ബെർലിൻ: ജർമനിയിൽ പൊതുഗതാഗത സംവിധാനങ്ങൾ സൗജന്യമാക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതു നിരുത്സാഹപ്പെടുത്തി വായു മലിനീകരണം കുറയ്ക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
യൂറോപ്യൻ യൂണിയൻ നിർദേശിച്ചിരിക്കുന്ന നിലവാരത്തിലേക്ക് ജർമനിയിലെ വായുവിന്റെ നിലവാരം ഇനിയും എത്തിച്ചേർന്നിട്ടില്ല. അതിനാൽ രാജ്യത്തിനെതിരേ നിയമ നടപടി വരുമെന്ന ഭീഷണിയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് വായു മലിനീകരണം നിയന്ത്രിക്കാൻ കടുത്ത നടപടികൾ ആലോചിക്കുന്നത്.
നിലവിൽ ജർമനിയിലെ ഒരു സ്റ്റേറ്റിലും സൗജന്യമായ പൊതു ഗതാഗത സംവിധാനങ്ങൾ നിലവിലില്ല. ഇനി ഏർപ്പെടുത്തണമെങ്കിൽ സ്റ്റേറ്റുകൾക്ക് ഫെഡറൽ ഗവണ്മെന്റിന്റെ ഉദാരമായ സഹായവും ആവശ്യമായി വരും. ഇതിനു പുറമേ, ഇത്തരമൊരു നടപടി ജർമനിയിലെ അതിശക്തമായ വാഹന നിർമാണ ലോബിയുടെ താത്പര്യങ്ങൾക്ക് എതിരാകുമെന്നതിനാൽ അവരുടെ കടുത്ത സമ്മർദത്തെയും അതിജീവിക്കേണ്ടി വരും. ഗതാഗതം സൗജന്യമായാലും, ആത്യന്തികമായി നികുതിദായകർ തന്നെയാണ് ഇതിനു പണം മുടക്കേണ്ടി വരികയെന്നും സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്യൻ യൂണിയൻ നിർദേശിച്ചിരിക്കുന്ന നിലവാരത്തിലേക്ക് ജർമനിയിലെ വായുവിന്റെ നിലവാരം ഇനിയും എത്തിച്ചേർന്നിട്ടില്ല. അതിനാൽ രാജ്യത്തിനെതിരേ നിയമ നടപടി വരുമെന്ന ഭീഷണിയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് വായു മലിനീകരണം നിയന്ത്രിക്കാൻ കടുത്ത നടപടികൾ ആലോചിക്കുന്നത്.
നിലവിൽ ജർമനിയിലെ ഒരു സ്റ്റേറ്റിലും സൗജന്യമായ പൊതു ഗതാഗത സംവിധാനങ്ങൾ നിലവിലില്ല. ഇനി ഏർപ്പെടുത്തണമെങ്കിൽ സ്റ്റേറ്റുകൾക്ക് ഫെഡറൽ ഗവണ്മെന്റിന്റെ ഉദാരമായ സഹായവും ആവശ്യമായി വരും. ഇതിനു പുറമേ, ഇത്തരമൊരു നടപടി ജർമനിയിലെ അതിശക്തമായ വാഹന നിർമാണ ലോബിയുടെ താത്പര്യങ്ങൾക്ക് എതിരാകുമെന്നതിനാൽ അവരുടെ കടുത്ത സമ്മർദത്തെയും അതിജീവിക്കേണ്ടി വരും. ഗതാഗതം സൗജന്യമായാലും, ആത്യന്തികമായി നികുതിദായകർ തന്നെയാണ് ഇതിനു പണം മുടക്കേണ്ടി വരികയെന്നും സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ