വിയന്ന: ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ തീരദേശവാസികളെ സഹായിക്കാൻ സംഘടിപ്പിച്ച ഓഖി റിലീഫ് ലൈവ് മ്യുസിക് ഷോയ്ക്ക് ഗംഭീര സമാപനം. ഓസ്ട്രിയക്കാരുടെയും, മലയാളികളുടെയും നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സംഗീതനിശ നിലയ്ക്കാത്ത കൈയടിയോടെകളെയാണ് വിയന്ന മലയാളികൾ നെഞ്ചിലേറ്റിയത്.
കണ്ണീർ ഉണങ്ങിയിട്ടില്ലാത്ത തീരദേശത്ത് സാന്ത്വനത്തിന്റെയും സഹായത്തിന്റെയും തുണയായി തീരാൻ പ്രശസ്ത സംഗീതജ്ഞൻ ഫാ. വിൽസണ് മേച്ചേരിയുടെ നേതൃത്വത്തിലാണ് സംഗീതനിശ സംഘടിപ്പിച്ചത്. വിയന്ന മലയാളികൾ മുഖ്യ പ്രായോജകരായ ഷോയിൽ തദ്ദേശവാസികൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത് സഹായ സഹകരണങ്ങൾ നൽകി.
പതിവിന് വിപരീതമായി വിയന്നയിൽ നിന്നും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന കലാകാര·ാരെ ഏകോപിപ്പിച്ചു ചുരുങ്ങിയ സമയത്തിനുള്ളിലാണ് കടലിനെ പശ്ചാത്തലമാക്കി സംഗീതനിശ ഒരുക്കിയത്. മലയാളത്തിലെ കടലിന്റെ പാട്ടുകൾ കോർത്തിണക്കിയ രണ്ടരമണിക്കൂർ, കടൽ ഉപജീവനമായവരുടെ ദുരന്തത്തിൽ ശരിയായ അർത്ഥത്തിൽ സ്വാന്ത്വനമേകിയെന്നാണ് പ്രേക്ഷകർ വിലയിരുത്തിയത്.
യുകെയിൽ നിന്നും എത്തിച്ചേർന്ന വാദ്യവിദഗ്ദ്ധൻ ജോയ് തോമസ്, പിയാനോയിൽ ഗവേഷണം നടത്തുന്ന ഫാ. ജാക്സണ് സേവ്യയർ, ലീഡ് & ബെയിസ് ഗിറ്റാറിസ്റ്റ് പീറ്റർ ഷ്രോൾ, ആക്കൂസ്റ്റിക് ഗിറ്റാറിസ്റ്റ് ഫാ. സന്ദേശ് മാന്വൽ, ഇറ്റലിയിൽ നിന്നുള്ള ഡ്രമ്മർ അജയ് സുബ്രമണ്യൻ, സപ്പോർട്ട് കീ ബോർഡ് ഫാ. സാൽവിൻ എന്നിവർ ഓർകസ്റ്റ്റകൊണ്ട് വേദിയെ കോരിത്തരിപ്പിച്ചപ്പോൾ ഫാ. വിൽസണ് മേച്ചേരിൽ (മുഖ്യ ഗായകൻ), അഞ്ചു ജോർജ്, ബ്ലെസി ബെന്നി, ജൂലിയ ചൊവൂക്കാരൻ, ബിബിൻ ജോസഫ്, വിൻസെന്റ് പയ്യപ്പള്ളി, മനോജ് ചൊവ്വൂക്കാരൻ എന്നിവർ ശബ്ദമാസ്മരികതകൊണ്ട് വേദിയെ സംഗീതസാഗരമാക്കി.
ക്ലാസിക്കൽ സംഗീത ഭാഗത്ത് നൃത്ത ചുവടുകളുമായി വേദിയിലെത്തിയ ലെറ്റ്സി വട്ടനിരപ്പേൽ, വർഷ പള്ളിക്കുന്നേൽ, ജൂലിയ ചാലിശ്ശേരി, റിയ തെക്കുംമല, നയന മേലഴകത്ത് എന്നിവരുടെ സാന്നിദ്ധ്യം മ്യൂസിക് ഷോയ്ക്ക് ദൃശ്യസൗകുമാര്യം പകർന്നു.
ഷോയുമായി ബന്ധപ്പെട്ട് സമാഹരിച്ച തുകയുടെ വിവരങ്ങളും അതുവഴി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും വരും ദിവസങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് ഫാ. വിൽസണ് പറഞ്ഞു. പരിപാടി വിജയമാക്കിത്തീർത്ത എല്ലാവർക്കും പ്രത്യകിച്ച് വിയന്നയിലെ മലയാളി ബിസിനസ് സംരംഭകർക്കും, സംഘടനകൾക്കും സംഘാടകസമിതി നന്ദി പറഞ്ഞു. ഘോഷ് അഞ്ചേരിൽ, തോമസ് പടിഞ്ഞാറേകാലയിൽ എന്നിവർ സംഗീത നിശയ്ക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ജോബി ആന്റണി
കണ്ണീർ ഉണങ്ങിയിട്ടില്ലാത്ത തീരദേശത്ത് സാന്ത്വനത്തിന്റെയും സഹായത്തിന്റെയും തുണയായി തീരാൻ പ്രശസ്ത സംഗീതജ്ഞൻ ഫാ. വിൽസണ് മേച്ചേരിയുടെ നേതൃത്വത്തിലാണ് സംഗീതനിശ സംഘടിപ്പിച്ചത്. വിയന്ന മലയാളികൾ മുഖ്യ പ്രായോജകരായ ഷോയിൽ തദ്ദേശവാസികൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത് സഹായ സഹകരണങ്ങൾ നൽകി.
പതിവിന് വിപരീതമായി വിയന്നയിൽ നിന്നും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന കലാകാര·ാരെ ഏകോപിപ്പിച്ചു ചുരുങ്ങിയ സമയത്തിനുള്ളിലാണ് കടലിനെ പശ്ചാത്തലമാക്കി സംഗീതനിശ ഒരുക്കിയത്. മലയാളത്തിലെ കടലിന്റെ പാട്ടുകൾ കോർത്തിണക്കിയ രണ്ടരമണിക്കൂർ, കടൽ ഉപജീവനമായവരുടെ ദുരന്തത്തിൽ ശരിയായ അർത്ഥത്തിൽ സ്വാന്ത്വനമേകിയെന്നാണ് പ്രേക്ഷകർ വിലയിരുത്തിയത്.
യുകെയിൽ നിന്നും എത്തിച്ചേർന്ന വാദ്യവിദഗ്ദ്ധൻ ജോയ് തോമസ്, പിയാനോയിൽ ഗവേഷണം നടത്തുന്ന ഫാ. ജാക്സണ് സേവ്യയർ, ലീഡ് & ബെയിസ് ഗിറ്റാറിസ്റ്റ് പീറ്റർ ഷ്രോൾ, ആക്കൂസ്റ്റിക് ഗിറ്റാറിസ്റ്റ് ഫാ. സന്ദേശ് മാന്വൽ, ഇറ്റലിയിൽ നിന്നുള്ള ഡ്രമ്മർ അജയ് സുബ്രമണ്യൻ, സപ്പോർട്ട് കീ ബോർഡ് ഫാ. സാൽവിൻ എന്നിവർ ഓർകസ്റ്റ്റകൊണ്ട് വേദിയെ കോരിത്തരിപ്പിച്ചപ്പോൾ ഫാ. വിൽസണ് മേച്ചേരിൽ (മുഖ്യ ഗായകൻ), അഞ്ചു ജോർജ്, ബ്ലെസി ബെന്നി, ജൂലിയ ചൊവൂക്കാരൻ, ബിബിൻ ജോസഫ്, വിൻസെന്റ് പയ്യപ്പള്ളി, മനോജ് ചൊവ്വൂക്കാരൻ എന്നിവർ ശബ്ദമാസ്മരികതകൊണ്ട് വേദിയെ സംഗീതസാഗരമാക്കി.
ക്ലാസിക്കൽ സംഗീത ഭാഗത്ത് നൃത്ത ചുവടുകളുമായി വേദിയിലെത്തിയ ലെറ്റ്സി വട്ടനിരപ്പേൽ, വർഷ പള്ളിക്കുന്നേൽ, ജൂലിയ ചാലിശ്ശേരി, റിയ തെക്കുംമല, നയന മേലഴകത്ത് എന്നിവരുടെ സാന്നിദ്ധ്യം മ്യൂസിക് ഷോയ്ക്ക് ദൃശ്യസൗകുമാര്യം പകർന്നു.
ഷോയുമായി ബന്ധപ്പെട്ട് സമാഹരിച്ച തുകയുടെ വിവരങ്ങളും അതുവഴി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും വരും ദിവസങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് ഫാ. വിൽസണ് പറഞ്ഞു. പരിപാടി വിജയമാക്കിത്തീർത്ത എല്ലാവർക്കും പ്രത്യകിച്ച് വിയന്നയിലെ മലയാളി ബിസിനസ് സംരംഭകർക്കും, സംഘടനകൾക്കും സംഘാടകസമിതി നന്ദി പറഞ്ഞു. ഘോഷ് അഞ്ചേരിൽ, തോമസ് പടിഞ്ഞാറേകാലയിൽ എന്നിവർ സംഗീത നിശയ്ക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ജോബി ആന്റണി