ബോണ്‍: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിലേക്കുള്ള സംഭാവന യുഎസ് വെട്ടിക്കുറച്ചത് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍. ഈ കുറവ് യൂറോപ്പ് നികത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബോണിൽ നടക്കുന്ന ലോകപരിസ്ഥിതി ഉച്ചകോടിയിൽ ജർമൻ ചാൻസലർ അംഗലാ മെർക്കലിനെ സാക്ഷി നിർത്തിയാണ് മാക്രോണിന്റെ പ്രഖ്യാപനം.
ആഗോള കാലാവസ്ഥാ സംഘടനയായ ഐപിസിസിക്കുള്ള ഫണ്ടിലാണ് യുഎസ് കുറവു വരുത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ, യുകെ തങ്ങളുടെ സംഭാവന ഇരട്ടിയാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ജർമനിയിലെ ബോണിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിലാണ് മാക്രോണ്‍ യൂറോപ്പിന്റെ പിന്തുണയും ഉറപ്പു നൽകിയിരിക്കുന്നത്.
ഇന്റർ ഗവണ്മെന്റൽ പാനൽ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ഐപിസിസി സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു വരെ അർഹമായ സംഘടനയാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളാണ് അവർ നടത്തി വരുന്നത്. യുഎസ് ഫണ്ട് കുറച്ചത് സംഘടനയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്ന് ആശങ്ക ഉയർന്നിരുന്നു.
ജർമനിയുടെ മുൻ തലസ്ഥാനമായ ബോണിൽ ഈ മാസം അഞ്ചിന് ആരാരംഭിച്ച ഉച്ചകോടി (സിഒപി 23) നാളെ അവസാനിക്കും. ഇന്ത്യയുൾപ്പടെ 156 രാജ്യങ്ങളിൽ നിന്നുള്ള ഭരണനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ആഗോള കാലാവസ്ഥാ സംഘടനയായ ഐപിസിസിക്കുള്ള ഫണ്ടിലാണ് യുഎസ് കുറവു വരുത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ, യുകെ തങ്ങളുടെ സംഭാവന ഇരട്ടിയാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ജർമനിയിലെ ബോണിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിലാണ് മാക്രോണ്‍ യൂറോപ്പിന്റെ പിന്തുണയും ഉറപ്പു നൽകിയിരിക്കുന്നത്.
ഇന്റർ ഗവണ്മെന്റൽ പാനൽ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ഐപിസിസി സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു വരെ അർഹമായ സംഘടനയാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളാണ് അവർ നടത്തി വരുന്നത്. യുഎസ് ഫണ്ട് കുറച്ചത് സംഘടനയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്ന് ആശങ്ക ഉയർന്നിരുന്നു.
ജർമനിയുടെ മുൻ തലസ്ഥാനമായ ബോണിൽ ഈ മാസം അഞ്ചിന് ആരാരംഭിച്ച ഉച്ചകോടി (സിഒപി 23) നാളെ അവസാനിക്കും. ഇന്ത്യയുൾപ്പടെ 156 രാജ്യങ്ങളിൽ നിന്നുള്ള ഭരണനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ