു വയസിനു മുകളിൽ പ്രായമുള്ള ജർമനിക്കാരിൽ എണ്പതു ശതമാനം പേർക്കും ഉപയോഗിക്കാത്ത ഒരു ഫോണുണ്ടാകും. 59 ശതമാനം പേരുടെയും പക്കൽ പഴയ രണ്ടു ഫോണുകൾ കാണും.
സമീപ വർഷങ്ങളിൽ രാജ്യത്ത് സ്മാർട്ട്ഫോണ്‍ വിൽപ്പനയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഉപയോഗത്തിലുള്ളവയിൽ പത്തിൽ ആറ് സ്മാർട്ട് ഫോണുകളും കഴിഞ്ഞ വർഷം വാങ്ങിയതാണ്. പഴയ ഫോണുകൾ വലിയ ഇ വേസ്റ്റ് കൂന്പാരമായി മാറുകയാണെന്നും മുന്നറിയിപ്പ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ