ബെർലിൻ: വാരാന്ത്യത്തിൽ യൂറോപ്പിലാകമാനമുണ്ടായ മഞ്ഞുവീഴ്ചയിൽ ജനജീവിതം താറുമാറായി. ഒട്ടനവധി അപകടങ്ങൾക്കു പുറമെ വാഹന ഗതാഗതവും തടസപ്പെട്ടു. ഹൈവേകളിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. മിക്കയിടങ്ങളിലും ട്രാഫിക് ജാമിലും തണുപ്പിലും ജനജീവിതം ദുസഹമായി.
വടക്കൻ യൂറോപ്പിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനെ തുടർന്ന് നെതർലാന്റ്സ്, ബ്രസൽസ്, ഷിപ്പോൾ എയർപോർട്ടിൽ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും അനവധി സർവീസുകൾക്ക് കാലതാമസമുണ്ടാവുകയും ചെയ്തു. ഷിപ്പൊലിളിൽ നിന്ന് ഏതാണ്ട് 300 വിമാനങ്ങൾ റദ്ദാക്കി, ബ്രസൽസ് എയർപോർട്ടിൽ കുറഞ്ഞത് 50 സർവീസുകളായി കുറച്ചു. ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ 300 ലധികം സർവീസുകൾ റദ്ദാക്കി. പശ്ചിമ ജർമനിയിലും ജനജീവിതം താറുമാറായി.
മഞ്ഞു വീഴ്ച ജർമനിയിലെ തുറമുഖ നഗരങ്ങളെയും ദുരിതത്തിലാക്കി. മഞ്ഞിവീഴ്ചയ്ക്കൊപ്പം ശക്തമായും കാറ്റും വീശിയിരുന്നു. ഫ്രാൻസിൽ 32 റീജണുകളിൽ വ്യോമഗതാഗതം തടസപ്പെട്ടു. മിക്കയിടങ്ങളിലും മൈനസ് 15 മുതൽ 20 ഡ്രിഗ്രി സെൽഷ്യസ് വരെയായിരുന്നു അന്തരീക്ഷ താപനില. ബ്രിട്ടനിലെ സ്ഥിതിയും മറിച്ചല്ല. കനത്ത മഞ്ഞ് വീഴ്ചയിൽ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതിയില്ലായിരുന്നു. നൂറുകണക്കിന് സ്കൂളുകൾ തിങ്കളാഴ്ച അടച്ചുപൂട്ടുകയും ചെയ്തു. പാതകൾ മുഴുവൻ മഞ്ഞുമൂടിക്കിടന്നു. ക്രിസ്മസ് കാലമായതിനാൽ ഒരു മാസത്തോളമായി തുറന്നു പ്രവർത്തിയ്ക്കുന്ന ക്രിസ്മസ് മാർക്കറ്റുകളെയും ബാധിച്ചു.
വരും ദിവസങ്ങളിൽ താപനിലയിൽ മാറ്റം പ്രതീക്ഷിയ്ക്കുന്നില്ല. ശൈത്യം പിടിമുറുക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഞ്ഞുവീഴ്ച സ്കീ റിസോർട്ടുകൾക്ക് ഏറെ പ്രയോജനപ്പെട്ടു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
വടക്കൻ യൂറോപ്പിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനെ തുടർന്ന് നെതർലാന്റ്സ്, ബ്രസൽസ്, ഷിപ്പോൾ എയർപോർട്ടിൽ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും അനവധി സർവീസുകൾക്ക് കാലതാമസമുണ്ടാവുകയും ചെയ്തു. ഷിപ്പൊലിളിൽ നിന്ന് ഏതാണ്ട് 300 വിമാനങ്ങൾ റദ്ദാക്കി, ബ്രസൽസ് എയർപോർട്ടിൽ കുറഞ്ഞത് 50 സർവീസുകളായി കുറച്ചു. ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ 300 ലധികം സർവീസുകൾ റദ്ദാക്കി. പശ്ചിമ ജർമനിയിലും ജനജീവിതം താറുമാറായി.
മഞ്ഞു വീഴ്ച ജർമനിയിലെ തുറമുഖ നഗരങ്ങളെയും ദുരിതത്തിലാക്കി. മഞ്ഞിവീഴ്ചയ്ക്കൊപ്പം ശക്തമായും കാറ്റും വീശിയിരുന്നു. ഫ്രാൻസിൽ 32 റീജണുകളിൽ വ്യോമഗതാഗതം തടസപ്പെട്ടു. മിക്കയിടങ്ങളിലും മൈനസ് 15 മുതൽ 20 ഡ്രിഗ്രി സെൽഷ്യസ് വരെയായിരുന്നു അന്തരീക്ഷ താപനില. ബ്രിട്ടനിലെ സ്ഥിതിയും മറിച്ചല്ല. കനത്ത മഞ്ഞ് വീഴ്ചയിൽ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതിയില്ലായിരുന്നു. നൂറുകണക്കിന് സ്കൂളുകൾ തിങ്കളാഴ്ച അടച്ചുപൂട്ടുകയും ചെയ്തു. പാതകൾ മുഴുവൻ മഞ്ഞുമൂടിക്കിടന്നു. ക്രിസ്മസ് കാലമായതിനാൽ ഒരു മാസത്തോളമായി തുറന്നു പ്രവർത്തിയ്ക്കുന്ന ക്രിസ്മസ് മാർക്കറ്റുകളെയും ബാധിച്ചു.
വരും ദിവസങ്ങളിൽ താപനിലയിൽ മാറ്റം പ്രതീക്ഷിയ്ക്കുന്നില്ല. ശൈത്യം പിടിമുറുക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഞ്ഞുവീഴ്ച സ്കീ റിസോർട്ടുകൾക്ക് ഏറെ പ്രയോജനപ്പെട്ടു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ