ഫ്രാങ്ക്ഫർട്ട്/ഡൽഹി: പൊതുമേഖലയിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ഇന്ത്യ ചരിത്രപരമായ തീരുമാനമെടുത്തു. പൊതുമേഖല വിമാന കന്പനിയായ എയർ ഇന്ത്യയിൽ 49 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. വിദേശ വിമാന കന്പനികൾക്കും, പ്രവാസികൾക്കും ഇനി 49 ശതമാനം വരെ സർക്കാർ അനുമതിയോടെ എയർ ഇന്ത്യയിൽ നിക്ഷേപിക്കാം. 51 ശതമാനം ഓഹരികൾ സർക്കാരിൽ തന്നെ നിലനിൽക്കുന്നതിനാൽ ഉടമസ്ഥാവകാശം സർക്കാരിന് തന്നെയായിരിക്കും.
എയർ ഇന്ത്യക്ക് പുറമെ സുപ്രധാനമായ മറ്റു രണ്ടു മേഖലകളിലും വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനവും മന്ത്രിസഭയിലുണ്ടായി. ചില്ലറ വിൽപന മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം നടത്താനും സർക്കാർ അനുമതി നൽകി. നിലവിൽ 100 ശതമാനം വരെ നിക്ഷേപം നടത്താൻ സാധിക്കുമെങ്കിലും, 49 ശതമാനം മുതൽ 100 ശതമാനം വരെ നടത്തുന്പോൾ സർക്കാർ അനുമതി വാങ്ങണം. എന്നാൽ ഇനി മുതൽ സർക്കാർ അനുമതി ഇല്ലാതെ തന്നെ ചില്ലറ വിൽപന മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം നടത്താൻ സാധിക്കും.
നോട്ട് നിരോധനവും ജിഎസ്ടിയും മൂലം സാന്പത്തിക വളർച്ചയിൽ കുറവു വന്നത് നികത്താനാണ് ഇന്ത്യ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇളവുകൾ പ്രഖ്യാപിച്ചും കൂടുതൽ മേഖലകൾ തുറന്നുകൊടുത്തും വിദേശ നിക്ഷേപം വർധിപ്പിച്ചു സാന്പത്തിക പ്രതിസന്ധി മറികടക്കാന്നാണ് ഇന്ത്യൻ നീക്കം.
റിപ്പോർട്ട്: ജോർജ് ജോണ്
എയർ ഇന്ത്യക്ക് പുറമെ സുപ്രധാനമായ മറ്റു രണ്ടു മേഖലകളിലും വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനവും മന്ത്രിസഭയിലുണ്ടായി. ചില്ലറ വിൽപന മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം നടത്താനും സർക്കാർ അനുമതി നൽകി. നിലവിൽ 100 ശതമാനം വരെ നിക്ഷേപം നടത്താൻ സാധിക്കുമെങ്കിലും, 49 ശതമാനം മുതൽ 100 ശതമാനം വരെ നടത്തുന്പോൾ സർക്കാർ അനുമതി വാങ്ങണം. എന്നാൽ ഇനി മുതൽ സർക്കാർ അനുമതി ഇല്ലാതെ തന്നെ ചില്ലറ വിൽപന മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം നടത്താൻ സാധിക്കും.
നോട്ട് നിരോധനവും ജിഎസ്ടിയും മൂലം സാന്പത്തിക വളർച്ചയിൽ കുറവു വന്നത് നികത്താനാണ് ഇന്ത്യ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇളവുകൾ പ്രഖ്യാപിച്ചും കൂടുതൽ മേഖലകൾ തുറന്നുകൊടുത്തും വിദേശ നിക്ഷേപം വർധിപ്പിച്ചു സാന്പത്തിക പ്രതിസന്ധി മറികടക്കാന്നാണ് ഇന്ത്യൻ നീക്കം.
റിപ്പോർട്ട്: ജോർജ് ജോണ്