ബംഗളൂരു: വെടിയേറ്റു കൊല്ലപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി കന്നഡയിൽ സിനിമയൊരുങ്ങുന്നു. പ്രമുഖ സംവിധായകനും നിർമാതാവുമായ എ.എം.ആർ. രമേഷാണ് ഗൗരിയുടെ പോരാട്ടങ്ങൾ വെള്ളിത്തിരയിൽ എത്തിക്കുന്നത്. അന്വേഷണാത്മക പത്രപ്രവർത്തകന്റെ വീക്ഷണത്തിലാണ് ചിത്രമൊരുക്കുന്നതെന്ന് എ.എം.ആർ. രമേഷ് അറിയിച്ചു. ഗൗരിക്ക് നീതി ലഭിക്കുന്നതിനുള്ള ശ്രമം കൂടിയാണ് ചിത്രമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത സ്വത്തു സമ്പാദനക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ശശികലയ്ക്ക് ജയിലിൽ പ്രത്യേക സൗകര്യമൊരുക്കുന്നുവെന്ന വിവാദം പുറത്തുകൊണ്ടുവന്ന ജയിൽ ഡിഐജി ഡി. രൂപയുടെ പ്രവർത്തനങ്ങളെ ആസ്പദമാക്കിയുള്ള സിനിമയുടെ തിരക്കിലാണ് രമേഷ് ഇപ്പോൾ. തിരക്കഥ പൂർത്തിയായ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ഇത് പൂർത്തിയായതിനു ശേഷം ഗൗരി ലങ്കേഷിനെക്കുറിച്ചുള്ള സിനിമയുടെ ജോലികൾ ആരംഭിക്കുമെന്ന് രമേഷ് അറിയിച്ചു.
ഗൗരി ലങ്കേഷിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
05:41 PM Sep 28, 2017 | Deepika.com