+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെർക്കൽ പാർട്ടിയ്ക്ക് സംസ്ഥാന തെരഞ്ഞെടുപ്പിൽ തോൽവി

ബെർലിൻ: ജർമൻ സംസ്ഥാനമായ ലോവർ സാക്സണ്‍ അസംബ്ലയിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിൽ ജർമൻ ചാൻസലർ അംഗല മെർക്കലിന്‍റെ സിഡിയുവിന് പരാജയം. മാർട്ടിൻ ഷൂൾസിന്‍റെ സ
മെർക്കൽ പാർട്ടിയ്ക്ക് സംസ്ഥാന തെരഞ്ഞെടുപ്പിൽ തോൽവി
ബെർലിൻ: ജർമൻ സംസ്ഥാനമായ ലോവർ സാക്സണ്‍ അസംബ്ലയിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിൽ ജർമൻ ചാൻസലർ അംഗല മെർക്കലിന്‍റെ സിഡിയുവിന് പരാജയം. മാർട്ടിൻ ഷൂൾസിന്‍റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 37.5 ശതമാനം വോട്ട് നേടി ഒന്നാമതെത്തി. 35 ശതമാനമാണ് സിഡിയു നേടിയത്. ഗ്രീൻ പാർട്ടി എട്ടര ശതമാനവും ലിബറലുകൾക്കും ഫ്രീ ഡെമോക്രാറ്റുകൾക്കും ഏഴരയും ഏഴും വീതവും.

രണ്ടാഴ്ച മുന്പുനടന്ന ജർമൻ പൊതു തെരഞ്ഞെടുപ്പിൽ മെർക്കലും പാർട്ടിയും വിജയിച്ചുവെങ്കിലും ലോവർ സാക്സണിലെ തെരഞ്ഞെടുപ്പിൽ തോറ്റത് കനത്ത തിരിച്ചടിയായി. നാലാമൂഴത്തിൽ ചാൻസലായി തുടർഭരണത്തിനായി പുതിയൊരു കൂട്ടുകക്ഷി സർക്കാർ രൂപികരിയ്ക്കാനുള്ള മെർക്കലിന്‍റെ നീക്കത്തിന് സംസ്ഥാന തോൽവി ഒരു പരിധിവരെ തടയിടും. എന്നാൽ ഇവിടെ എസ്പിഡിയ്ക്കും ഒരു കൂട്ടുകക്ഷിയായി നിന്നെങ്കിലേ തുടർഭരണം കാഴ്ചവെയ്ക്കാനാവൂ. മെർക്കലിന്‍റെ ഭരണത്തിൽ കൂട്ടുകക്ഷിയാവാൻ ലിബറലുകളും ഗ്രീൻ പാർട്ടിയും തയ്യാറാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

നിലവിൽ സംസ്ഥാന ലോവർ സാക്സണ്‍ ഭരണം കൈയ്യാളുന്ന പാർട്ടിയാണ് എസ്പിഡി. സെഫാൻ വൈലാണ് ഇവിടുത്തെ മുഖ്യമന്ത്രി.

ഫെഡറൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ തീവ്ര വലതുപക്ഷ പാർട്ടി എഎഫ്ഡി ഇവിടെയും മോശമാക്കിയില്ല. അഞ്ചര ശതമാനം വോട്ട് അവർ നേടി. ഇതോടെ ജർമനിയിലെ പതിനാറ് സ്റ്റേറ്റുകളിൽ പതിനാലിലെയും പാർലമെന്‍റുകളിൽ അവർക്ക് പ്രാതിനിധ്യമായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ