ബ്രസൽസ്: യൂറോസോണ്‍ പരിഷ്കരിക്കുന്നതിനുള്ള സമഗ്ര പദ്ധതി യൂറോപ്യൻ കമ്മീഷൻ പുറത്തുവിട്ടു. നിലവിലുള്ള ബെയിൽഒൗട്ട് സംവിധാനം അധിഷ്ഠിതമാക്കി തന്നെയുള്ള മോനിറ്ററി ഫണ്ട് രൂപീകരണവും ഇതിൽ ഉൾപ്പെടുന്നു.
യൂറോപ്യൻ തലത്തിൽ ധനകാര്യ മന്ത്രിയെ നിയോഗിക്കുന്നതും, സാന്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്കായി പ്രത്യേകം ബജറ്റ് അവതരിപ്പിക്കുന്നതും അടക്കമുള്ള തർക്ക വിഷയങ്ങൾ ചർച്ചയ്ക്കു വച്ചിരിക്കുകയാണ്. 2018 ജൂണിനു മുന്‍പ് ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാക്കി 2019 ജനുവരി മുതൽ പരിഷ്ക്കരണം നടപ്പിലാക്കാനാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്.
പരിഷ്കരണ നിർദേശങ്ങളിൽ പലതും അപക്വമാണെന്നും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അഭിപ്രായം ഉയർന്നു കഴിഞ്ഞു. ജർമനിയിൽ ഇനിയും സർക്കാർ രൂപീകരണം സാധ്യമായിട്ടില്ലാത്തതും, യൂറോപ്യൻ നേതാക്കളുടെ ശ്രദ്ധ ബ്രെക്സിറ്റിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാലും പരിഷ്കരണ നിർദേശങ്ങൾ അവതരിപ്പിച്ച സമയം ശരിയായില്ലെന്ന അഭിപ്രായവും ശക്തമാണ്.
പദ്ധതിയുടെ പൂർണ വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകിയിട്ടില്ല. ഇപ്പോൾ പുറത്തു വന്നിരിക്കുന്നതു പോലും ചോർന്നു കിട്ടിയ വിവരങ്ങളാണ്. യൂറോപ്യൻ കമ്മീഷന് കൂടുതൽ എക്സിക്യൂട്ടിവ് അധികാരങ്ങൾ നൽകാനുള്ള ശ്രമത്തോട് പല അംഗരാജ്യങ്ങൾക്കും ശക്തമായ എതിർപ്പാണുള്ളത്.
2019 മാർച്ച് ഒടുവിൽ ബ്രെക്സിറ്റ് പൂർത്തിയാവുന്നതോടെ യൂറോയുടെ സ്ഥിരതയും മൂല്യവും കൂടുമെന്നും ഇയു നിരീക്ഷകർ പറയുന്നത് പരിഷ്ക്കരണത്തിന്റെ ചുവടുപിടിച്ചാണ്.
നിലവിൽ ഇയുവിലെ പത്തൊൻപത് രാജ്യങ്ങളാണ് യൂറോസോണിൽ അംഗങ്ങളായിട്ടുള്ളത്. ഏറ്റവും ഒടുവിൽ (2015) യൂറോ സോണിൽ ചേർന്നത് ലിത്വാനിയയാണ്. 338,6 മില്യണ്‍ ജനങ്ങളാണ് യൂറോ ഉപയോഗത്തിലാക്കിയിരിയ്ക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്യൻ തലത്തിൽ ധനകാര്യ മന്ത്രിയെ നിയോഗിക്കുന്നതും, സാന്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്കായി പ്രത്യേകം ബജറ്റ് അവതരിപ്പിക്കുന്നതും അടക്കമുള്ള തർക്ക വിഷയങ്ങൾ ചർച്ചയ്ക്കു വച്ചിരിക്കുകയാണ്. 2018 ജൂണിനു മുന്‍പ് ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാക്കി 2019 ജനുവരി മുതൽ പരിഷ്ക്കരണം നടപ്പിലാക്കാനാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്.
പരിഷ്കരണ നിർദേശങ്ങളിൽ പലതും അപക്വമാണെന്നും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അഭിപ്രായം ഉയർന്നു കഴിഞ്ഞു. ജർമനിയിൽ ഇനിയും സർക്കാർ രൂപീകരണം സാധ്യമായിട്ടില്ലാത്തതും, യൂറോപ്യൻ നേതാക്കളുടെ ശ്രദ്ധ ബ്രെക്സിറ്റിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാലും പരിഷ്കരണ നിർദേശങ്ങൾ അവതരിപ്പിച്ച സമയം ശരിയായില്ലെന്ന അഭിപ്രായവും ശക്തമാണ്.
പദ്ധതിയുടെ പൂർണ വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകിയിട്ടില്ല. ഇപ്പോൾ പുറത്തു വന്നിരിക്കുന്നതു പോലും ചോർന്നു കിട്ടിയ വിവരങ്ങളാണ്. യൂറോപ്യൻ കമ്മീഷന് കൂടുതൽ എക്സിക്യൂട്ടിവ് അധികാരങ്ങൾ നൽകാനുള്ള ശ്രമത്തോട് പല അംഗരാജ്യങ്ങൾക്കും ശക്തമായ എതിർപ്പാണുള്ളത്.
2019 മാർച്ച് ഒടുവിൽ ബ്രെക്സിറ്റ് പൂർത്തിയാവുന്നതോടെ യൂറോയുടെ സ്ഥിരതയും മൂല്യവും കൂടുമെന്നും ഇയു നിരീക്ഷകർ പറയുന്നത് പരിഷ്ക്കരണത്തിന്റെ ചുവടുപിടിച്ചാണ്.
നിലവിൽ ഇയുവിലെ പത്തൊൻപത് രാജ്യങ്ങളാണ് യൂറോസോണിൽ അംഗങ്ങളായിട്ടുള്ളത്. ഏറ്റവും ഒടുവിൽ (2015) യൂറോ സോണിൽ ചേർന്നത് ലിത്വാനിയയാണ്. 338,6 മില്യണ്‍ ജനങ്ങളാണ് യൂറോ ഉപയോഗത്തിലാക്കിയിരിയ്ക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ