ബെർലിൻ: ജർമനിയിൽ പൊതു തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രമുഖ നേതാക്കളെല്ലാം തിരക്കിട്ട പ്രചാരണ പരിപാടികളിലാണ്. സെപ്റ്റംബർ 24നു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാന ദിവസത്തിലെ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
13 റാലികളിലാണ് ചാൻസലർ അംഗല മെർക്കൽ അവസാന വാരത്തിൽ പങ്കെടുത്തത്. തെരഞ്ഞെടുപ്പ് ദിവസം മാത്രം പ്രകടനങ്ങൾക്കും റാലികൾക്കും അനുമതിയില്ല. നാലാം വട്ടവും മെർക്കൽ ചാൻസലറായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം പ്രവചിക്കപ്പെടുന്നത്.
പരീക്ഷണം മെർക്കലിന്റെ അഭയാർഥി നയത്തിനും
ജർമൻ ചാൻസലറായിരുന്ന മൂന്നുതവണയും വച്ചു അംഗല മെർക്കലിന്റെ ജനപ്രീതി ഏറ്റവുമധികം ഇടിയാൻ കാരണമായത് അവരുടെ തുറന്ന അഭയാർഥി നയമായിരുന്നു. അതിന്റെ പരീക്ഷാ ഫലം കൂടിയായാണ് ഈ മാസം 24 നു നടക്കാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഫല വിലയിരുത്തപ്പെടാൻ പോകുന്നത്.
ഇടക്കാലത്ത് അഭയാർഥി പ്രവാഹം കാരണം മെർക്കലിന്റെയും സിഡിയുവിന്റെയും ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നെങ്കിലും, പിന്നീട് അഭയാർഥികളെ നിയന്ത്രിക്കാനും പുന:രധിവസിപ്പിക്കാനും സർക്കാരും യൂറോപ്യൻ യൂണിയനും സ്വീകരിച്ച നടപടികളോടെ ഈ ജനപ്രീതി ഒരു പരിധി വരെ തിരിച്ചു കിട്ടിയിരുന്നു.
കരുത്തോടെ സിഡിയു
തെരഞ്ഞെടുപ്പിൽ സിഡിയു അധികാരം നിലനിർത്തുമെന്ന കാര്യത്തിൽ അഭിപ്രായ സർവേകളിലൊന്നും അഭിപ്രായ വ്യത്യാസമില്ല. 37 ശതമാനം വോട്ടാണ് ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ സിഡിയുവിനും ബവേറിയൻ സഹോദര പാർട്ടിയായ സിഎസ്യുവിനും കൂടി പ്രവചിക്കപ്പെടുന്നത്.
നിലവിൽ 630 സീറ്റാണ് ജർമൻ പാർലമെന്റിലുള്ളത്. എന്നാൽ ഇത്തവണമുതൽ സീറ്റുകളുടെ എണ്ണത്തിൽ വർദ്ധന വരുത്തി 675 അംഗങ്ങളെയാണ് പാർലമെന്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്.പാർട്ടികളുടെ വോട്ട് നില അനുസരിച്ച് ഇതിൽ ചെറിയ വ്യത്യാസങ്ങൾ വരും. നിശ്ചിത ശതമാനം വോട്ട് നേടുന്ന പാർട്ടികൾക്കേ പാർലമെന്റിൽ പ്രാതിനിധ്യം ലഭിക്കൂ.അതായത് മൊത്തം പോൾ ചെയ്യുന്ന വോട്ടിന്റെ മിനിമം അഞ്ചു ശതമാനം വോട്ടു ലഭിച്ചാൽ മാത്രമേ പാർലമെമന്റിൽ അംഗീകൃത അംഗമാവുകയുള്ളു എന്നാണ് ചട്ടം.
തെരഞ്ഞെടുപ്പിൽ ഉർദുഗാന്റെ വാക്ക് കേൾക്കുമോ തുർക്കി വംശജർ ?
ഈ മാസം 24 നു ജർമൻ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാന്റെ വാക്കുകൾക്ക് ജർമനിയിലെ തുർക്കി വംശജരായ വോട്ടർമാർ കാതു കൊടുക്കുമോ എന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
||
രാജ്യത്തെ മൂന്നു പ്രമുഖ പാർട്ടികളായ സിഡിയു, എസ്പിഡി, ഗ്രീൻ പാർട്ടി എന്നിവർക്ക് വോട്ട് ചെയ്യരുതെന്നാണ് ഉർദുഗാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ജർമൻ രാഷ്ട്രീയത്തിലുള്ള തുർക്കിയുടെ ഇടപെടൽ ജർമനിയെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതീകാത്മകമായി വോട്ട് ചെയ്ത് വിദേശികൾ
ജർമനിയിൽ പൊതു തെരഞ്ഞെടുപ്പിന് മണിക്കുറുകൾ ബാക്കിനില്ലക്കെ, ഇന്നലെ തന്നെ സെൻട്രൽ ബർലിനിൽ 20 പോളിംഗ് സ്റ്റേഷനുകളൊരുങ്ങി. ആളുകൾ കൂട്ടമായി വോട്ട് ചെയ്യാനുമെത്തി. വന്നതെല്ലാം വിദേശികൾ.
പ്രതീകാത്മകമായിരുന്നു വോട്ട് ചെയ്യൽ. എല്ലാവർക്കും വോട്ടവകാശം എന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള പരിപാടിയുടെ ഭാഗമായിരുന്നു ഇത്.
പത്തു വർഷത്തിലേറെയായി ജർമനിയിൽ താമസിച്ചിട്ടും വോട്ടവകാശം ലഭിക്കാത്തവർ കൂട്ടത്തിലുണ്ടായിരുന്നു. പോളണ്ടിൽനിന്നുള്ള കുടിയേറ്റക്കാരായിരുന്നു ഏറെയും. തുർക്കിയിൽനിന്നു വന്ന് മുപ്പതു വർഷമായി ജർമനിയിൽ താമസിക്കുന്ന ഒരാളും വോട്ട് ചെയ്യാനെത്തി.
എട്ടു മില്യനോളം ആളുകൾക്കാണ് വോട്ടവകാശം.
ജർമനിയിൽ മുസ്ലിം വോട്ടുകൾ ഒന്നര മില്യൻ
ജർമൻ പൊതു തെരഞ്ഞെടുപ്പിൽ ഒന്നര മില്യൻ മുസ്ലിംകൾക്ക് വോട്ടവകാശം. ഇവർ ആരെ, ഏതു പാർട്ടിയെ പിന്തുണയ്ക്കും എന്നതാണ് തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉറ്റു നോക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്.
മുസ്ലിം വിഭാഗത്തിൽ ഭൂരിപക്ഷവും തുർക്കി വംശജരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 64 ശതമാനം തുർക്കി വംശജരും വോട്ട് ചെയ്തത് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്കായിരുന്നു എന്നാണ് കണക്ക്. 12 ശതമാനം പേർ ഗ്രീൻ പാർട്ടിക്കും ഇടതുപക്ഷത്തിനും വോട്ട് ചെയ്തു.
റിപ്പോര്ട്ട്: ജോസ് കുമ്പിളുവേലില്
13 റാലികളിലാണ് ചാൻസലർ അംഗല മെർക്കൽ അവസാന വാരത്തിൽ പങ്കെടുത്തത്. തെരഞ്ഞെടുപ്പ് ദിവസം മാത്രം പ്രകടനങ്ങൾക്കും റാലികൾക്കും അനുമതിയില്ല. നാലാം വട്ടവും മെർക്കൽ ചാൻസലറായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം പ്രവചിക്കപ്പെടുന്നത്.
പരീക്ഷണം മെർക്കലിന്റെ അഭയാർഥി നയത്തിനും
ജർമൻ ചാൻസലറായിരുന്ന മൂന്നുതവണയും വച്ചു അംഗല മെർക്കലിന്റെ ജനപ്രീതി ഏറ്റവുമധികം ഇടിയാൻ കാരണമായത് അവരുടെ തുറന്ന അഭയാർഥി നയമായിരുന്നു. അതിന്റെ പരീക്ഷാ ഫലം കൂടിയായാണ് ഈ മാസം 24 നു നടക്കാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഫല വിലയിരുത്തപ്പെടാൻ പോകുന്നത്.
ഇടക്കാലത്ത് അഭയാർഥി പ്രവാഹം കാരണം മെർക്കലിന്റെയും സിഡിയുവിന്റെയും ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നെങ്കിലും, പിന്നീട് അഭയാർഥികളെ നിയന്ത്രിക്കാനും പുന:രധിവസിപ്പിക്കാനും സർക്കാരും യൂറോപ്യൻ യൂണിയനും സ്വീകരിച്ച നടപടികളോടെ ഈ ജനപ്രീതി ഒരു പരിധി വരെ തിരിച്ചു കിട്ടിയിരുന്നു.
കരുത്തോടെ സിഡിയു
തെരഞ്ഞെടുപ്പിൽ സിഡിയു അധികാരം നിലനിർത്തുമെന്ന കാര്യത്തിൽ അഭിപ്രായ സർവേകളിലൊന്നും അഭിപ്രായ വ്യത്യാസമില്ല. 37 ശതമാനം വോട്ടാണ് ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ സിഡിയുവിനും ബവേറിയൻ സഹോദര പാർട്ടിയായ സിഎസ്യുവിനും കൂടി പ്രവചിക്കപ്പെടുന്നത്.
നിലവിൽ 630 സീറ്റാണ് ജർമൻ പാർലമെന്റിലുള്ളത്. എന്നാൽ ഇത്തവണമുതൽ സീറ്റുകളുടെ എണ്ണത്തിൽ വർദ്ധന വരുത്തി 675 അംഗങ്ങളെയാണ് പാർലമെന്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നത്.പാർട്ടികളുടെ വോട്ട് നില അനുസരിച്ച് ഇതിൽ ചെറിയ വ്യത്യാസങ്ങൾ വരും. നിശ്ചിത ശതമാനം വോട്ട് നേടുന്ന പാർട്ടികൾക്കേ പാർലമെന്റിൽ പ്രാതിനിധ്യം ലഭിക്കൂ.അതായത് മൊത്തം പോൾ ചെയ്യുന്ന വോട്ടിന്റെ മിനിമം അഞ്ചു ശതമാനം വോട്ടു ലഭിച്ചാൽ മാത്രമേ പാർലമെമന്റിൽ അംഗീകൃത അംഗമാവുകയുള്ളു എന്നാണ് ചട്ടം.
തെരഞ്ഞെടുപ്പിൽ ഉർദുഗാന്റെ വാക്ക് കേൾക്കുമോ തുർക്കി വംശജർ ?
ഈ മാസം 24 നു ജർമൻ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാന്റെ വാക്കുകൾക്ക് ജർമനിയിലെ തുർക്കി വംശജരായ വോട്ടർമാർ കാതു കൊടുക്കുമോ എന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
||
രാജ്യത്തെ മൂന്നു പ്രമുഖ പാർട്ടികളായ സിഡിയു, എസ്പിഡി, ഗ്രീൻ പാർട്ടി എന്നിവർക്ക് വോട്ട് ചെയ്യരുതെന്നാണ് ഉർദുഗാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ജർമൻ രാഷ്ട്രീയത്തിലുള്ള തുർക്കിയുടെ ഇടപെടൽ ജർമനിയെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതീകാത്മകമായി വോട്ട് ചെയ്ത് വിദേശികൾ
ജർമനിയിൽ പൊതു തെരഞ്ഞെടുപ്പിന് മണിക്കുറുകൾ ബാക്കിനില്ലക്കെ, ഇന്നലെ തന്നെ സെൻട്രൽ ബർലിനിൽ 20 പോളിംഗ് സ്റ്റേഷനുകളൊരുങ്ങി. ആളുകൾ കൂട്ടമായി വോട്ട് ചെയ്യാനുമെത്തി. വന്നതെല്ലാം വിദേശികൾ.
പ്രതീകാത്മകമായിരുന്നു വോട്ട് ചെയ്യൽ. എല്ലാവർക്കും വോട്ടവകാശം എന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള പരിപാടിയുടെ ഭാഗമായിരുന്നു ഇത്.
പത്തു വർഷത്തിലേറെയായി ജർമനിയിൽ താമസിച്ചിട്ടും വോട്ടവകാശം ലഭിക്കാത്തവർ കൂട്ടത്തിലുണ്ടായിരുന്നു. പോളണ്ടിൽനിന്നുള്ള കുടിയേറ്റക്കാരായിരുന്നു ഏറെയും. തുർക്കിയിൽനിന്നു വന്ന് മുപ്പതു വർഷമായി ജർമനിയിൽ താമസിക്കുന്ന ഒരാളും വോട്ട് ചെയ്യാനെത്തി.
എട്ടു മില്യനോളം ആളുകൾക്കാണ് വോട്ടവകാശം.
ജർമനിയിൽ മുസ്ലിം വോട്ടുകൾ ഒന്നര മില്യൻ
ജർമൻ പൊതു തെരഞ്ഞെടുപ്പിൽ ഒന്നര മില്യൻ മുസ്ലിംകൾക്ക് വോട്ടവകാശം. ഇവർ ആരെ, ഏതു പാർട്ടിയെ പിന്തുണയ്ക്കും എന്നതാണ് തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉറ്റു നോക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്.
മുസ്ലിം വിഭാഗത്തിൽ ഭൂരിപക്ഷവും തുർക്കി വംശജരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 64 ശതമാനം തുർക്കി വംശജരും വോട്ട് ചെയ്തത് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്കായിരുന്നു എന്നാണ് കണക്ക്. 12 ശതമാനം പേർ ഗ്രീൻ പാർട്ടിക്കും ഇടതുപക്ഷത്തിനും വോട്ട് ചെയ്തു.
റിപ്പോര്ട്ട്: ജോസ് കുമ്പിളുവേലില്