കൊളോണ്: കഴിഞ്ഞ കാൽനൂറ്റാണ്ടു കാലമായി കർത്താവിന്റെ മുന്തിരിത്തോപ്പിൽ വൈദിക വൃത്തിയ്ക്കിറങ്ങിയതിന്റെ ചാരിതാർത്ഥ്യത്തിലും സന്തോഷത്തിലുമാണ് ജർമനിയിൽ സേവനം ചെയ്യുന്ന സിഎംഐ സഭാംഗമായ ഫാ.പൗലോസ് കളപ്പുരയ്ക്കൽ. അജപാലന ശുശ്രൂഷയ്ക്കൊപ്പം ദീനദയാലുത്വം മനസിന്റെ കോണുകളിൽ സ്ഥാനം പിടിച്ചത് പരോപകാര പ്രവർത്തനത്തിനുള്ള പ്രേരണയുമായി. അതുതന്നെയാണ് ദൈവീകതയുടെ ദൗത്യവും മഹത്വവുമെന്നു ഉറച്ചു വിശ്വസിച്ചുള്ള സേവനം ഇടതടവില്ലാതെ മുന്നോട്ടുനയിക്കുന്ന ചാലകശക്തിയായും ഫാ.പൗലോസിനെ മറ്റുള്ളവരിൽ നിന്നും വേറിട്ടതാക്കുന്നു.
പൗരോഹിത്യ രജതജൂബിലിയാഘോഷത്തിന്റെ ആദ്യപടിയായി ദൈവതിരുമുന്പിൽ നന്ദി പറഞ്ഞുകൊണ്ടുള്ള കൃതജ്ഞതയുടെ ബലിയർപ്പണം ഒക്ടോബർ 15 ന് വൈകുന്നേരം 3.45 ന് വുൾഫ്റാത്തിലെ സെന്റ് ജോസഫ്സ് പാരിഷ് ചർച്ചിൽ സംഗീതാർച്ചനയോടുകൂടി ശുശ്രൂഷകൾ ആരംഭിക്കും. നാലിന്സീറോ മലബാർ റീത്തിലുള്ള ആഘോഷമായ സമൂഹബലിയിൽ ഇരുപത്തിയഞ്ചോളം വൈദികർ പങ്കെടുക്കും. തുടർന്ന് കൊർണേലിയസ് ഹാളിൽ വിവിധ കലാപരിപാടികൾക്കൊപ്പം സ്നേഹവിരുന്നും ഉണ്ടായിരിയ്ക്കും. ജർമനിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ക്ഷണിയ്ക്കപ്പെട്ട ഇരുനൂറോളം അതിഥികൾ പരിപാടികളിൽ പങ്കെടുക്കും.
||
വീടില്ലാത്തവർക്ക് ഒരു വീട് എന്ന ആശയവുമായി സിൽവർ ജൂബിലി വർഷത്തിൽ ഇരുപത്തിയഞ്ചു ഭവനരഹിതർക്കായി ഇരുപത്തിയഞ്ചു വീടു നിർമ്മിച്ചു നൽകുക എന്ന ദൗത്യം ഏറെ ശ്രമകരമായിരുന്നിട്ടും വെള്ളിയുടെ തിളക്കം പോലെതന്നെ പദ്ധതിയെ മാറ്റി '25 ന് 25' എന്ന നൂതന സന്ദേശമാക്കി വികസിപ്പിച്ച് ആഘോഷ പരിപാടികളിൽ മുന്തിയതാക്കി. ഇതിനായി കേരള സർക്കാരിന്റെ ഭവനസഹായവും അച്ചന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്.
ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് തൊമ്മൻകുത്ത് കളപ്പുരയ്ക്കൽ ഐപ്പിന്റെയും ത്രേസ്യായുടെയും മകനായി 1961 ഡിസംബർ 9 നാണ് പൗലോസ് ജനിച്ചത്. പത്തു മക്കളുള്ള മാതാപിതാക്കളുടെ നാലു ആണ്മക്കളിൽ ഏറ്റവും ഇളയവനായ പൗലോസ് പതിനഞ്ചാം വയസിൽ അവിചാരിതമായിട്ടാണ് പൗരോഹിത്യപാത തെരഞ്ഞെടുക്കുന്നത്. സഹോദരിമാരിൽ രണ്ടുപേർ സന്യാസിനികളും മറ്റു സഹോദരങ്ങൾ കുടുംബജീവിതവും നയിക്കുന്നു.
രാജ്കോട്ട് രൂപതാദ്ധ്യക്ഷൻ മാർ ഗ്രിഗറി കരോട്ടാന്പ്രേൽ പിതാവിൽ നിന്നും മുപ്പതാം വയസിൽ 1992 ഡിസംബർ 29 നാണ് പൗലോസച്ചൻ തിരുപ്പട്ടം സ്വീകരിച്ചത്. ഡിസംബർ 30 ന് സ്വന്തം ഇടവകയായ തൊമ്മൻകുത്ത് സെന്റ് തോമസ് ചർച്ചിൽ പ്രഥമദിവ്യബലിയും അർപ്പിച്ചു. തുടർന്ന് കേരളത്തിലെ വിവിധ ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്തു. അക്കാലത്ത് നാലു വർഷം സിഎംഐ സഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. പട്ടം സ്വീകരിച്ച് ഏതാണ്ട് അഞ്ചു വർഷം കഴിഞ്ഞ് 1998 ൽ ജർമനിയിലെത്തി ജോലിയാരംഭിച്ചു. 1998 മുതൽ 2002 വരെ റെംഷൈഡിൽ ഹോസ്പിറ്റലിൽ ആത്മീയ ശുശ്രൂഷകനായും ഡൊമിനിക്കൻ സിസ്റ്റേഴ്സിന്റെ ആത്മീയ ഗുരുവായും സേവനം ചെയ്തു. 2002 മുതൽ 2004 വരെ ഗ്രേവൻബ്രൊയ്ഷിലും, 2004 മുതൽ 2015 വരെ വിസ്സനിൽ ചാപ്ളെയിനായും സേവനമനുഷ്ടിച്ചു. 2015 മുതൽ വുൾഫ്റാത്ത് സെന്റ് ജോസഫ് ഇടവകയിൽ ചാപ്ളെയിനായി സേവനം ചെയ്യുന്ന പൗലോസച്ചൻ ഇടവകയിലെ എല്ലാവർക്കും പ്രിയങ്കരനാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പൗരോഹിത്യ രജതജൂബിലിയാഘോഷത്തിന്റെ ആദ്യപടിയായി ദൈവതിരുമുന്പിൽ നന്ദി പറഞ്ഞുകൊണ്ടുള്ള കൃതജ്ഞതയുടെ ബലിയർപ്പണം ഒക്ടോബർ 15 ന് വൈകുന്നേരം 3.45 ന് വുൾഫ്റാത്തിലെ സെന്റ് ജോസഫ്സ് പാരിഷ് ചർച്ചിൽ സംഗീതാർച്ചനയോടുകൂടി ശുശ്രൂഷകൾ ആരംഭിക്കും. നാലിന്സീറോ മലബാർ റീത്തിലുള്ള ആഘോഷമായ സമൂഹബലിയിൽ ഇരുപത്തിയഞ്ചോളം വൈദികർ പങ്കെടുക്കും. തുടർന്ന് കൊർണേലിയസ് ഹാളിൽ വിവിധ കലാപരിപാടികൾക്കൊപ്പം സ്നേഹവിരുന്നും ഉണ്ടായിരിയ്ക്കും. ജർമനിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ക്ഷണിയ്ക്കപ്പെട്ട ഇരുനൂറോളം അതിഥികൾ പരിപാടികളിൽ പങ്കെടുക്കും.
||
വീടില്ലാത്തവർക്ക് ഒരു വീട് എന്ന ആശയവുമായി സിൽവർ ജൂബിലി വർഷത്തിൽ ഇരുപത്തിയഞ്ചു ഭവനരഹിതർക്കായി ഇരുപത്തിയഞ്ചു വീടു നിർമ്മിച്ചു നൽകുക എന്ന ദൗത്യം ഏറെ ശ്രമകരമായിരുന്നിട്ടും വെള്ളിയുടെ തിളക്കം പോലെതന്നെ പദ്ധതിയെ മാറ്റി '25 ന് 25' എന്ന നൂതന സന്ദേശമാക്കി വികസിപ്പിച്ച് ആഘോഷ പരിപാടികളിൽ മുന്തിയതാക്കി. ഇതിനായി കേരള സർക്കാരിന്റെ ഭവനസഹായവും അച്ചന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്.
ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് തൊമ്മൻകുത്ത് കളപ്പുരയ്ക്കൽ ഐപ്പിന്റെയും ത്രേസ്യായുടെയും മകനായി 1961 ഡിസംബർ 9 നാണ് പൗലോസ് ജനിച്ചത്. പത്തു മക്കളുള്ള മാതാപിതാക്കളുടെ നാലു ആണ്മക്കളിൽ ഏറ്റവും ഇളയവനായ പൗലോസ് പതിനഞ്ചാം വയസിൽ അവിചാരിതമായിട്ടാണ് പൗരോഹിത്യപാത തെരഞ്ഞെടുക്കുന്നത്. സഹോദരിമാരിൽ രണ്ടുപേർ സന്യാസിനികളും മറ്റു സഹോദരങ്ങൾ കുടുംബജീവിതവും നയിക്കുന്നു.
രാജ്കോട്ട് രൂപതാദ്ധ്യക്ഷൻ മാർ ഗ്രിഗറി കരോട്ടാന്പ്രേൽ പിതാവിൽ നിന്നും മുപ്പതാം വയസിൽ 1992 ഡിസംബർ 29 നാണ് പൗലോസച്ചൻ തിരുപ്പട്ടം സ്വീകരിച്ചത്. ഡിസംബർ 30 ന് സ്വന്തം ഇടവകയായ തൊമ്മൻകുത്ത് സെന്റ് തോമസ് ചർച്ചിൽ പ്രഥമദിവ്യബലിയും അർപ്പിച്ചു. തുടർന്ന് കേരളത്തിലെ വിവിധ ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്തു. അക്കാലത്ത് നാലു വർഷം സിഎംഐ സഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. പട്ടം സ്വീകരിച്ച് ഏതാണ്ട് അഞ്ചു വർഷം കഴിഞ്ഞ് 1998 ൽ ജർമനിയിലെത്തി ജോലിയാരംഭിച്ചു. 1998 മുതൽ 2002 വരെ റെംഷൈഡിൽ ഹോസ്പിറ്റലിൽ ആത്മീയ ശുശ്രൂഷകനായും ഡൊമിനിക്കൻ സിസ്റ്റേഴ്സിന്റെ ആത്മീയ ഗുരുവായും സേവനം ചെയ്തു. 2002 മുതൽ 2004 വരെ ഗ്രേവൻബ്രൊയ്ഷിലും, 2004 മുതൽ 2015 വരെ വിസ്സനിൽ ചാപ്ളെയിനായും സേവനമനുഷ്ടിച്ചു. 2015 മുതൽ വുൾഫ്റാത്ത് സെന്റ് ജോസഫ് ഇടവകയിൽ ചാപ്ളെയിനായി സേവനം ചെയ്യുന്ന പൗലോസച്ചൻ ഇടവകയിലെ എല്ലാവർക്കും പ്രിയങ്കരനാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ