ബെർലിൻ: കഴിഞ്ഞ ഒരു വർഷമായി തുർക്കിയിൽ തടങ്കലിലായിരുന്ന ദ വെൽറ്റ് എന്ന ജർമൻ പത്രത്തിന്റെ റിപ്പോർട്ടർ ഡെനിസ് യൂസെൽ(44) തുർക്കി ജയിലിൽ നിന്ന് മോചിതനായി.
ജർമൻ ചാൻസലർ അംഗല മെർക്കൽ തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദിരിമ തമ്മിൽ ബെർലിനിൽ നടത്തിയ ചർച്ചയിലാണ് യൂസെലിന്റെ മോചനം സാധ്യമായത്. ഇതുസംബന്ധിച്ചു ഇരുവരും ബെർലിനിൽ സംയുക്ത പത്രസമ്മേളനം നടത്തിയാണ് മോചനക്കാര്യം പ്രഖ്യാപിച്ചത്.
യൂസെൽ ഇസ്താംബുളിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിയ്ക്കുന്നു എന്നാരോപിച്ചാണ് യൂസെലിനെ തുർക്കി ഭരണകൂടം വിചാരണ കൂടാതെ തടവിലാക്കിയത്. 2017 ഫെബ്രുവരി 14നാണ് യൂസൽ അറസ്റ്റിലായത്. തുർക്കി വംശജനായ യൂസെൽ ദി വെൽറ്റിന്റെ പ്രത്യേക ലേഖകനാണ്.
കുർദിഷ് സമുദായത്തിലെ വിഘടനവാദികൾ ന്ധതീവ്രവാദികളാണെന്ന്ന്ധ യൂസെൽ റിപ്പോർട്ടു ചെയ്തെന്നും തുർക്കി ആരോപിച്ചിരുന്നു. യൂസെലിന്റെ മോചനം സംബന്ധിച്ച് ജർമൻ തുർക്കി ഭരണതലത്തിൽ ചർച്ച നടത്താൻ തുർക്കി വിസമ്മതിച്ചിരുന്നു. ജർമൻ വിദേശകാര്യമന്ത്രി സീഗ്മാർ ഗാബ്രിയേൽ ഈ വിഷയത്തിൽ തുർക്കിയുമായി ഇടയുകയും ചെയ്തിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമൻ ചാൻസലർ അംഗല മെർക്കൽ തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദിരിമ തമ്മിൽ ബെർലിനിൽ നടത്തിയ ചർച്ചയിലാണ് യൂസെലിന്റെ മോചനം സാധ്യമായത്. ഇതുസംബന്ധിച്ചു ഇരുവരും ബെർലിനിൽ സംയുക്ത പത്രസമ്മേളനം നടത്തിയാണ് മോചനക്കാര്യം പ്രഖ്യാപിച്ചത്.
യൂസെൽ ഇസ്താംബുളിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിയ്ക്കുന്നു എന്നാരോപിച്ചാണ് യൂസെലിനെ തുർക്കി ഭരണകൂടം വിചാരണ കൂടാതെ തടവിലാക്കിയത്. 2017 ഫെബ്രുവരി 14നാണ് യൂസൽ അറസ്റ്റിലായത്. തുർക്കി വംശജനായ യൂസെൽ ദി വെൽറ്റിന്റെ പ്രത്യേക ലേഖകനാണ്.
കുർദിഷ് സമുദായത്തിലെ വിഘടനവാദികൾ ന്ധതീവ്രവാദികളാണെന്ന്ന്ധ യൂസെൽ റിപ്പോർട്ടു ചെയ്തെന്നും തുർക്കി ആരോപിച്ചിരുന്നു. യൂസെലിന്റെ മോചനം സംബന്ധിച്ച് ജർമൻ തുർക്കി ഭരണതലത്തിൽ ചർച്ച നടത്താൻ തുർക്കി വിസമ്മതിച്ചിരുന്നു. ജർമൻ വിദേശകാര്യമന്ത്രി സീഗ്മാർ ഗാബ്രിയേൽ ഈ വിഷയത്തിൽ തുർക്കിയുമായി ഇടയുകയും ചെയ്തിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ