+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കയറിപ്പിടിച്ചയാളുടെ കരണം പുകച്ചു

തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അദിതി റാവു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പ്രജാപതിക്കു ശേഷം 2020ൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ അതിഥി റാവു വീണ്ടും മലയാളത്തിലേക്ക് തിര
കയറിപ്പിടിച്ചയാളുടെ കരണം പുകച്ചു

തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അദിതി റാവു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പ്രജാപതിക്കു ശേഷം 2020ൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ അതിഥി റാവു വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തിയിരുന്നു. മണിരത്നത്തിന്‍റെ കാട്രു വെളിയിതെ, ചെക്കാ ചിവന്ത വാനം എന്നീ ചിത്രങ്ങളിലെ വേഷം അതിഥിയുടെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളായിരുന്നു.

മുന്പൊരിക്കൽ കേരളത്തിലെത്തിയപ്പോഴുണ്ടായ ദുരനുഭവം അദിതി തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു അഭിമുഖത്തിലാണ് അതിഥിയുടെ തുറന്നു പറച്ചിൽ. കേരളത്തിലെ പ്രശസ്തമായൊരു അമ്പലത്തിൽ ദർശനത്തിനായി വന്നപ്പോൾ ആരോ തന്‍റെ വയറിൽ കയറിപിടിച്ചതായി താരം പറയുന്നു.

ആ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാരി ഉടുക്കേണ്ടത് നിർബന്ധമാണ്. എനിക്കു 15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഈ ഈ ദുരനുഭവം ഉണ്ടായത്. എല്ലാവരും സാരി ധരിച്ചു കൊണ്ട് വരി നിൽക്കുകയായിരുന്നു. അപ്പോഴാണ് എനിക്ക് എന്‍റെ വയറിൽ ആരോ കൈ വച്ചതായി അനുഭവപ്പെട്ടത്. മൂന്ന് നാല് തവണ ആ അനുഭവമുണ്ടായി.

ഞാൻ തിരിഞ്ഞ് നിന്ന് അയാളുടെ കൈയൽ കയറി പിടിച്ചു. അയാളുടെ കരണം പുകച്ചു കൊണ്ട് ഒരടി കൊടുത്തു. അവൻ പേടിച്ചു പോയി. എന്താ എന്താ എന്ന് അവൻ ചോദിച്ചു. ഞാൻ അയാളെ നന്നായി ചീത്ത പറഞ്ഞു, അയാളത് ജീവിതത്തിൽ മറക്കില്ല- അദിതി റാവു വ്യക്തമാക്കി