ദാവോസ്: സ്വതന്ത്ര ഇന്ത്യയുടെ സമഗ്ര വളർച്ച അക്കമിട്ട് നിരത്തി നിക്ഷേപകരെ സർവാത്മനാ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി ലോക സാന്പത്തിക ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തിൽ താരമായി. പ്ലീനറി സമ്മേളനത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചുള്ള പ്രസംഗത്തിലാണ് നിക്ഷേപകരെ ഇൻഡ്യയിലേയ്ക്ക് മോദി മാടിവിളിച്ചത്.
കാലഹരണപ്പെട്ട നിയമങ്ങൾ മുഴുവൻ പൊളിച്ചെഴുതിയും പുതിയ സാഹചര്യങ്ങൾ സൃഷ്ടിച്ചുമാണ് തന്റെ ഭരണകാലത്ത് ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കഴിഞ്ഞതെന്നു മോദി അവകാശപ്പെട്ടു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ജിഡിപി വളർച്ച ആറു മടങ്ങു വർധിച്ചതായും മോദി കൂട്ടിച്ചേർത്തു. ഡിജിറ്റൽ മേഖലയുണ്ടായ സമഗ്രമായ പൊളിച്ചെഴുത്ത് സാന്പത്തിക മേഖല വളരാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആഗോള വ്യവസായികൾക്ക് അവസരങ്ങൾ ഒട്ടനവധിയുള്ള ഫലഭൂഷ്ടമായ രാജ്യമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നാൽപ്പത്തിയെട്ടാമത് ലോക സാന്പത്തിക ഫോറത്തിന്റെ ആദ്യദിനത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി.
സംരക്ഷണ വാദം, ആഗോളഭീകരവാദം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയിൽ താൻ അതീവ ശ്രദ്ധാലുവാണെന്നും, ലോകത്തെ ഇല്ലാതാക്കുന്ന അന്തർദേശീയ വിപത്തുകളായ ഭീകരവാദത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു നിലയുറപ്പിക്കണമെന്നും മോദി സമ്മേളനത്തിൽ ഉദ്ബോധിപ്പിച്ചു. ഇന്ത്യയുടെ ശക്തി ഗാന്ധിയൻ ആദർശങ്ങളാണെന്നും വിദ്യാസന്പന്നരായ യുവാക്കൾ ഭീകരവാദത്തിൽ നിന്ന് വിട്ടൊഴിഞ്ഞ് ലോക സമാധാനത്തിനു വേണ്ടി കൈകോർക്കണമെന്നും മോദി പറഞ്ഞു.
പ്ലീനറി സെഷനു ശേഷം നടന്ന ആഗോള കന്പനിയുടെ സിഇഒമാരുമായി മോദ ചർച്ച നടത്തി. ഇന്ത്യ എന്നാൽ ’വാണിജ്യസാധ്യതകൾ’ എന്ന വിശേഷണത്തിലൂടെ മോദി സിഇഒമാരെ അഭിസംബോധന ചെയ്തു പ്രസംഗിച്ചത്.
ഇന്ത്യയിലെ സന്പത്തിനെ മാറ്റിയെടുക്കാനുള്ള പുതിയ തന്ത്രം ജിഎസ്ടി നടപ്പാക്കിയതിലൂടെ ആഗോള വാണിജ്യതലങ്ങളിൽ മോദി നയത്തിന് അകമഴിഞ്ഞ വരവേൽപ്പ് ലഭിച്ചതായി മോദി അവകാശപ്പെട്ടു. വിദേശനിക്ഷപത്തിനായി എല്ലാ മേഖലകളും നേരിട്ടുതന്നെ തുറന്നുകൊടുത്തിരിക്കുന്ന ഒരു നികുതിയെന്ന സന്പ്രദായത്തിലേക്കു മാറി ജിഎസ്ടി നടപ്പാക്കിയ രാജ്യമാണ് ആധുനിക ഇന്ത്യയെന്നും, കാലഹരണപ്പെട്ട 1400 ൽ അധികം നിയമങ്ങൾ മൂന്നു വർഷം കൊണ്ട് പൊളിച്ചെഴുതിയെന്നും മോദി പറഞ്ഞു. 2025 ഓടെ ഇന്ത്യയുടെ സന്പദ് വ്യവസ്ഥ അഞ്ചു ട്രില്യൻ ഡോളറായി ഉയരുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ വർഷം ചൈനയുടെ വളർച്ച 6.8 ശതമാനമായിരുന്നു. എന്നാൽ 2019ൽ ഇന്ത്യ 7.8 ശതമാനമായി വളരുമെന്ന് ഐഎംഎഫ് കണക്കാക്കിയതായി മോദി പറഞ്ഞു.
അരുണ് ജെയ്റ്റ്ലി, സുരേഷ് പ്രഭു, പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, എം.ജെ.അക്ബർ, ജിതേന്ദ്ര സിങ് എന്നിവരുൾപ്പെടെ ആറു കേന്ദ്രമന്ത്രിമാരും, മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, രാഹുൽ ബജാജ്, എൻ ചന്ദ്രശേഖരൻ, ചന്ദാ കൊച്ചാർ, ഉദയ് കോടക്, അജയ് സിംഗ് എന്നീ സിഇഒ പ്രതിനിധികളും, മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസും ചന്ദ്രബാബു നായിഡുവും അടക്കം 130 അംഗ പ്രമുഖരാണ് ദാവോസിൽ മോദിയെ അനുഗമിക്കുന്നത്. 21 മണിക്കൂറാണ് മോദി ദാവോസിൽ ചെലവഴിയ്ക്കുന്നത്. സ്വിസ് ഫെഡറൽ പ്രസിഡന്റ് അലയ്ൻ ബ്രെസെറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ചയും നടത്തി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കാലഹരണപ്പെട്ട നിയമങ്ങൾ മുഴുവൻ പൊളിച്ചെഴുതിയും പുതിയ സാഹചര്യങ്ങൾ സൃഷ്ടിച്ചുമാണ് തന്റെ ഭരണകാലത്ത് ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കഴിഞ്ഞതെന്നു മോദി അവകാശപ്പെട്ടു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ജിഡിപി വളർച്ച ആറു മടങ്ങു വർധിച്ചതായും മോദി കൂട്ടിച്ചേർത്തു. ഡിജിറ്റൽ മേഖലയുണ്ടായ സമഗ്രമായ പൊളിച്ചെഴുത്ത് സാന്പത്തിക മേഖല വളരാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആഗോള വ്യവസായികൾക്ക് അവസരങ്ങൾ ഒട്ടനവധിയുള്ള ഫലഭൂഷ്ടമായ രാജ്യമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നാൽപ്പത്തിയെട്ടാമത് ലോക സാന്പത്തിക ഫോറത്തിന്റെ ആദ്യദിനത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി.
സംരക്ഷണ വാദം, ആഗോളഭീകരവാദം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയിൽ താൻ അതീവ ശ്രദ്ധാലുവാണെന്നും, ലോകത്തെ ഇല്ലാതാക്കുന്ന അന്തർദേശീയ വിപത്തുകളായ ഭീകരവാദത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു നിലയുറപ്പിക്കണമെന്നും മോദി സമ്മേളനത്തിൽ ഉദ്ബോധിപ്പിച്ചു. ഇന്ത്യയുടെ ശക്തി ഗാന്ധിയൻ ആദർശങ്ങളാണെന്നും വിദ്യാസന്പന്നരായ യുവാക്കൾ ഭീകരവാദത്തിൽ നിന്ന് വിട്ടൊഴിഞ്ഞ് ലോക സമാധാനത്തിനു വേണ്ടി കൈകോർക്കണമെന്നും മോദി പറഞ്ഞു.
പ്ലീനറി സെഷനു ശേഷം നടന്ന ആഗോള കന്പനിയുടെ സിഇഒമാരുമായി മോദ ചർച്ച നടത്തി. ഇന്ത്യ എന്നാൽ ’വാണിജ്യസാധ്യതകൾ’ എന്ന വിശേഷണത്തിലൂടെ മോദി സിഇഒമാരെ അഭിസംബോധന ചെയ്തു പ്രസംഗിച്ചത്.
ഇന്ത്യയിലെ സന്പത്തിനെ മാറ്റിയെടുക്കാനുള്ള പുതിയ തന്ത്രം ജിഎസ്ടി നടപ്പാക്കിയതിലൂടെ ആഗോള വാണിജ്യതലങ്ങളിൽ മോദി നയത്തിന് അകമഴിഞ്ഞ വരവേൽപ്പ് ലഭിച്ചതായി മോദി അവകാശപ്പെട്ടു. വിദേശനിക്ഷപത്തിനായി എല്ലാ മേഖലകളും നേരിട്ടുതന്നെ തുറന്നുകൊടുത്തിരിക്കുന്ന ഒരു നികുതിയെന്ന സന്പ്രദായത്തിലേക്കു മാറി ജിഎസ്ടി നടപ്പാക്കിയ രാജ്യമാണ് ആധുനിക ഇന്ത്യയെന്നും, കാലഹരണപ്പെട്ട 1400 ൽ അധികം നിയമങ്ങൾ മൂന്നു വർഷം കൊണ്ട് പൊളിച്ചെഴുതിയെന്നും മോദി പറഞ്ഞു. 2025 ഓടെ ഇന്ത്യയുടെ സന്പദ് വ്യവസ്ഥ അഞ്ചു ട്രില്യൻ ഡോളറായി ഉയരുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ വർഷം ചൈനയുടെ വളർച്ച 6.8 ശതമാനമായിരുന്നു. എന്നാൽ 2019ൽ ഇന്ത്യ 7.8 ശതമാനമായി വളരുമെന്ന് ഐഎംഎഫ് കണക്കാക്കിയതായി മോദി പറഞ്ഞു.
അരുണ് ജെയ്റ്റ്ലി, സുരേഷ് പ്രഭു, പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, എം.ജെ.അക്ബർ, ജിതേന്ദ്ര സിങ് എന്നിവരുൾപ്പെടെ ആറു കേന്ദ്രമന്ത്രിമാരും, മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, രാഹുൽ ബജാജ്, എൻ ചന്ദ്രശേഖരൻ, ചന്ദാ കൊച്ചാർ, ഉദയ് കോടക്, അജയ് സിംഗ് എന്നീ സിഇഒ പ്രതിനിധികളും, മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസും ചന്ദ്രബാബു നായിഡുവും അടക്കം 130 അംഗ പ്രമുഖരാണ് ദാവോസിൽ മോദിയെ അനുഗമിക്കുന്നത്. 21 മണിക്കൂറാണ് മോദി ദാവോസിൽ ചെലവഴിയ്ക്കുന്നത്. സ്വിസ് ഫെഡറൽ പ്രസിഡന്റ് അലയ്ൻ ബ്രെസെറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ചയും നടത്തി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ