ബംഗളൂരു: ബംഗളൂരുവിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥി മരിച്ച നിലയിൽ. കെംഗേരി സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർഥി ശരത്ത്(19) ആണ് മരിച്ചത്. 50 ലക്ഷം രൂപ മോചനദ്രവ്യം നൽകി രക്ഷിക്കണമെന്ന് ശരത്ത് വാട്സ്ആപ് വീഡിയോയിലൂടെ അഭ്യർത്ഥിച്ചിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനായ ശരത്ത് ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംവർഷ ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിദ്യാർഥിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ശരത്തിനെ അജ്ഞാതർ സംഘം തട്ടിക്കൊണ്ടു പോയത്. റോയൽ എൻഫീൻഡ് ക്ലാസിക്ക് വാങ്ങിയ സന്തോഷം സൃഹത്തുകൾക്കൊപ്പം പങ്കുവയ്ക്കാൻ പോയ ശരത്ത് പിന്നീട് മടങ്ങിവന്നില്ല. ഇതിനുശേഷമാണ് മോചനദ്രവ്യം കൊടുത്തു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വീഡിയോ എത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് ശരത്തിന്റെ മൃതദേഹം രച്ചനഹള്ളി തടാകത്തിൽ നിന്നു ക ണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ ഒരാൾക്ക് ശരത്തിന്റെ കുടുംബവുമായി അടുത്തബന്ധമുണ്ടെന്നു അറിയുന്നു.
ബംഗളൂരുവിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥി മരിച്ച നിലയിൽ
04:31 PM Sep 22, 2017 | Deepika.com