+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുഞ്ഞുങ്ങളില്ലാത്ത 11 വർഷങ്ങൾ, ഞങ്ങൾ അനുഭവിച്ച വേദനകൾ; രാം ചരണും ഉപാസനയും പറയുന്നു

വിവാഹം കഴിഞ്ഞ് 11 വർഷത്തിനുപ്പുറമാണ് നടൻ രാം ചരണിനും ഭാര്യ ഉപാസനയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്. ഏറെ കാത്തിരുന്നു ലഭിച്ച മാലാഖ കുഞ്ഞിന് ക്ലിൻ കാര കൊനിഡേല
കുഞ്ഞുങ്ങളില്ലാത്ത 11 വർഷങ്ങൾ, ഞങ്ങൾ അനുഭവിച്ച വേദനകൾ; രാം ചരണും ഉപാസനയും പറയുന്നു

വിവാഹം കഴിഞ്ഞ് 11 വർഷത്തിനുപ്പുറമാണ് നടൻ രാം ചരണിനും ഭാര്യ ഉപാസനയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്. ഏറെ കാത്തിരുന്നു ലഭിച്ച മാലാഖ കുഞ്ഞിന് ക്ലിൻ കാര കൊനിഡേല എന്നവർ പേരും നൽകി.

ഭാര്യ ഉപാസനയുടെ 34-ാം ജന്മദിനത്തിലാണ് ഭാര്യയ്ക്ക് ജൻമദിനാശംസകൾ നേർന്ന് ഒരു വീഡിയോ രാംചരൺ പങ്കുവച്ചത്.

ഉപാസനയുടെ ഗർഭകാലം മുതൽ കുഞ്ഞു ജനിച്ചു പേരിടുന്നതുവരെയുള്ള വികാരനിർഭരമായ നിമിഷങ്ങൾ ഉൾപ്പെടുന്ന വീഡിയോയാണ് രാം ചരൺ പങ്കുവച്ചത്.

പതിനൊന്ന് വർഷം എന്തുകൊണ്ടാണ് കുഞ്ഞുണ്ടാകുന്നത് വൈകുന്നതെന്ന് ആളുകൾ നിരന്തരമായി ചോദിച്ചിരുന്നുവെന്നും അതിനുള്ള ഉത്തരമാണ് ക്ലിൻ കാര എന്നും രാം ചരൺ പറയുന്നു.

ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെ തങ്ങൾ കടന്നുപോയെന്നും എങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരുന്നുവെന്നും ഉപാസനയും രാം ചരണും പറയുന്നു.

എല്ലാത്തിനും ഉചിതമായ സമയമുണ്ടെന്നും ഈ പതിനൊന്ന് വർഷത്തിനിടയിൽ തന്‍റെ ഭാര്യ ഉപാസന ഒരു യഥാർഥ പങ്കാളി എന്തായിരിക്കണമെന്ന് തെളിയിച്ചെന്നും രാം ചരൺ പറയുന്നു.

രാം ചരണും ഉപാസനയും മാതാപിതാക്കളായ നിമിഷങ്ങളും അവരുടെ കുടുംബാംഗങ്ങളുടെ വികാരങ്ങളും ഉൾപ്പെടുന്ന മനോഹരമായ വീഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.



വീഡിയോയിൽ ഉപാസനയും തന്‍റെ ഹൃദയം തുറക്കുന്നുണ്ട്. ‘‘അമ്മയായതോടെ ഞാൻ പൂർണത നേടി എന്നാണ് എനിക്ക് തോന്നുന്നത്. എന്‍റെ മകൾ ചെഞ്ചസ് ഗോത്രത്തിന്‍റെ ഭാഗമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഒരു സമ്മർദ്ദവുമില്ലാതെ കഠിനാധ്വാനത്തിലൂടെ അവൾ സ്വന്തം യശസുയർത്തണം എന്നാണ് എന്‍റെ ആഗ്രഹം’’ കുഞ്ഞിന്‍റെ പേരിടൽ ചടങ്ങിൽ മകളെക്കുറിച്ചുള്ള സ്വപ്നം ഉപാസന പങ്കുവച്ചത് ഇങ്ങനെ.



പ്രിയപ്പെട്ട ഉപ്‌സിക്ക് ജന്മദിനാശംസകൾ ഒപ്പം ഏറ്റവും പ്രിയപ്പെട്ട കാരയ്ക്ക് ഒരു മാസം പൂർത്തിയാക്കിയതിന് ആശംസകൾ നേരുന്നു. നീയാണ് ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സമ്മാനം’’ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോക്കൊപ്പം രാം ചരൺ കുറിച്ചു.

ജൂൺ 20 നാണ് രാം ചരണും ഉപാസനയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റത്. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് രാം ചരണിന്‍റെ ഭാര്യ ഉപാസന കാമിനേനി.

2012 ജൂണ്‍ 14നായിരുന്നു ഇരുവരേയും വിവാഹം. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്‌സൺ കൂടിയാണ് ഉപാസന.