ബംഗളൂരു: ബംഗളൂരു ധർമാരാം കോളജ് അങ്കണത്തിലെ ഡിവികെ ഹാളിൽ ബംഗളൂരു പവർ ഇവാഞ്ചലൈസേഷൻ 2018 എന്ന പേരിൽ ത്രിദിന ധ്യാനം നടത്തി. മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ, പ്രൊക്ലമേഷൻ ആൻഡ് ഇവാഞ്ചലൈസേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. ബെന്നി പേങ്ങിപ്പറന്പിൽ സിഎംഐ, എക്യുമിനിസം കമ്മീഷൻ സെക്രട്ടറി ഫാ. ജോയി അറയ്ക്കൽ, ക്രിസ്തുജയന്തി ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജിൻറോ എടാട്ടുകുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്റ്റീൻ ഗ്രൂപ്പുമായി യോജിച്ചുകൊണ്ടാണ് ധ്യാനം നടത്തിയത്.
2033 ന് മുന്പ് ലോകം മുഴുവൻ സുവിശേഷവത്കരണത്തിലൂടെ യേശുവിനെ അറിയിക്കുകയെന്നതാണ് പവർ ഇവാഞ്ചലൈസേഷൻ കൊണ്ട് ലക്ഷ്യമാക്കുന്നത്. മുന്നൂറോളം പേർ പങ്കെടുത്ത ധ്യാനത്തിൽ ഇവാനിയ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജിബിൽ കുഴിവേലിൽ, ക്രിസ്റ്റീൻ ഗ്രൂപ്പിൽനിന്നും ജിബി, സന്തോഷ്, ഇൻഫൻറ് ജീസസ് മിനിസ്ട്രിയിൽനിന്നും ലില്ലി ഡേവിസ് എന്നിവർ തങ്ങളുടെ അനുഭവ സാക്ഷ്യംകൊണ്ട് എങ്ങനെ ക്രിസ്തുവിനെ പകർന്നു നൽകാമെന്ന് അവതരിപ്പിച്ചു. പ്രൊക്ലമേഷൻ ആൻഡ് ഇവാഞ്ചലൈസേഷൻ കോഓർഡിനേറ്റർ ജോസ് കണിയാംപറന്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ബംഗളൂരു പവർ ഇവാഞ്ചലൈസേഷൻ
10:33 PM Feb 26, 2018 | Deepika.com