+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരാമർശം വളരെ നിർഭാഗ്യകരം; രാഷ്ട്രീയത്തിനപ്പുറമാണ് ഉമ്മൻചാണ്ടി; വിനായകനെതിരെ അനീഷ്

ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് നടൻ അനീഷ് ജി. മേനോൻ. വിനായകന്‍റെ പരാമർശം വളരെ നിർഭാഗ
പരാമർശം വളരെ നിർഭാഗ്യകരം; രാഷ്ട്രീയത്തിനപ്പുറമാണ് ഉമ്മൻചാണ്ടി; വിനായകനെതിരെ അനീഷ്

ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് നടൻ അനീഷ് ജി. മേനോൻ.

വിനായകന്‍റെ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയെന്നും രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് ഉമ്മൻ ചാണ്ടി സമൂഹത്തിൽ ചെലുത്തിയ സ്വാധീനമെന്നും അനീഷ് പറഞ്ഞു.

മിസ്റ്റർ വിനായകൻ, ഞാനും നിങ്ങളും ഒരേ ഇൻഡസ്ട്രിയിൽ ഈ നിമിഷവും നില നിൽക്കുന്ന നടന്മാരാണ്. എന്നുവച്ച് ഓഡിയൻസിന് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാർഥ്യമാണ്.

അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടി സർ ജന മനസുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാർഥ്യമാണ്.

രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകൾ താങ്കളെ പ്രകോപിപ്പിച്ചതും.

നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള എല്ലാ ഇഷ്ടവും വച്ചു കൊണ്ടുതന്നെ പറയട്ടെ...താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി.
അനീഷ് ജി. മേനോൻ പറഞ്ഞു.

ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്.

വിനായകന്‍റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്‍റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്‍റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്. വിനായകന്‍റെ പരാമർശം ഇങ്ങനെ.