ബംഗളൂരു: ടിസി പാളയ സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻറെയും വിശുദ്ധ സെബസ്ത്യാനോസിന്റേയും വിശുദ്ധ ചാവറയച്ചന്റേയും സംയുക്ത തിരുനാളിന് തുടക്കമായി. വൈകുന്നേരം ആറിന് വികാരി ഫാ. റോബിൻ മാന്പള്ളിത്തടത്തിൽ കൊടിയേറ്റി. തുടർന്ന് സമൂഹബലി നടന്നു.
തിരുനാളിനോടനുബന്ധിച്ച് 23 മുതൽ 25 വരെ വൈകുന്നേരം 5.30നുള്ള ദിവ്യബലിക്കു ശേഷം ഫാ. ജോസ് തോമസും സംഘവും നയിക്കുന്ന കുടുംബനവീകരണധ്യാനവും ഉണ്ടായിരിക്കും.
ജനുവരി 27ന് രാവിലെ ഏഴിന് അന്പ് വെഞ്ചിരിപ്പും തുടർന്ന് വീടുകളിലേക്ക് അന്പെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. വൈകുന്നേരം 6.30ന് ആഘോഷമായ ദിവ്യബലിക്ക് റോമിലെ സിഎംഐ പ്രോക്യുറേറ്റർ ആൻഡ് പോസ്റ്റുലേറ്റ് ജനറൽ ഫാ. ചെറിയാൻ തുണ്ടുപറന്പിൽ സിഎംഐ മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് ആഘോഷമായ ജപമാല പ്രദക്ഷിണവും ശിങ്കാരിമേളവും നടക്കും. പ്രധാന തിരുനാൾ ദിവസമായ 28ന് ഉച്ചകഴിഞ്ഞ് മൂന്നിന് ദേവാലയത്തിലേക്ക് ആഘോഷമായ അന്പെഴുന്നള്ളിപ്പും തുടർന്ന് പ്രസുദേന്തിവാഴ്ചയും നടക്കും. 4.30ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, ശിങ്കാരിമേളം, സ്നേഹവിരുന്ന് എന്നിവയും നടക്കും.
ടിസി പാളയ ദേവാലയത്തിൽ തിരുനാളിനു തുടക്കമായി
09:58 PM Jan 23, 2018 | Deepika.com