ലണ്ടൻ: ലോകത്ത് ആകെയുള്ള സന്പത്തിന്റെ 82 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് അതി സന്പന്നരായ ഒരു ശതമാനം വരുന്ന ആളുകളാണെന്ന് ഓക്സ്ഫാമിന്റെ പഠന റിപ്പോർട്ട്.
അതിസന്പന്നരും ലോകത്തെ മറ്റുള്ളവരും തമ്മിലുള്ള അന്തരം കഴിഞ്ഞ വർഷം വർധിച്ചതായും പഠന റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും ദരിദ്രരായ അന്പതു ശതമാനത്തോളം പേരുടെ വരുമാനത്തിൽ കഴിഞ്ഞ വർഷം യാതൊരു വർധനയും രേഖപ്പെടുത്തുന്നില്ല.
സാന്പത്തിക വിദഗ്ധർ പൂർണമായും അംഗീകരിച്ചിട്ടില്ലാത്ത പഠനമാണ് ഓക്സ്ഫാമിന്േറത്. എന്നാൽ, സാന്പത്തിക സമത്വത്തിനായുള്ള ഒരു നടപടികളും ഫലപ്രദമാകുന്നില്ലെന്നതിനു തെളിവായാണ് അവർ ഈ കണക്ക് നിരത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഓക്സ്ഫാം ഈ കണക്കെടുപ്പ് നടത്തിവരുന്നു. എട്ടു മനുഷ്യർക്ക് ലോകത്തെ പകുതി ജനസംഖ്യയ്ക്കുള്ളതിനു തുല്യമായ സന്പത്ത് സ്വന്തമായുണ്ടെന്ന് കഴിഞ്ഞ വർഷം അവർ നിരീക്ഷിച്ചിരുന്നു. പിന്നീടത് 61 ആയി തിരുത്തി. ഈ വർഷം 42 ആണെന്നും പറയുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
അതിസന്പന്നരും ലോകത്തെ മറ്റുള്ളവരും തമ്മിലുള്ള അന്തരം കഴിഞ്ഞ വർഷം വർധിച്ചതായും പഠന റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും ദരിദ്രരായ അന്പതു ശതമാനത്തോളം പേരുടെ വരുമാനത്തിൽ കഴിഞ്ഞ വർഷം യാതൊരു വർധനയും രേഖപ്പെടുത്തുന്നില്ല.
സാന്പത്തിക വിദഗ്ധർ പൂർണമായും അംഗീകരിച്ചിട്ടില്ലാത്ത പഠനമാണ് ഓക്സ്ഫാമിന്േറത്. എന്നാൽ, സാന്പത്തിക സമത്വത്തിനായുള്ള ഒരു നടപടികളും ഫലപ്രദമാകുന്നില്ലെന്നതിനു തെളിവായാണ് അവർ ഈ കണക്ക് നിരത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഓക്സ്ഫാം ഈ കണക്കെടുപ്പ് നടത്തിവരുന്നു. എട്ടു മനുഷ്യർക്ക് ലോകത്തെ പകുതി ജനസംഖ്യയ്ക്കുള്ളതിനു തുല്യമായ സന്പത്ത് സ്വന്തമായുണ്ടെന്ന് കഴിഞ്ഞ വർഷം അവർ നിരീക്ഷിച്ചിരുന്നു. പിന്നീടത് 61 ആയി തിരുത്തി. ഈ വർഷം 42 ആണെന്നും പറയുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ