ബെർലിൻ: സർക്കാർ രൂപീകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജർമൻ ചാൻസലർ അംഗല മെർക്കൽ രാജ്യത്തെ രണ്ടാമത്തെ വലിയ പാർട്ടിയായ എസ്പിഡിയുമായുള്ള ചർച്ചകൾ പുനരാരംഭിച്ചു. പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞു മൂന്നു മാസമായിട്ടും സർക്കാർ രൂപീകരിക്കാനാവാത്തത് രാജ്യത്തെയും യൂറോപ്പിനെയും വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ഇതു കാരണം മെർക്കലിന്റെ പ്രതിച്ഛായയ്ക്കും അവരുടെ പാർട്ടിയായ സിഡിയുവിന്റെ ജനപിന്തുണയ്ക്കും കാര്യമായ ഇടിവുമുണ്ട്.
എന്നാൽ ഞായറാഴ്ച നടന്ന മുന്നണി ചർച്ചയിൽ ശുഭാപ്തിവശ്വാസത്തിലുള്ള പ്രസ്താവനകൾ പുറത്തു വന്നത് മെർക്കലിന്റെ പ്രതീക്ഷ വർദ്ധിപ്പിച്ചെന്നു മാത്രമല്ല ഭരണ രംഗത്തെ ഇരുണ്ട് കാർമേഘങ്ങളെ തുടച്ചു നീക്കുമെന്നുള്ള ഉറച്ച തീരുമാനവുമാണെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
പ്രതിപക്ഷത്തായിരുന്നിട്ടും എസ്പിഡി മുൻ സർക്കാരിന്റെ ഭാഗമായി വിശാല മുന്നണിയിൽ അംഗമായിരുന്നു. ഇക്കുറി റെക്കോഡ് തോൽവി നേരിട്ട സാഹചര്യത്തിൽ പ്രതിപക്ഷത്തിരിക്കുമെന്നായിരുന്നു എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസിന്റെ തീരുമാനം. എന്നാൽ, രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയർ നേരിട്ട് ഇടപെട്ട് ഇരു കക്ഷികളെയും ചർച്ചയ്ക്കു പ്രേരിപ്പിക്കുകയായിരുന്നു. ജർമനിയിൽ ഭരണ പ്രതിസന്ധി തുടരുന്നത് യൂറോപ്പിനെയാകെ ആശങ്കയിലാക്കുകയും ചെയ്യുന്നു.
പുതു വർഷത്തിലെ ആദ്യ മുന്നണി ചർച്ചയിൽ സിഡിയുവിന്റെ മെർക്കലിനെ കൂടാതെ സിഎസ്യു നേതാവ് ഹോഴ്സ്റ്റ് സീഹോഫറും എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസും പങ്കെടുത്തു. ഞായറാഴ്ച മുതൽ ഒരാഴ്ച നീളുന്ന വിശദമായ ചർച്ചകൾക്ക് സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രാഥമിക ചർച്ചയായിരുന്നു. മാർച്ച് - ഏപ്രിലോടെ പുതിയൊരു വിശാല മുന്നണി സർക്കാർ രൂപീകരിക്കുകയും, വീണ്ടും തെരഞ്ഞെടുപ്പ് നേരിടുന്നതിൽ നിന്ന് രാജ്യത്തെ മാറ്റി നിർത്തുകയുമാണ് ലക്ഷ്യം.
നിലവിൽ സിഎസ്യു സ്വീകരിച്ചിരിക്കുന്ന ചില കടുത്ത നിലപാടുകളാണ് എസ് പി ഡിയെ അകറ്റി നിർത്തിയിരിക്കുന്നത്. ഈ വിഷയങ്ങൾ പരിഹരിക്കുകയാണ് വിശദമായ ചർച്ചയിലെ പ്രധാന ലക്ഷ്യം. അഭയാർഥി പ്രശ്നത്തിൽ അടക്കം കടുത്ത എതിർപ്പുകൾ നിലനിൽക്കുന്നു. അഭയാർഥികൾക്കെതിരേ ശക്തമായ നിലപാടാണ് സിഎസ്യു നേരത്തെ മുതൽ സ്വീകരിച്ചു വരുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
എന്നാൽ ഞായറാഴ്ച നടന്ന മുന്നണി ചർച്ചയിൽ ശുഭാപ്തിവശ്വാസത്തിലുള്ള പ്രസ്താവനകൾ പുറത്തു വന്നത് മെർക്കലിന്റെ പ്രതീക്ഷ വർദ്ധിപ്പിച്ചെന്നു മാത്രമല്ല ഭരണ രംഗത്തെ ഇരുണ്ട് കാർമേഘങ്ങളെ തുടച്ചു നീക്കുമെന്നുള്ള ഉറച്ച തീരുമാനവുമാണെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
പ്രതിപക്ഷത്തായിരുന്നിട്ടും എസ്പിഡി മുൻ സർക്കാരിന്റെ ഭാഗമായി വിശാല മുന്നണിയിൽ അംഗമായിരുന്നു. ഇക്കുറി റെക്കോഡ് തോൽവി നേരിട്ട സാഹചര്യത്തിൽ പ്രതിപക്ഷത്തിരിക്കുമെന്നായിരുന്നു എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസിന്റെ തീരുമാനം. എന്നാൽ, രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയർ നേരിട്ട് ഇടപെട്ട് ഇരു കക്ഷികളെയും ചർച്ചയ്ക്കു പ്രേരിപ്പിക്കുകയായിരുന്നു. ജർമനിയിൽ ഭരണ പ്രതിസന്ധി തുടരുന്നത് യൂറോപ്പിനെയാകെ ആശങ്കയിലാക്കുകയും ചെയ്യുന്നു.
പുതു വർഷത്തിലെ ആദ്യ മുന്നണി ചർച്ചയിൽ സിഡിയുവിന്റെ മെർക്കലിനെ കൂടാതെ സിഎസ്യു നേതാവ് ഹോഴ്സ്റ്റ് സീഹോഫറും എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസും പങ്കെടുത്തു. ഞായറാഴ്ച മുതൽ ഒരാഴ്ച നീളുന്ന വിശദമായ ചർച്ചകൾക്ക് സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രാഥമിക ചർച്ചയായിരുന്നു. മാർച്ച് - ഏപ്രിലോടെ പുതിയൊരു വിശാല മുന്നണി സർക്കാർ രൂപീകരിക്കുകയും, വീണ്ടും തെരഞ്ഞെടുപ്പ് നേരിടുന്നതിൽ നിന്ന് രാജ്യത്തെ മാറ്റി നിർത്തുകയുമാണ് ലക്ഷ്യം.
നിലവിൽ സിഎസ്യു സ്വീകരിച്ചിരിക്കുന്ന ചില കടുത്ത നിലപാടുകളാണ് എസ് പി ഡിയെ അകറ്റി നിർത്തിയിരിക്കുന്നത്. ഈ വിഷയങ്ങൾ പരിഹരിക്കുകയാണ് വിശദമായ ചർച്ചയിലെ പ്രധാന ലക്ഷ്യം. അഭയാർഥി പ്രശ്നത്തിൽ അടക്കം കടുത്ത എതിർപ്പുകൾ നിലനിൽക്കുന്നു. അഭയാർഥികൾക്കെതിരേ ശക്തമായ നിലപാടാണ് സിഎസ്യു നേരത്തെ മുതൽ സ്വീകരിച്ചു വരുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ