ബെർലിൻ: നഗരങ്ങളിലെ വായു മലിനീകരണം നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് യൂറോപ്യൻ യൂണിയൻ ജർമനിക്കെതിരേ നിയമ നടപടി സ്വീകരിക്കാനൊരങ്ങുന്നു.
ഡിസംബർ ഏഴിന് യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കാനാണ് യൂറോപ്യൻ കമ്മിഷൻ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ജർമൻ സർക്കാരിനെ ഒൗദ്യോഗികമായി അറിയിച്ചു കഴിഞ്ഞതായി കമ്മിഷൻ സ്ഥിരീകരിച്ചു.
കോടതിവിധി പ്രതികൂലമായാൽ ജർമനി കനത്ത പിഴ ഒടുക്കാൻ നിർബന്ധിതമാകും. യൂറോപ്യൻ കമ്മിഷന്റെ തീരുമാനത്തെ ജർമൻ സ്റ്റേറ്റായ ബാഡൻ വുർട്ടംബർഗിന്റെ ആഭ്യന്തരമന്ത്രി വിൻഫ്രീഡ് ഹെർമാൻ സ്വാഗതം ചെയ്തു. ഡീസൽ എൻജിനുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2015 ജൂണിലാണ് നൈട്രിക് ഓക്സൈഡ് സാന്നിധ്യം പരിധിയിൽ കൂടുന്നതു സംബന്ധിച്ച് യൂറോപ്യൻ കമ്മിഷൻ ജർമനിക്ക് ആദ്യമായി മുന്നറിയിപ്പ് നൽകിയത്. ബാഡൻ വുർട്ടംബർഗിന്റെ തലസ്ഥാനമായ സ്റ്റുട്ട്ഗർട്ടാണ് ഈ പ്രശ്നം ഏറ്റവും രൂക്ഷമായി നേരിടുന്ന ജർമൻ നഗരങ്ങളിലൊന്ന്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഡിസംബർ ഏഴിന് യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കാനാണ് യൂറോപ്യൻ കമ്മിഷൻ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ജർമൻ സർക്കാരിനെ ഒൗദ്യോഗികമായി അറിയിച്ചു കഴിഞ്ഞതായി കമ്മിഷൻ സ്ഥിരീകരിച്ചു.
കോടതിവിധി പ്രതികൂലമായാൽ ജർമനി കനത്ത പിഴ ഒടുക്കാൻ നിർബന്ധിതമാകും. യൂറോപ്യൻ കമ്മിഷന്റെ തീരുമാനത്തെ ജർമൻ സ്റ്റേറ്റായ ബാഡൻ വുർട്ടംബർഗിന്റെ ആഭ്യന്തരമന്ത്രി വിൻഫ്രീഡ് ഹെർമാൻ സ്വാഗതം ചെയ്തു. ഡീസൽ എൻജിനുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2015 ജൂണിലാണ് നൈട്രിക് ഓക്സൈഡ് സാന്നിധ്യം പരിധിയിൽ കൂടുന്നതു സംബന്ധിച്ച് യൂറോപ്യൻ കമ്മിഷൻ ജർമനിക്ക് ആദ്യമായി മുന്നറിയിപ്പ് നൽകിയത്. ബാഡൻ വുർട്ടംബർഗിന്റെ തലസ്ഥാനമായ സ്റ്റുട്ട്ഗർട്ടാണ് ഈ പ്രശ്നം ഏറ്റവും രൂക്ഷമായി നേരിടുന്ന ജർമൻ നഗരങ്ങളിലൊന്ന്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ