ബെർലിൻ: നടിയെ ആക്രമിച്ചെന്ന ആരോപണം നേരിടുന്ന കൊറിയൻ സംവിധായകൻ കിം കി ഡുക്കിനെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കു ക്ഷണിച്ചത് വിവാദമായി. മീ ടൂ ക്യാന്പയിനു പിന്തുണ പ്രഖ്യാപിക്കുന്പോഴും ബെർലിനാലെ സംഘാടകർ ഇങ്ങനെയൊരാളെ ക്ഷണിച്ചത് ശരിയായില്ലെന്നാണ് ആക്ഷേപം.
ദക്ഷിണ കൊറിയയിൽ നിന്നുള്ള അന്താരാഷ്ട്ര പ്രശസ്തനായ ചലച്ചിത്രകാരനാണ് കിം കി ഡുക്ക്. 2013ൽ നിരവധി പുരസ്കാരങ്ങൾ നേടിയ മോബിയസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കിം തന്നെ ലൈംഗികമായും ശാരീരികമായും ആക്രമിച്ചെന്ന് കഴിഞ്ഞ വർഷമാണ് നടി ആരോപണമുന്നയിച്ചത്.
തിരക്കഥയിൽ ഇല്ലാത്ത ലൈംഗിക രംഗങ്ങളിലും നഗ്നരംഗങ്ങളിലും നിർബന്ധിച്ചു അഭിനയിപ്പിച്ചെന്നും, നിരന്തരം മർദിച്ചെന്നും ആരോപണമുണ്ട്. പിന്നീട് സിനിമയിൽ നിന്ന് ഒഴിവാക്കുകയും, മറ്റൊരു നടിയെ വച്ചു ചിത്രീകരണം പൂർത്തിയാക്കുകയുമായിരുന്നുവത്രെ.
ലൈംഗിക പീഡനത്തിനു തെളിവില്ലെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്. എന്നാൽ ശാരീരിക ആക്രമണം തെളിയിക്കപ്പെട്ടതിനാൽ കിമ്മിന് അഞ്ച് മില്യണ്‍ വോൻ പിഴ ചുമത്തിയിരുന്നു. അഭിനയ പാഠങ്ങളുടെ ഭാഗമായാണ് നടിയെ അടിച്ചതെന്നായിരുന്നു കിമ്മിന്റെ വിശദീകരണം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ദക്ഷിണ കൊറിയയിൽ നിന്നുള്ള അന്താരാഷ്ട്ര പ്രശസ്തനായ ചലച്ചിത്രകാരനാണ് കിം കി ഡുക്ക്. 2013ൽ നിരവധി പുരസ്കാരങ്ങൾ നേടിയ മോബിയസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കിം തന്നെ ലൈംഗികമായും ശാരീരികമായും ആക്രമിച്ചെന്ന് കഴിഞ്ഞ വർഷമാണ് നടി ആരോപണമുന്നയിച്ചത്.
തിരക്കഥയിൽ ഇല്ലാത്ത ലൈംഗിക രംഗങ്ങളിലും നഗ്നരംഗങ്ങളിലും നിർബന്ധിച്ചു അഭിനയിപ്പിച്ചെന്നും, നിരന്തരം മർദിച്ചെന്നും ആരോപണമുണ്ട്. പിന്നീട് സിനിമയിൽ നിന്ന് ഒഴിവാക്കുകയും, മറ്റൊരു നടിയെ വച്ചു ചിത്രീകരണം പൂർത്തിയാക്കുകയുമായിരുന്നുവത്രെ.
ലൈംഗിക പീഡനത്തിനു തെളിവില്ലെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്. എന്നാൽ ശാരീരിക ആക്രമണം തെളിയിക്കപ്പെട്ടതിനാൽ കിമ്മിന് അഞ്ച് മില്യണ്‍ വോൻ പിഴ ചുമത്തിയിരുന്നു. അഭിനയ പാഠങ്ങളുടെ ഭാഗമായാണ് നടിയെ അടിച്ചതെന്നായിരുന്നു കിമ്മിന്റെ വിശദീകരണം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ