മൈൻസ്: ജർമൻ ബിഷപ്സ് കോണ്‍ഫറൻസിന്റെ മുൻ അധ്യക്ഷനും മൈൻസ് രൂപതയുടെ എമരിറ്റസ് ബിഷപ്പുമായ ഡോ. കാൾ ലെഹ്മൻ (81) അന്തരിച്ചു. മൈൻസിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു. പക്ഷാഘാതവും തലച്ചോറിലെ രക്തസ്രാവവും കാരണം കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2016 ൽ രൂപതാ ഭരണത്തിൽ നിന്നു വിരമിച്ച അദ്ദേഹം വിശ്രമജീവിതത്തിലായിരുന്നു. കബറടക്കം മാർച്ച് 21 നു മൈൻസ് കത്തീഡ്രലിൽ നടക്കും.
ജർമനിയിലെ കത്തോലിക്കാ സഭയുടെ ആഹ്ലാദ മുഖം എന്നാണ് കർദിനാൾ കാൾ ലെമാൻ അറിയപ്പെട്ടിരുന്നത്. 1936 മേയ് 16 ന് സിഗ്മാറിംഗനിലാണ് ജനനം. ഫ്രൈബുർഗ് ആൽബെർട്ട് ലുഡ്വിഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റ് നേടിയ ലേമാൻ മ്യുൻസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഫാ.കാൾ റാനർ എസ്ജെയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു. മൈൻസിലെ ജൊഹാനിസ് ഗുട്ടൻബർഗ് യൂണിവേഴ്സിറ്റി, ആൽബർട്ട് ലുഡ്വിഗ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1983 ൽ മൈൻസ് ബിഷപ്പായി അഭിഷിക്തനായി.
1883 ജൂണ്‍ മൂന്നിന് ബിഷപ്പായി ഉയർത്തി ജൂണ്‍ 23 ന് മൈൻസ് രൂപതാദ്ധ്യക്ഷനായി ജോണ്‍ പോൾ രണ്ടാമൻ പാപ്പാ നിയമിച്ചു. 33 വർഷം മൈൻസ് രൂപതയുടെ മെത്രാനായി സേവനം ചെയ്തു.1887 മുതൽ 2008 വരെ 21 വർഷം ജർമൻ ബിഷപ്സ് കോണ്‍ഫറൻസിന്റെ പ്രസിഡന്റായിരുന്നു. 2001 ൽ വിശുദ്ധ ജോണ്‍പോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിലെ കത്തോലിക്കാ സഭയുടെ ആഹ്ലാദ മുഖം എന്നാണ് കർദിനാൾ കാൾ ലെമാൻ അറിയപ്പെട്ടിരുന്നത്. 1936 മേയ് 16 ന് സിഗ്മാറിംഗനിലാണ് ജനനം. ഫ്രൈബുർഗ് ആൽബെർട്ട് ലുഡ്വിഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റ് നേടിയ ലേമാൻ മ്യുൻസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഫാ.കാൾ റാനർ എസ്ജെയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു. മൈൻസിലെ ജൊഹാനിസ് ഗുട്ടൻബർഗ് യൂണിവേഴ്സിറ്റി, ആൽബർട്ട് ലുഡ്വിഗ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1983 ൽ മൈൻസ് ബിഷപ്പായി അഭിഷിക്തനായി.
1883 ജൂണ്‍ മൂന്നിന് ബിഷപ്പായി ഉയർത്തി ജൂണ്‍ 23 ന് മൈൻസ് രൂപതാദ്ധ്യക്ഷനായി ജോണ്‍ പോൾ രണ്ടാമൻ പാപ്പാ നിയമിച്ചു. 33 വർഷം മൈൻസ് രൂപതയുടെ മെത്രാനായി സേവനം ചെയ്തു.1887 മുതൽ 2008 വരെ 21 വർഷം ജർമൻ ബിഷപ്സ് കോണ്‍ഫറൻസിന്റെ പ്രസിഡന്റായിരുന്നു. 2001 ൽ വിശുദ്ധ ജോണ്‍പോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ