പാരീസ്: വികസ്വര രാജ്യങ്ങളിലെ സൗരോർജ പദ്ധതികളുടെ വികസനത്തിന് 700 മില്യണ്‍ യൂറോ നീക്കി വയ്ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പ്രഖ്യാപിച്ചു. പാരന്പര്യേതര ഉൗർജ സ്രോതസുകൾ വികസിപ്പിക്കുന്നതു സംബന്ധിച്ചു ചർച്ച ചെയ്യാൻ ലോക നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പ്രഖ്യാപനം.
ഹരിതോർജത്തിലേക്കുള്ള ലോകത്തിന്റെ മാറ്റത്തിനു വേഗം തീരെ പോരെന്ന് കഴിഞ്ഞ ഡിസംബറിൽ മാക്രോണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് 2022നുള്ളിൽ വായ്പകളായും സംഭാവനകളായും എഴുനൂറു മില്യണ്‍ യൂറോ ഈയിനത്തിൽ മാറ്റിവയ്ക്കാനുള്ള തീരുമാനം.
2015ൽ ഇന്ത്യയുമായി ചേർന്ന് രൂപീകരിച്ച സൗരോർജ പദ്ധതിയിൽ മുന്നൂറു മില്യണ്‍ യൂറോ ഫ്രാൻസ് അന്നു തന്നെ വാഗ്ദാനം ചെയ്തിരുന്നതാണ്. ദരിദ്ര രാജ്യങ്ങളിലെ സൗരോർജ വികസനമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കാർബണ്‍ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുക എന്നത് അനിവാര്യമാണെന്നും, പണത്തിന്റെ കുറവ് ഇതിനു വിഘാതമാകരുതെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര് മോദി ചർച്ചയിൽ അഭിപ്രായപ്പെട്ടു. കാർബണ്‍ മലിനീകരണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ഇന്ന് പാരന്പര്യേതര ഉൗർജ രംഗത്ത് വൻ കുതിപ്പാണ് നടത്തിവരുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഹരിതോർജത്തിലേക്കുള്ള ലോകത്തിന്റെ മാറ്റത്തിനു വേഗം തീരെ പോരെന്ന് കഴിഞ്ഞ ഡിസംബറിൽ മാക്രോണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് 2022നുള്ളിൽ വായ്പകളായും സംഭാവനകളായും എഴുനൂറു മില്യണ്‍ യൂറോ ഈയിനത്തിൽ മാറ്റിവയ്ക്കാനുള്ള തീരുമാനം.
2015ൽ ഇന്ത്യയുമായി ചേർന്ന് രൂപീകരിച്ച സൗരോർജ പദ്ധതിയിൽ മുന്നൂറു മില്യണ്‍ യൂറോ ഫ്രാൻസ് അന്നു തന്നെ വാഗ്ദാനം ചെയ്തിരുന്നതാണ്. ദരിദ്ര രാജ്യങ്ങളിലെ സൗരോർജ വികസനമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കാർബണ്‍ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുക എന്നത് അനിവാര്യമാണെന്നും, പണത്തിന്റെ കുറവ് ഇതിനു വിഘാതമാകരുതെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര് മോദി ചർച്ചയിൽ അഭിപ്രായപ്പെട്ടു. കാർബണ്‍ മലിനീകരണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ഇന്ന് പാരന്പര്യേതര ഉൗർജ രംഗത്ത് വൻ കുതിപ്പാണ് നടത്തിവരുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ