ബർലിൻ: ഇന്ത്യൻ കന്പനിയായ ടാറ്റാ സ്റ്റീലും ജർമൻ എതിരാളികളായ തൈസൻക്രൂപ്പും സ്റ്റീൽ ഉത്പാദന, വിപണന രംഗങ്ങളിലെ പ്രവർത്തനങ്ങൾ ലയിപ്പിക്കാൻ തീരുമാനിച്ചു. ഇരു സ്ഥാപനങ്ങളിലെയും തൊഴിൽ നഷ്ടത്തിന് ഇതു കാരണമാകും.
കഴിഞ്ഞ വർഷം മുതൽ ലയനം സംബന്ധിച്ച ചർച്ചകൾ നടക്കുന്നു. ഇതു യാഥാർഥ്യമായാൽ ഇരു സ്ഥാപനങ്ങൾക്കുമായി പ്രതിവർഷം 600 മില്യണ്‍ യൂറോ ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. രണ്ടു സ്ഥാപനങ്ങളിലുമായി നാലായിരത്തോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
തൈസൻക്രൂപ്പ് ടാറ്റാ സ്റ്റീൽ എന്നറിയപ്പെടുന്ന സംയുക്ത കന്പനിക്ക് 1.15 ലക്ഷം കോടി രൂപയുടെ വിറ്റുവരവുണ്ടാകും. 48,000 ജോലിക്കാരും. ഇന്ത്യൻ വംശജനായ ലക്ഷ്മി മിത്തലിന്റെ ആർസെലോർ മിത്തൽ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റീൽ കന്പനിയാകും ഇത്.
ടാറ്റാ സ്റ്റീലിന് ബ്രിട്ടനിലും നെതർലൻഡ്സിലും ഫാക്ടറികളുണ്ട്. ടാറ്റാ സ്റ്റീലിന്റെ ബ്രിട്ടനിലെ യൂണിറ്റിലെ പെൻഷൻ ബാധ്യത ഒഴിവാക്കിയെടുത്തതാണു ലയനത്തിനു സാധ്യതയൊരുക്കിയത്.
കന്പനിയുടെ വലിയ കടബാധ്യത ലയനത്തോടെ ലഘൂകരിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ. തൈസൻ ക്രുപ്പിനു ജർമനിയിലാണു പ്രധാന ഫാക്ടറികൾ പ്രവർത്തിയ്ക്കുന്നത്.അടുത്ത വർഷം ആദ്യം ലയനം നിലവിൽ വരുമെന്നാണ് സൂചന.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കഴിഞ്ഞ വർഷം മുതൽ ലയനം സംബന്ധിച്ച ചർച്ചകൾ നടക്കുന്നു. ഇതു യാഥാർഥ്യമായാൽ ഇരു സ്ഥാപനങ്ങൾക്കുമായി പ്രതിവർഷം 600 മില്യണ്‍ യൂറോ ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. രണ്ടു സ്ഥാപനങ്ങളിലുമായി നാലായിരത്തോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
തൈസൻക്രൂപ്പ് ടാറ്റാ സ്റ്റീൽ എന്നറിയപ്പെടുന്ന സംയുക്ത കന്പനിക്ക് 1.15 ലക്ഷം കോടി രൂപയുടെ വിറ്റുവരവുണ്ടാകും. 48,000 ജോലിക്കാരും. ഇന്ത്യൻ വംശജനായ ലക്ഷ്മി മിത്തലിന്റെ ആർസെലോർ മിത്തൽ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റീൽ കന്പനിയാകും ഇത്.
ടാറ്റാ സ്റ്റീലിന് ബ്രിട്ടനിലും നെതർലൻഡ്സിലും ഫാക്ടറികളുണ്ട്. ടാറ്റാ സ്റ്റീലിന്റെ ബ്രിട്ടനിലെ യൂണിറ്റിലെ പെൻഷൻ ബാധ്യത ഒഴിവാക്കിയെടുത്തതാണു ലയനത്തിനു സാധ്യതയൊരുക്കിയത്.
കന്പനിയുടെ വലിയ കടബാധ്യത ലയനത്തോടെ ലഘൂകരിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ. തൈസൻ ക്രുപ്പിനു ജർമനിയിലാണു പ്രധാന ഫാക്ടറികൾ പ്രവർത്തിയ്ക്കുന്നത്.അടുത്ത വർഷം ആദ്യം ലയനം നിലവിൽ വരുമെന്നാണ് സൂചന.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ