വത്തിക്കാൻസിറ്റി: തീവ്രവാദികളുടെ തടവറയിൽ നിന്നും മോചിതനായി വത്തിക്കാനിലെത്തിയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിനെ പ്രവാസി മലയാളി ഫെഡറേഷൻ(പിഎംഎഫ്) ഭാരവാഹികൾ വത്തിക്കാനിൽ സന്ദർശിച്ചു.
പിഎംഎഫ് റോം റീജിയൻ പ്രസിഡന്റ് ബിനോയ് കരവാളൂരിന്റെ നേതൃത്വത്തിലാണ് ഫാ.ടോമിനെ സന്ദർശിച്ചു തങ്ങളുടെ പിന്തുണ അറിയിച്ചത്. തനിക്കു വേണ്ടി പ്രാർത്ഥിക്കുകയും ഉത്ക്കണ്ഠപ്പെടുകയും ചെയ്ത എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു. ദൈവം എല്ലാവരുടെയും പ്രാർത്ഥനകൾ കേട്ടതിന്റെ ഫലമായാണ് തനിക്കു മോചനം ലഭിച്ചതെന്ന് ഫാ. ടോം ഉഴുന്നാലിൽ പറഞ്ഞു.
||
വത്തിക്കാനിലുള്ള സലേഷ്യൻ സഭയുടെ സംരക്ഷണയിലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്. ദൈവത്തിന്റെ സ്നേഹവും കരുണയും ഒരിക്കലും അവസാനിക്കാത്തതാണെന്ന് ഫാ. ടോം പറഞ്ഞു. ദൈവത്തിനു നമ്മൾ ഓരോരുത്തരിലും ഓരോ ലക്ഷ്യമുണ്ട്. തനിക്കു ശാരീരികമായി കുറച്ചു കൂടി സുഖപ്പെടുവാനുണ്ടെന്നു അദ്ദേഹം പറഞ്ഞു. വത്തിക്കാനിൽ ഡോക്ടർമാർ തന്നെ സന്ദർശിച്ചു പരിശോധിക്കുകയും മരുന്നുകൾ നൽകുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു ചെയ്യുമെന്നും വൈദികൻ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഫാ. ടോം റോമിൽ എത്തിയത്. തുടർന്ന് പിറ്റേദിവസം മാർ പാപ്പയെ സന്ദർശിച്ച അദ്ദേഹം തനിക്കു വേണ്ടി മാർപാപ്പാ ചെയ്ത സഹായങ്ങൾക്ക് നന്ദി പറഞ്ഞിരുന്നു. വിവിധ ചികിത്സകൾക്കും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനും മറ്റുമായി അദ്ദേഹത്തെ വത്തിക്കാനിലെ ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
പിഎംഎഫ് റോം റീജിയൻ പ്രസിഡന്റ് ബിനോയ് കരവാളൂരിന്റെ നേതൃത്വത്തിലാണ് ഫാ.ടോമിനെ സന്ദർശിച്ചു തങ്ങളുടെ പിന്തുണ അറിയിച്ചത്. തനിക്കു വേണ്ടി പ്രാർത്ഥിക്കുകയും ഉത്ക്കണ്ഠപ്പെടുകയും ചെയ്ത എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു. ദൈവം എല്ലാവരുടെയും പ്രാർത്ഥനകൾ കേട്ടതിന്റെ ഫലമായാണ് തനിക്കു മോചനം ലഭിച്ചതെന്ന് ഫാ. ടോം ഉഴുന്നാലിൽ പറഞ്ഞു.
||
വത്തിക്കാനിലുള്ള സലേഷ്യൻ സഭയുടെ സംരക്ഷണയിലാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്. ദൈവത്തിന്റെ സ്നേഹവും കരുണയും ഒരിക്കലും അവസാനിക്കാത്തതാണെന്ന് ഫാ. ടോം പറഞ്ഞു. ദൈവത്തിനു നമ്മൾ ഓരോരുത്തരിലും ഓരോ ലക്ഷ്യമുണ്ട്. തനിക്കു ശാരീരികമായി കുറച്ചു കൂടി സുഖപ്പെടുവാനുണ്ടെന്നു അദ്ദേഹം പറഞ്ഞു. വത്തിക്കാനിൽ ഡോക്ടർമാർ തന്നെ സന്ദർശിച്ചു പരിശോധിക്കുകയും മരുന്നുകൾ നൽകുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു ചെയ്യുമെന്നും വൈദികൻ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഫാ. ടോം റോമിൽ എത്തിയത്. തുടർന്ന് പിറ്റേദിവസം മാർ പാപ്പയെ സന്ദർശിച്ച അദ്ദേഹം തനിക്കു വേണ്ടി മാർപാപ്പാ ചെയ്ത സഹായങ്ങൾക്ക് നന്ദി പറഞ്ഞിരുന്നു. വിവിധ ചികിത്സകൾക്കും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനും മറ്റുമായി അദ്ദേഹത്തെ വത്തിക്കാനിലെ ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ