ബംഗളൂരു: കർണാടകയിലെ ആറ്റുകാൽ സങ്കല്പത്തിലുള്ള ഏകക്ഷേത്രമായ സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പൊങ്കാലയിട്ടു.
പൊങ്കാലയ്ക്കാവശ്യമായ എല്ലാ വസ്തുക്കളും ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. പുലർച്ചെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. കുങ്കുമപ്പറ, നെൽപ്പറ സമർപ്പണം തുടങ്ങിയ വഴിപാടുകളും നടന്നു. 10.15ന് പൊങ്കാലയടുപ്പുകളിൽ തിരിപകർന്നു. പൊങ്കാല സമർപ്പണത്തിനു ശേഷം മഹാ അന്നദാനവും നടന്നു. കെഎൻഎസ്എസ് ചെയർമാൻ രാമചന്ദ്രൻ പലേരി, ജനറൽ സെക്രട്ടറി മനോഹര കുറുപ്പ്. ജോയിന്റ് ജനറൽ സെക്രട്ടറി കെ.വി. ഗോപാലകൃഷ്ണൻ, ആർ. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു. ഗുരുവായൂർ മനോഹരൻ നമ്പൂതിരി, ശിവരാമൻ നമ്പൂതിരി, വെങ്കിടേശൻ തുടങ്ങിയവർ കാർമികരായിരുന്നു.
പി. രാമചന്ദ്രൻ നായർ, ഇ. ജയരാജ്, ടി.വിജയകുമാർ, വിശ്വനാഥൻ പിള്ള, വിജയലക്ഷ്മി, തങ്കമണി, സംഗീത ശ്രീകുമാർ, കെ.കെ.പി. കുറുപ്പ് തുടങ്ങിയവർ നേതൃത്വം നല്കി. പൊങ്കാലയോടനുബന്ധിച്ച് ആർട്ട് ഓഫ് ലിംവിംഗിലെ രാധാകൃഷ്ണ നായകിന്റെയും സംഘത്തിന്റെയും ഭക്തിഗാനസുധ, സമന്വയ ദാസറഹള്ളി ഭാഗിന്റെ സംഭാരവിതരണം തുടങ്ങിയവയും ഉണ്ടായിരുന്നു. ഭക്തജനങ്ങളുടെ സൗകര്യാർഥം രാവിലെ എട്ടു മുതൽ വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹനസൗകര്യവും ഏർപ്പെടുത്തിയിരുന്നു.
ആറ്റുകാൽ ദേവിക്ക് പൊങ്കാലയിട്ട് ഭക്തർ
09:36 PM Mar 05, 2018 | Deepika.com