വിയന്ന: പ്രവാസ കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ലോക കേരളസഭയിൽ വേൾഡ് മലയാളി ഫെഡറേഷന്റെ 6 അംഗങ്ങൾ പങ്കെടുക്കും. നേരിട്ട് നാമനിർദ്ദേശം ലഭിച്ച അഞ്ച് പേരും, ഒരാൾ പ്രത്യേക ക്ഷണിതാവായിട്ടുമാണ് തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരളസഭയിൽ പങ്കെടുക്കുന്നത്.
സംഘടനയുടെ വൈസ് ചെയർപേഴ്സണ് ആനി ലിബു (യുഎസ്എ), യു. കെ രക്ഷാധികാരി ഹരിദാസ് തെക്കുംമുറി, യൂറോപ്പ് റീജണൽ പിആർഒ സിറോഷ് ജോർജ് പള്ളിക്കുന്നേൽ (ഓസ്ട്രിയ), സെയിന്റ് ലൂസിയ കോഓർഡിനേറ്റർ സിബി ഗോപാലാകൃഷ്ണൻ (വെസ്റ്റ് ഇൻഡീസ്), ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോണ് സേവ്യർ (ചെക്ക് റിപ്പബ്ലിക്ക്), വാഴപ്പിളളിൽ ജോസഫ് മാത്യു (ഇന്തോനേഷ്യ) എന്നിവരെയാണ് ലോക കേരള സഭയിൽ സർക്കാർ ഒൗദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരളസഭയുടെ പ്രഥമ സമ്മേളനം ജനുവരി 12, 13 തീയതികളിൽ കേരള നിയമസഭയുടെ താഴയുള്ള ഹാളിൽ ചേരും. കേരളത്തിന്റെ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കാൻ സ്ഥിരം വേദിയുണ്ടാക്കുക എന്നിവയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങൾ. പ്രവാസത്തിന്റെ സാധ്യതകൾ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും പ്രവാസികളോടുള്ള ഉത്തരവാദിത്ത്വം എങ്ങനെ നിറവേറ്റാനാകുമെന്നും സഭ ചർച്ച ചെയ്യും.
റിപ്പോർട്ട്: ജോബി ആന്റണി
സംഘടനയുടെ വൈസ് ചെയർപേഴ്സണ് ആനി ലിബു (യുഎസ്എ), യു. കെ രക്ഷാധികാരി ഹരിദാസ് തെക്കുംമുറി, യൂറോപ്പ് റീജണൽ പിആർഒ സിറോഷ് ജോർജ് പള്ളിക്കുന്നേൽ (ഓസ്ട്രിയ), സെയിന്റ് ലൂസിയ കോഓർഡിനേറ്റർ സിബി ഗോപാലാകൃഷ്ണൻ (വെസ്റ്റ് ഇൻഡീസ്), ഗ്ലോബൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോണ് സേവ്യർ (ചെക്ക് റിപ്പബ്ലിക്ക്), വാഴപ്പിളളിൽ ജോസഫ് മാത്യു (ഇന്തോനേഷ്യ) എന്നിവരെയാണ് ലോക കേരള സഭയിൽ സർക്കാർ ഒൗദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരളസഭയുടെ പ്രഥമ സമ്മേളനം ജനുവരി 12, 13 തീയതികളിൽ കേരള നിയമസഭയുടെ താഴയുള്ള ഹാളിൽ ചേരും. കേരളത്തിന്റെ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കാൻ സ്ഥിരം വേദിയുണ്ടാക്കുക എന്നിവയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങൾ. പ്രവാസത്തിന്റെ സാധ്യതകൾ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും പ്രവാസികളോടുള്ള ഉത്തരവാദിത്ത്വം എങ്ങനെ നിറവേറ്റാനാകുമെന്നും സഭ ചർച്ച ചെയ്യും.
റിപ്പോർട്ട്: ജോബി ആന്റണി