ധാക്കാ: മൂന്നുദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശിലെത്തിയ ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പാ മുസ്ലീം രോഹിങ്ക്യൻ അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി. ധാക്കായിലെത്തിയ പാപ്പാ രോഹിങ്ക്യൻ എന്ന പേര് എടുത്തു പറഞ്ഞാണ് പ്രസംഗിച്ചത്.
തലസ്ഥാനമായ ധാക്കയിലെ മതസംഘടനയിലെ 16 അഭയാർത്ഥികളുമായി പാപ്പാ സംസാരിച്ചു. ഇന്നത്തെ ദൈവ സാന്നിദ്ധ്യം 'റോഹിങ്ക്യ'എന്നു വിളിക്കുന്നു. പാപ്പാ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം കണ്ട് രോഹിങ്ക്യൻ അഭയാർഥികൾ ചോദിച്ചത് ആദ്യം ഇതു രാജാവോ മുസ്ലിം നേതാവോ എന്നായിരുന്നു വ്യാഴാഴ്ച ബംഗ്ലാദേശിലെത്തിയ ഫ്രാൻസിസ് മാർപാപ്പ റോഹിങ്ക്യകളെ സന്ദർശിക്കുമെന്ന വാർത്തകൾക്കിടെയാണ് മാധ്യമപ്രവർത്തകർ കോക്സ് ബസാറിലെ അഭയാർഥി ക്യാന്പിലെത്തി ചിത്രം കാണിച്ചത്.
ആറുലക്ഷത്തിലേറെ വരുന്ന അഭയാർഥികൾ ലോകം തങ്ങളെക്കുറിച്ചു നടത്തുന്ന ചർച്ചകൾ പോലും അറിയുന്നില്ല. മാർപാപ്പയുടെ ലോകത്തുള്ള സ്ഥാനം വിവരിച്ചു കൊടുത്തപ്പോൾ ചിലർ അദ്ദേഹത്തിെൻറ സന്ദർശനം ജൻമനാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കിയേക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. കോക്സ് ബസാറിലെ ക്യാന്പിൽ കഴിയുന്ന ആയിരക്കണക്കിന് അഭയാർഥികളിൽ ഹസൻ അറാഫ് എന്ന ഇമാമിന് മാത്രമാണ് പാപ്പായെക്കുറിച്ച് കുറച്ചെങ്കിലും അറിയുന്നത്. മാർപാപ്പക്ക് തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വ്യാഴാഴ്ച ധാക്കയിലെത്തിയ പാപ്പാ വെള്ളിയാഴ്ച രാവിലെ സുഹ്റാവർഡി ഉദ്യാൻ പാർക്കിൽ ദിവ്യബലിയ്ക്കിടെ ഏതാനും ഡീക്കന്മാരെ വൈദികരായി അഭിഷേകം നടത്തി. ദിവ്യബലിയിൽ തദവസരത്തിൽ ബൈബിൾ വിചിന്തനവും നയിച്ചത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ്. ഉച്ചകഴിഞ്ഞ് ധാക്കയിലെ അപ്പസ്തോലിക് നുണ്ഷ്യേച്ചറിൽ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ആർച്ച്ബിഷപ്പിന്റെ വസതിയുടെ പൂന്തോട്ടത്തിൽ നടന്ന എക്യുമെനിക്കൽ സമ്മേളനത്തിൽ പാപ്പാ പ്രസംഗിച്ചു. മൂന്നുദിവസത്തെ സന്ദർശനം പൂർത്തിയാക്കി പാപ്പാ ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിലേയ്ക്കു തിരിയ്ക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
തലസ്ഥാനമായ ധാക്കയിലെ മതസംഘടനയിലെ 16 അഭയാർത്ഥികളുമായി പാപ്പാ സംസാരിച്ചു. ഇന്നത്തെ ദൈവ സാന്നിദ്ധ്യം 'റോഹിങ്ക്യ'എന്നു വിളിക്കുന്നു. പാപ്പാ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം കണ്ട് രോഹിങ്ക്യൻ അഭയാർഥികൾ ചോദിച്ചത് ആദ്യം ഇതു രാജാവോ മുസ്ലിം നേതാവോ എന്നായിരുന്നു വ്യാഴാഴ്ച ബംഗ്ലാദേശിലെത്തിയ ഫ്രാൻസിസ് മാർപാപ്പ റോഹിങ്ക്യകളെ സന്ദർശിക്കുമെന്ന വാർത്തകൾക്കിടെയാണ് മാധ്യമപ്രവർത്തകർ കോക്സ് ബസാറിലെ അഭയാർഥി ക്യാന്പിലെത്തി ചിത്രം കാണിച്ചത്.
ആറുലക്ഷത്തിലേറെ വരുന്ന അഭയാർഥികൾ ലോകം തങ്ങളെക്കുറിച്ചു നടത്തുന്ന ചർച്ചകൾ പോലും അറിയുന്നില്ല. മാർപാപ്പയുടെ ലോകത്തുള്ള സ്ഥാനം വിവരിച്ചു കൊടുത്തപ്പോൾ ചിലർ അദ്ദേഹത്തിെൻറ സന്ദർശനം ജൻമനാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കിയേക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. കോക്സ് ബസാറിലെ ക്യാന്പിൽ കഴിയുന്ന ആയിരക്കണക്കിന് അഭയാർഥികളിൽ ഹസൻ അറാഫ് എന്ന ഇമാമിന് മാത്രമാണ് പാപ്പായെക്കുറിച്ച് കുറച്ചെങ്കിലും അറിയുന്നത്. മാർപാപ്പക്ക് തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വ്യാഴാഴ്ച ധാക്കയിലെത്തിയ പാപ്പാ വെള്ളിയാഴ്ച രാവിലെ സുഹ്റാവർഡി ഉദ്യാൻ പാർക്കിൽ ദിവ്യബലിയ്ക്കിടെ ഏതാനും ഡീക്കന്മാരെ വൈദികരായി അഭിഷേകം നടത്തി. ദിവ്യബലിയിൽ തദവസരത്തിൽ ബൈബിൾ വിചിന്തനവും നയിച്ചത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ്. ഉച്ചകഴിഞ്ഞ് ധാക്കയിലെ അപ്പസ്തോലിക് നുണ്ഷ്യേച്ചറിൽ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ആർച്ച്ബിഷപ്പിന്റെ വസതിയുടെ പൂന്തോട്ടത്തിൽ നടന്ന എക്യുമെനിക്കൽ സമ്മേളനത്തിൽ പാപ്പാ പ്രസംഗിച്ചു. മൂന്നുദിവസത്തെ സന്ദർശനം പൂർത്തിയാക്കി പാപ്പാ ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിലേയ്ക്കു തിരിയ്ക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ