ബേണ് : പ്രവാസി ഭാരതീയരെ ഇന്ത്യയുമായി കോർത്തിണക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വർഷംതോറും നടത്തി വരുന്ന പിബിഡി ജനുവരി ഒൻപതിന് സ്വിറ്റ്സർലൻഡിലും നടന്നു.
പ്രവാസിയുടെ ഒൗദ്യാഗിക ജീവിതത്തിലൂടെ നേടിയെടുത്ത അറിവുകളും അനുഭവങ്ങളും ഭാരതത്തിന് വേണ്ടി വിനിയോഗിക്കുക, പുതുസംരംഭങ്ങൾ തുടങ്ങുവാൻ സഹായിക്കുക, പ്രവാസികൾ രാജ്യത്തിനു നൽകുന്ന സംഭാവനകൾ ഓർമ്മിക്കുക തുടങ്ങിയവയാണ് പ്രവാസി ഭാരതീയ ദിനത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ. കൂടാതെ ഈ നെറ്റ്വർക്കിലൂടെ ലോകത്തിന്റെ ഇതര പ്രവാസികളുമായി ബന്ധപ്പെടുവാനുള്ള അവസരവും പ്രവാസിക്ക് ലഭിക്കുന്നു.
സ്വിറ്റ്സർലൻഡിന്റെ തലസ്ഥാന നഗരിയായ ബേണിലെ ഇന്ത്യൻ ഹൗസിൽ ജനുവരി ഒൻപതിന് വൈകിയിട്ട് അഞ്ചോടെ ആരംഭിച്ച വിപുലമായ ചടങ്ങിൽ മലയാളി സമൂഹത്തിന്േറയും, മറ്റു സംഘടനാ പ്രതിനിധികളുടേയും നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.
മലയാളി കൂടിയായ അംബാസഡർ സിബി ജോർജ് പ്രവാസി ഭാരതീയ ദിവസ് ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയിലെ സഹപ്രവർത്തകരെ സദസിന് പരിചയപ്പെടുത്തുകയും, ഇന്ത്യൻ ഹൗസ് സ്വന്തം ഗൃഹമായി കരുതണമെന്ന് അംബാസഡർ അഭ്യർത്ഥിക്കുകയും ചെയ്തു.
പ്ലീനറി സെക്ഷനിൽ പ്രവാസികളുടെ ചർച്ച ഫസ്റ്റ് സെക്രട്ടറി പിയൂഷ് സിംഗ് നയിച്ചു. സ്വിസിലെ പ്രവാസി സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികളും വ്യക്തികളും അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവച്ചു. രണ്ടാം സെക്ഷൻ സെക്കൻഡ് സെക്രട്ടറിയും മലയാളിയുമായ റോഷിണി തോംസണ് നയിച്ചു.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ
പ്രവാസിയുടെ ഒൗദ്യാഗിക ജീവിതത്തിലൂടെ നേടിയെടുത്ത അറിവുകളും അനുഭവങ്ങളും ഭാരതത്തിന് വേണ്ടി വിനിയോഗിക്കുക, പുതുസംരംഭങ്ങൾ തുടങ്ങുവാൻ സഹായിക്കുക, പ്രവാസികൾ രാജ്യത്തിനു നൽകുന്ന സംഭാവനകൾ ഓർമ്മിക്കുക തുടങ്ങിയവയാണ് പ്രവാസി ഭാരതീയ ദിനത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ. കൂടാതെ ഈ നെറ്റ്വർക്കിലൂടെ ലോകത്തിന്റെ ഇതര പ്രവാസികളുമായി ബന്ധപ്പെടുവാനുള്ള അവസരവും പ്രവാസിക്ക് ലഭിക്കുന്നു.
സ്വിറ്റ്സർലൻഡിന്റെ തലസ്ഥാന നഗരിയായ ബേണിലെ ഇന്ത്യൻ ഹൗസിൽ ജനുവരി ഒൻപതിന് വൈകിയിട്ട് അഞ്ചോടെ ആരംഭിച്ച വിപുലമായ ചടങ്ങിൽ മലയാളി സമൂഹത്തിന്േറയും, മറ്റു സംഘടനാ പ്രതിനിധികളുടേയും നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.
മലയാളി കൂടിയായ അംബാസഡർ സിബി ജോർജ് പ്രവാസി ഭാരതീയ ദിവസ് ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയിലെ സഹപ്രവർത്തകരെ സദസിന് പരിചയപ്പെടുത്തുകയും, ഇന്ത്യൻ ഹൗസ് സ്വന്തം ഗൃഹമായി കരുതണമെന്ന് അംബാസഡർ അഭ്യർത്ഥിക്കുകയും ചെയ്തു.
പ്ലീനറി സെക്ഷനിൽ പ്രവാസികളുടെ ചർച്ച ഫസ്റ്റ് സെക്രട്ടറി പിയൂഷ് സിംഗ് നയിച്ചു. സ്വിസിലെ പ്രവാസി സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികളും വ്യക്തികളും അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവച്ചു. രണ്ടാം സെക്ഷൻ സെക്കൻഡ് സെക്രട്ടറിയും മലയാളിയുമായ റോഷിണി തോംസണ് നയിച്ചു.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ