ലണ്ടൻ: ശ്രീനാരായണ ഗുരു സമാധി.ശ്രീനാരായണ ഗുരുവിന്റെ 89ാമത് സമാധി ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാൻ സേവനം യുകെ തീരുമാനിച്ചു. അതിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും പ്രത്യേക പ്രാർത്ഥനയും അന്നദാന വിതരണവും ഉണ്ടായിരിക്കും. വിപുലമായ പരിപാടികളോടെയാണ് ഇക്കുറിയും സേവനം യുകെ സമാധി ദിനം ആചരിക്കുന്നത്. സേവനം യുകെയ്ക്ക് വേണ്ടി പരിപാടികൾ ചിട്ടയോടെ നടത്താനുള്ള മുന്നൊരുക്കങ്ങൾ നടത്തിയതായി ചെയർമാൻ ബൈജു പാലയ്ക്കൽ അറിയിച്ചു.
തിരുവനന്തപുരത്തിന്റെ പരിസരപ്രദേശമായ ചെന്പഴന്തിയിൽ മദൻ ആശാന്റെയും, കുട്ടിയമ്മയുടെയും മകനായി 1854ലാണ് നാരായണ ഗുരു പിറന്നത്. അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ചെന്പഴന്തി ഭരിക്കുന്ന രാജാവിന് എതിരായി പടപൊരുതിയ ചെറുരാജ്യമായിരുന്നു. സന്പത്തുള്ള ആളായിരുന്നില്ലെങ്കിലും സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിച്ചിരുന്ന പുരോഗമനപരമായ നിലപാടായിരുന്നു പിതാവായ മദൻ ആശാന്. നാണു എന്നു പേരായ ആ മകൻ സംസ്കൃതം ഉൾപ്പെടെയുള്ള ഭാഷകൾ പഠിച്ച് നാരായണ ഗുരുവായി. പിന്നീട് കേരളത്തിന്റെ ഭാരതത്തിന്റെ ഒരുപക്ഷെ ലോകത്ത് ജീവിച്ചിരുന്ന ശ്രേഷ്ഠവ്യക്തിത്വങ്ങളും വ്യത്യസ്തനായി മാറി. സെപ്റ്റംബർ 21ന് ശ്രീനാരായണ ഗുരുദേവന്റെ ഓർമ്മ പുതുക്കുന്പോൾ കേവലം ചടങ്ങുകളല്ല യഥാർത്ഥത്തിൽ സമൂഹം ആവശ്യപ്പെടുന്നത്.
തിരുവനന്തപുരത്തിന്റെ പരിസരപ്രദേശമായ ചെന്പഴന്തിയിൽ മദൻ ആശാന്റെയും, കുട്ടിയമ്മയുടെയും മകനായി 1854ലാണ് നാരായണ ഗുരു പിറന്നത്. അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ചെന്പഴന്തി ഭരിക്കുന്ന രാജാവിന് എതിരായി പടപൊരുതിയ ചെറുരാജ്യമായിരുന്നു. സന്പത്തുള്ള ആളായിരുന്നില്ലെങ്കിലും സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിച്ചിരുന്ന പുരോഗമനപരമായ നിലപാടായിരുന്നു പിതാവായ മദൻ ആശാന്. നാണു എന്നു പേരായ ആ മകൻ സംസ്കൃതം ഉൾപ്പെടെയുള്ള ഭാഷകൾ പഠിച്ച് നാരായണ ഗുരുവായി. പിന്നീട് കേരളത്തിന്റെ ഭാരതത്തിന്റെ ഒരുപക്ഷെ ലോകത്ത് ജീവിച്ചിരുന്ന ശ്രേഷ്ഠവ്യക്തിത്വങ്ങളും വ്യത്യസ്തനായി മാറി. സെപ്റ്റംബർ 21ന് ശ്രീനാരായണ ഗുരുദേവന്റെ ഓർമ്മ പുതുക്കുന്പോൾ കേവലം ചടങ്ങുകളല്ല യഥാർത്ഥത്തിൽ സമൂഹം ആവശ്യപ്പെടുന്നത്.