സിഐഡി മൂസ, പറക്കുംതളിക പോലുള്ള ചിത്രങ്ങൾ ഇനി ഉണ്ടാകില്ലെന്ന് നടൻ സലിം കുമാർ. അന്നത്തെ കാലത്തെ തമാശകൾ പലതും ഉണ്ടായത് ഒരുമിച്ചിരുന്നു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ വന്നതായിരുന്നു.
ഇപ്പോൾ തമാശകൾ ഉണ്ടാക്കുന്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നും പൊളിറ്റികൾ കറക്ട്നെസ് ഇതിനെല്ലാം തടസമാകുന്നുണ്ടെന്നും സലിം കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
എനിക്ക് ഇന്നും കോമഡി വേഷങ്ങൾ ചെയ്യാനാണ് ഇഷ്ടം. ആളുകളെ പൊട്ടിച്ചിരിപ്പിക്കാൻ ഇഷ്ടമാണ്. പക്ഷേ തമശയ്ക്ക് ഇവിടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇപ്പോൾ തമാശകൾ രൂപപ്പെടുത്തുന്നതിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് തടസമാകുന്നുണ്ട്.
ഇത് ആളുകളുടെ സെൻസ് ഓഫ് ഹ്യൂമറിനെയും ബാധിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് നമുക്ക് ഒരാളെ മൊട്ടയെന്നോ കറുത്തവനെന്നോ വിളിക്കാൻ പറ്റില്ല. കാരണം എന്ത് പറഞ്ഞാലും അതിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് ആണ്.
എപ്പോഴാണ് കേസ് വരുന്നതെന്ന് നമുക്കറിയില്ല. ഒരു കൂട്ടിൽ അടച്ചിട്ടാണ് തമാശകൾ എഴുതുന്നത്. യാതൊരുവിധ തടസങ്ങളും തമാശകൾക്ക് ഉണ്ടാകരുത്. എന്നാൽ മാത്രമേ ഹാസ്യം നിലനിൽക്കൂ",
ഈ കാരവാൻ സംസ്കാരം ആണ് പരസ്പരമുള്ള സംസാരത്തിൽ നിന്നും ആളുകളെ വിലക്കുന്നത്. പണ്ട് ലൊക്കേഷനിലൊക്കെ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നു. ഇന്ന് ഷോർട്ട് കഴിഞ്ഞാൽ കാരവാനിലേക്ക് പോകും.
സിഐഡി മൂസ, പറക്കും തളിക പോലുള്ള സിനിമകളൊന്നും ഇനി ഒരിക്കലും ഉണ്ടാകില്ല. കാരണം അവയിലെ പല തമാശ രംഗങ്ങളും ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നപ്പോൾ ഉണ്ടായവയാണ്". സലിം കുമാർ പറയുന്നു.