ബ്രസൽസ്: ഒന്നാം ലോകയുദ്ധ കാലത്ത് ജർമൻ സൈന്യം ഉപയോഗിച്ച യുബോട്ട് ബെൽജിയത്തിന്റെ തീരത്ത് കടലിൽ കണ്ടെത്തി. 23 പേരുമായി പോകുന്പോൾ മുങ്ങിപ്പോയതാണിത്.
അന്തർവാഹിനിയുടെ ഗണത്തിൽപ്പെടുന്ന ബോട്ടാണിത്. മുപ്പതു മീറ്റർ ആഴത്തിലാണ് അവശിഷ്ടങ്ങൾ കിട്ടിയത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരുടെയും മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുന്നു. മൈൻ സ്ഫോടനത്തിലാണ് ബോട്ട് മുങ്ങിയതെന്നാണ് കരുതുന്നത്. കണ്ടെത്തിയ കൃത്യമായ സ്ഥലം പുറത്തുവിട്ടിട്ടില്ല. ഇതിന്റെ മുകൾ ഭാഗത്തിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
അന്തർവാഹിനിയുടെ ഗണത്തിൽപ്പെടുന്ന ബോട്ടാണിത്. മുപ്പതു മീറ്റർ ആഴത്തിലാണ് അവശിഷ്ടങ്ങൾ കിട്ടിയത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരുടെയും മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുന്നു. മൈൻ സ്ഫോടനത്തിലാണ് ബോട്ട് മുങ്ങിയതെന്നാണ് കരുതുന്നത്. കണ്ടെത്തിയ കൃത്യമായ സ്ഥലം പുറത്തുവിട്ടിട്ടില്ല. ഇതിന്റെ മുകൾ ഭാഗത്തിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ