ബെർലിൻ: തൂക്ക് പാർലമെന്റ് നിലവിൽ വന്ന ജർമനിയിൽ മുന്നണി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. സിഡിയുവും സിഎസ്യുവും ചേർന്ന് നേതൃത്വം നൽകുന്ന സർക്കാരിൽ എഫ്ഡിപിയെയും ഗ്രീൻ പാർട്ടിയെയും ഉൾപ്പെടുത്തി ജമൈക്കൻ സഖ്യം എന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്നണിയ്ക്കാണ് മെർക്കൽ കോപ്പുകൂട്ടുന്നത്.
തുടക്കത്തിൽ എല്ലാ പാർട്ടിക്കാരും സന്തോഷത്തിലാണെങ്കിലും,ഈ സഖ്യം സാധ്യമായില്ലെങ്കിൽ പകരം ഉപയോഗിക്കാവുന്ന ആശയങ്ങളെക്കുറിച്ച് പ്രധാന പാർട്ടി നേതാക്കളാരും പരസ്യ പ്രതികരണത്തിനു തയാറാകുന്നില്ല എന്നതാണ് മറ്റൊരു സവിശേഷത. മറ്റൊരു സഖ്യ സാധ്യതയും മുന്നിൽ ഇല്ലാത്ത പ്രതീതി ഉണർത്തുന്ന വിധത്തിലാണ് ഇവരുടെ പ്രതികരണങ്ങൾ.
സിഡിയു -സിഎസ് യു വിഭാഗം സഖ്യകക്ഷികളുടെ വിരുദ്ധ നിലപാടുകളുമായി സമവായത്തിനു തയാറല്ല എന്നതാണ് മുഖ്യകടന്പ. മറുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറല്ലാതെ തുടരുകയാണെങ്കിൽ സഖ്യ ചർച്ചകൾ എങ്ങുമെത്താതെ പോകും. പ്രധാനമായും വകുപ്പു വിഭജനത്തിലാണ് ഭിന്നത.
സഖ്യത്തിനു പരിഗണിക്കുന്ന എഫ്ഡിപി വ്യവസായ ലോബിയെയും, ഗ്രീൻ പാർട്ടി പരിസ്ഥിതി പ്രസ്ഥാനങ്ങളെയുമാണ് പിന്തുണയ്ക്കുന്നത്. നിലപാടുകളിൽ പരസ്പര വിരുദ്ധമായി നിൽക്കുന്ന ഇവരെ എങ്ങനെ ഒന്നിച്ചു കൊണ്ടുപോകുമെന്ന് സിഡിയു/സിഎസ് യു പാർട്ടികൾ ഇനിയും ധാരണയായിട്ടില്ല.
നിലവിലെ സ്ഥിതിയിൽ നിന്നും പുതിയ പാർലമെന്റിൽ 70 അംഗങ്ങളുടെ വർദ്ധന വരുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആകെ 700 ഓളം അംഗങ്ങളാണ് പുതിയ പാർലമെന്റിൽ എത്തുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
തുടക്കത്തിൽ എല്ലാ പാർട്ടിക്കാരും സന്തോഷത്തിലാണെങ്കിലും,ഈ സഖ്യം സാധ്യമായില്ലെങ്കിൽ പകരം ഉപയോഗിക്കാവുന്ന ആശയങ്ങളെക്കുറിച്ച് പ്രധാന പാർട്ടി നേതാക്കളാരും പരസ്യ പ്രതികരണത്തിനു തയാറാകുന്നില്ല എന്നതാണ് മറ്റൊരു സവിശേഷത. മറ്റൊരു സഖ്യ സാധ്യതയും മുന്നിൽ ഇല്ലാത്ത പ്രതീതി ഉണർത്തുന്ന വിധത്തിലാണ് ഇവരുടെ പ്രതികരണങ്ങൾ.
സിഡിയു -സിഎസ് യു വിഭാഗം സഖ്യകക്ഷികളുടെ വിരുദ്ധ നിലപാടുകളുമായി സമവായത്തിനു തയാറല്ല എന്നതാണ് മുഖ്യകടന്പ. മറുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറല്ലാതെ തുടരുകയാണെങ്കിൽ സഖ്യ ചർച്ചകൾ എങ്ങുമെത്താതെ പോകും. പ്രധാനമായും വകുപ്പു വിഭജനത്തിലാണ് ഭിന്നത.
സഖ്യത്തിനു പരിഗണിക്കുന്ന എഫ്ഡിപി വ്യവസായ ലോബിയെയും, ഗ്രീൻ പാർട്ടി പരിസ്ഥിതി പ്രസ്ഥാനങ്ങളെയുമാണ് പിന്തുണയ്ക്കുന്നത്. നിലപാടുകളിൽ പരസ്പര വിരുദ്ധമായി നിൽക്കുന്ന ഇവരെ എങ്ങനെ ഒന്നിച്ചു കൊണ്ടുപോകുമെന്ന് സിഡിയു/സിഎസ് യു പാർട്ടികൾ ഇനിയും ധാരണയായിട്ടില്ല.
നിലവിലെ സ്ഥിതിയിൽ നിന്നും പുതിയ പാർലമെന്റിൽ 70 അംഗങ്ങളുടെ വർദ്ധന വരുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആകെ 700 ഓളം അംഗങ്ങളാണ് പുതിയ പാർലമെന്റിൽ എത്തുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ