വീട്ടിൽ നിന്നും 41,000 രൂപ മോഷ്ടിച്ച വീട്ടു ജോലിക്കാരിക്ക് മാപ്പ് നൽകി ചലച്ചിത്ര താരം ശോഭന. സംഭവത്തിൽ ജോലിക്കാരിക്കെതിരെ കേസ് വേണ്ടെന്ന് ശോഭന പോലീസിനെ അറിയിച്ചു.
മോഷണത്തെ തുടർന്നുള്ള അന്വേഷണത്തിൽ കുറ്റം എറ്റുപറഞ്ഞതിനെ തുടർന്നാണ് ജോലിക്കാരിക്ക് മാപ്പ് നൽകിയത്.
ശോഭനയും അമ്മ ആനന്ദവും താമസിക്കുന്ന തേനാംപെട്ടിലെ വീട്ടിലാണ് മോഷണം നടന്നത്. അമ്മ ആനന്ദത്തെ പരിചരിക്കാൻ നിയോഗിച്ച കടലൂർ സ്വദേശിനിയാണ് പണം മോഷ്ടിച്ചത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസിൽ പരാതി നൽകിയത്.
പണം മോഷ്ടിച്ച് ശോഭനയുടെ ഡ്രൈവറുടെ സഹായത്തോടെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയാണ് ചെയ്തിരുന്നതെന്ന് പോലീസ് കണ്ടെത്തി.
ഇവരുടെ ശമ്പളത്തിൽ നിന്നു തുക തിരിച്ചുപിടിക്കാമെന്നും തുടർ നടപടികൾ ഒഴിവാക്കണമെന്നുമാണു നടി പൊലീസ് അധികൃതരോടു പറഞ്ഞത്.