ലണ്ടൻ: വെള്ളക്കാരിയായ ഗേൾഫ്രണ്ടുമായുള്ള ബന്ധത്തെ എതിർത്ത അച്ഛനെ കൊല്ലാൻ ഓൺലൈനിലൂടെ സ്ഫോടകവസ്തുക്കൾ വാങ്ങാൻ ശ്രമിച്ച സിക്ക് വംശജന് ബ്രിട്ടീഷ് കോടതി എട്ടു വർഷം തടവുശിക്ഷ വിധിച്ചു. ഗുർതേജ് സിംഗ് രൺധവ(19)യുടെ പ്രവൃത്തി വിജയിച്ചിരുന്നെങ്കിൽ ഒട്ടേറെപ്പേർക്കു ജീവഹാനി ഉണ്ടായേനേയെന്നു ബിർമിംഗാം കോടതി നിരീക്ഷിച്ചു.
ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഇന്റർനെറ്റിലെ ഡാർക് വെബിൽനിന്നാണ് സ്ഫോടകവസ്തുക്കൾ ഓർഡർ ചെയ്തത്. അച്ഛന്റെ കാറിൽ സ്ഥാപിച്ച് പൊട്ടിക്കാനായിരുന്നു പദ്ധതി. എന്നാൽ ഇന്റർനെറ്റ് ഓർഡർ ശ്രദ്ധയിൽപ്പെട്ട നാഷണൽ ക്രൈം ഏജൻസി സ്ഫോടകവസ്തുക്കൾക്കു പകരം ഡമ്മി നിറച്ച പെട്ടി അയച്ചുകൊടുത്തു. കൈപ്പറ്റുന്നതിനിടെ അറസ്റ്റും ചെയ്തു.
ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഇന്റർനെറ്റിലെ ഡാർക് വെബിൽനിന്നാണ് സ്ഫോടകവസ്തുക്കൾ ഓർഡർ ചെയ്തത്. അച്ഛന്റെ കാറിൽ സ്ഥാപിച്ച് പൊട്ടിക്കാനായിരുന്നു പദ്ധതി. എന്നാൽ ഇന്റർനെറ്റ് ഓർഡർ ശ്രദ്ധയിൽപ്പെട്ട നാഷണൽ ക്രൈം ഏജൻസി സ്ഫോടകവസ്തുക്കൾക്കു പകരം ഡമ്മി നിറച്ച പെട്ടി അയച്ചുകൊടുത്തു. കൈപ്പറ്റുന്നതിനിടെ അറസ്റ്റും ചെയ്തു.