മാമന്നൻ ഗംഭീരസിനിമയാണെന്ന് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്. ഫഹദ് ഫാസിൽ കഥാപാത്രം വളരെ മനോഹരമാക്കിയെന്നും എന്നാൽ ഡബ്ബിംഗിൽ അൽപം കൂടി ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. കീർത്തി സുരേഷ് മികച്ച ഫോമിൽ ആയിരുന്നതായി തോന്നിയില്ലെന്നും ലക്ഷ്മി പറഞ്ഞു.
മാമന്നന് കണ്ടു. മാരി സെല്‍വരാജില്‍ നിന്ന് മറ്റൊരു ഗംഭീര ചിത്രം കൂടി. സ്ക്രീനില്‍ ദൃശ്യവത്കരിച്ച ക്രൂരത എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. പക്ഷേ അത് ഒഴിച്ചാല്‍ അതിനെയൊക്കെ അതിജീവിച്ച് നില്ക്കുന്ന ഭാഗങ്ങള്‍ ചിത്രത്തിലുണ്ട്.
എന്റെ ഹൃദയമിടിപ്പ് പോലും നിശ്ചലമാക്കിക്കളഞ്ഞ മുഹൂര്‍ത്തങ്ങള്‍. ഉദയനിധിയുടെ ഇതുവരെ ഉള്ളതില്‍ ഏറ്റവും മികച്ച പ്രകടനം. മാമന്നനും അമ്മയും ഗംഭീരമായി. കീര്‍ത്തി സുരേഷ് മികച്ച ഫോമില്‍ ആയിരുന്നില്ലെന്ന് തോന്നി.
വില്ലന്റെ ഭാര്യാ കഥാപാത്രത്തെയും ഇഷ്ടപ്പെട്ടു. തനിക്ക് പറയാനുള്ളത് തെളിമയോടെ പറയാന്‍ മാരി സെല്‍വരാജിന് സാധിച്ചതായി എനിക്ക് അനുഭവപ്പെട്ടു. വടിവേലു മാമന്നനായി ജീവിച്ചു. അദ്ദേഹം ഒരു ഇതിഹാസമാണെന്ന് ചിത്രം കണ്ടിരിക്കവെ ഞാന്‍ മറന്നുപോയി, മാമന്നനെ മാത്രമേ കാണാനായുള്ളൂ.
ഫഹദ് ഒരു മികച്ച നടനാണ്. ഈ കഥാപാത്രം തന്റെ മികവുകൊണ്ട് ഏറ്റവും മികച്ചതാക്കി. ഈ റോള്‍ അദ്ദേഹത്തെ സംബന്ധിച്ച് അനായാസമായ ഒന്നാണ്. പക്ഷേ ഡബ്ബിംഗ് ശരിയായോ എന്ന് സംശയമുണ്ട്. ലക്ഷ്മി രാമകൃഷ്ണൻ ട്വിറ്ററിലൂടെ പറഞ്ഞു.