റോം: ഇറ്റലിയിലെ പ്രായപൂർത്തിയായ സ്ത്രീകളിൽ പകുതിപ്പേരും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമം ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ടിട്ടുള്ളവരാണെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയുടെ വിലയിരുത്തൽ.
14 മുതൽ 65 വരെ പ്രായമുള്ള 8.2 മില്യണ്‍ സ്ത്രീകളുടെ കണക്കെടുക്കുന്പോൾ, 43.6 ശതമാനം പേർ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമം നേരിട്ടിട്ടുള്ളവരാണ്.
ആദ്യമായി, ലൈംഗിക അതിക്രമം നേരിട്ട പുരുഷൻമാരുടെ കണക്കുകളും ശേഖരിച്ചപ്പോൾ, 18.8 ശതമാനം പേരും പീഡനം നേരിട്ടവരാണെന്നു വ്യക്തമായി. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട കേസുകളിൽ 97 ശതമാനത്തിലും പുരുഷൻമാരാണ് പ്രതിസ്ഥാനത്ത്. പുരുഷൻമാർ പീഡിപ്പിക്കപ്പെട്ട കേസുകളിൽ 85.4 ശതമാനം കേസുകളിലാണ് പുരുഷൻമാർ പ്രതിസ്ഥാനത്തുള്ളത്.
ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അശ്ലീല സംഭാഷണങ്ങളാണ്. അനുവാദമില്ലാതെയുള്ള സ്പർശനമാണ് അടുത്തത്. ഏറ്റവും കൂടുതൽ സ്ത്രീകൾ ഇത്തരം സ്പർശനം നേരിട്ടിട്ടുള്ളത് പൊതു ഗതാഗത സംവിധാനങ്ങളിലാണെന്നും വ്യക്തമാകുന്നു. പുരുഷൻമാർക്ക് ഇതു കൂടുതൽ നേരിട്ടത് ബാറുകളിലും നൈറ്റ് ക്ലബ്ബുകളിലും. ഇത്തരം അതിക്രമങ്ങൾ 76.4 ശതമാനം സ്ത്രീകൾ ഗൗരവമായെടുക്കുന്പോൾ പുരുഷൻമാരിൽ 47.2 ശതമാനം പേരാണെന്നും കണക്കിൽ വ്യക്തമാകുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
14 മുതൽ 65 വരെ പ്രായമുള്ള 8.2 മില്യണ്‍ സ്ത്രീകളുടെ കണക്കെടുക്കുന്പോൾ, 43.6 ശതമാനം പേർ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമം നേരിട്ടിട്ടുള്ളവരാണ്.
ആദ്യമായി, ലൈംഗിക അതിക്രമം നേരിട്ട പുരുഷൻമാരുടെ കണക്കുകളും ശേഖരിച്ചപ്പോൾ, 18.8 ശതമാനം പേരും പീഡനം നേരിട്ടവരാണെന്നു വ്യക്തമായി. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട കേസുകളിൽ 97 ശതമാനത്തിലും പുരുഷൻമാരാണ് പ്രതിസ്ഥാനത്ത്. പുരുഷൻമാർ പീഡിപ്പിക്കപ്പെട്ട കേസുകളിൽ 85.4 ശതമാനം കേസുകളിലാണ് പുരുഷൻമാർ പ്രതിസ്ഥാനത്തുള്ളത്.
ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അശ്ലീല സംഭാഷണങ്ങളാണ്. അനുവാദമില്ലാതെയുള്ള സ്പർശനമാണ് അടുത്തത്. ഏറ്റവും കൂടുതൽ സ്ത്രീകൾ ഇത്തരം സ്പർശനം നേരിട്ടിട്ടുള്ളത് പൊതു ഗതാഗത സംവിധാനങ്ങളിലാണെന്നും വ്യക്തമാകുന്നു. പുരുഷൻമാർക്ക് ഇതു കൂടുതൽ നേരിട്ടത് ബാറുകളിലും നൈറ്റ് ക്ലബ്ബുകളിലും. ഇത്തരം അതിക്രമങ്ങൾ 76.4 ശതമാനം സ്ത്രീകൾ ഗൗരവമായെടുക്കുന്പോൾ പുരുഷൻമാരിൽ 47.2 ശതമാനം പേരാണെന്നും കണക്കിൽ വ്യക്തമാകുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ