ലണ്ടൻ: ലോക പ്രശസ്ത സൗന്ദര്യവർധക ഉത്പന്ന നിർമാതാക്കളായ പാരീസിലെ ലിലിയൻ ബെറ്റൻകോർട്ട്(94) അന്തരിച്ചു. 33 ബില്യണ്‍ ആസ്തിയുള്ള അവർ ലോകത്തെ ഏറ്റവും സന്പന്നയായി വനിതയായിരുന്നു.
2012ൽ ബെറ്റൻകോർട്ട കന്പനിയുടെ ബോർഡിൽ നിന്ന് സ്വയം ഒഴിവായിരുന്നു. പിന്നീട് പൊതു ചടങ്ങുകളിൽ അത്യപൂർവമായേ പങ്കെടുത്തിരുന്നുള്ളൂ. 2007ൽ മകളുമായുള്ള പരസ്യ വഴക്കിലൂടെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
2008ൽ അവർ സുഹൃത്തായ ഒരു ഫോട്ടോഗ്രാഫർക്ക് നൂറുകണക്കിനു മില്യണ്‍ ഡോളർ വില വരുന്ന ആസ്തികൾ കൈമാറിയിരുന്നു. ഇയാളെ മകനായി ദത്തെടുക്കാൻ ശ്രമിച്ചിരുന്നു. 2020ലാണ് മകളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചത്.
ഫ്രഞ്ച് പ്രസിഡന്റായിരുന്ന നിക്കോളാസ് സർക്കോസിയുമായുണ്ടായിരുന്ന പണമിടപാടുകളും വിവാദമായിരുന്നു. 2013 ൽ ഇതുമായി ബന്ധപ്പെട്ട് കേസുകളും ഉപേക്ഷിക്കപ്പെട്ടു.
ലോകത്തിലെ ഈ വർഷത്തെ അതിസന്പന്നരുടെ പട്ടികയിൽ ഏറ്റവും മുന്നിലായി ഇവരുടെ ആസ്തി 33 ബില്യണ്‍ യൂറോയാണ് കണക്കാക്കിയിരിയ്ക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
2012ൽ ബെറ്റൻകോർട്ട കന്പനിയുടെ ബോർഡിൽ നിന്ന് സ്വയം ഒഴിവായിരുന്നു. പിന്നീട് പൊതു ചടങ്ങുകളിൽ അത്യപൂർവമായേ പങ്കെടുത്തിരുന്നുള്ളൂ. 2007ൽ മകളുമായുള്ള പരസ്യ വഴക്കിലൂടെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
2008ൽ അവർ സുഹൃത്തായ ഒരു ഫോട്ടോഗ്രാഫർക്ക് നൂറുകണക്കിനു മില്യണ്‍ ഡോളർ വില വരുന്ന ആസ്തികൾ കൈമാറിയിരുന്നു. ഇയാളെ മകനായി ദത്തെടുക്കാൻ ശ്രമിച്ചിരുന്നു. 2020ലാണ് മകളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചത്.
ഫ്രഞ്ച് പ്രസിഡന്റായിരുന്ന നിക്കോളാസ് സർക്കോസിയുമായുണ്ടായിരുന്ന പണമിടപാടുകളും വിവാദമായിരുന്നു. 2013 ൽ ഇതുമായി ബന്ധപ്പെട്ട് കേസുകളും ഉപേക്ഷിക്കപ്പെട്ടു.
ലോകത്തിലെ ഈ വർഷത്തെ അതിസന്പന്നരുടെ പട്ടികയിൽ ഏറ്റവും മുന്നിലായി ഇവരുടെ ആസ്തി 33 ബില്യണ്‍ യൂറോയാണ് കണക്കാക്കിയിരിയ്ക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ