സൂറിച്ച്: സൂറിച്ചിന്റെ കാവൽ പിതാക്കന്മാരായ പരി. ഫെലിക്സിന്േറയും റെഗുലയുടേയും എക്സ്പ്രാൻസിയോസിന്റേയും ഓർമ്മപ്പെരുന്നാൾ സൂറിച്ചിലെ ഗ്രോസ് മുൻസ്റ്റർ ദേവാലയത്തിൽ നടത്തപ്പെട്ടു. ഫ്രാവു മുൻസ്റ്റർ ദേവാലയത്തിൽ നിന്നും ആരംഭിച്ച പ്രദക്ഷിണം വാസർകിർഹേ ദേവാലയത്തിൽ ധൂപപ്രാർത്ഥന നടത്തിയശേഷം ഗ്രോസ് മുൻസ്റ്റർ ദേവാലയത്തിലെത്തി പെരുന്നാൾ ശുശ്രൂഷകളോടെ സമാപിച്ചു.
സൂറിച്ച് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായ അധിവസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനൊന്ന് ഓർത്തഡോക്സ് സഭകൾക്കൊപ്പം കത്തോലിക്കാ പ്രൊട്ടസ്റ്റന്റ്, ക്രിസ് കത്തോലിക്കാ സഭകളും ഒരുമിച്ചാണ് പെരുന്നാൾ ആഘോഷിച്ചത്.
||
ഈജിപ്തിലെ കോപ്ടിക് ഓർത്തഡോക്സ് സഭാംഗങ്ങളായിരുന്ന പരിശുദ്ധർ ദൈവനിയോഗത്താൽ ക്രിസ്തുമത പ്രചരണാർത്ഥം കാടും മേടും പുഴയും മഞ്ഞുമലകളും താണ്ടി സ്വിറ്റ്സർലണ്ടിലെ സൂറിച്ചിലെത്തി. അന്നത്തെ ഭരണാധികാരികൾ പരിശുദ്ധമാരുടെ ഗളഛേദം നടത്തുകയായിരുന്നു. അറ്റുവീണ ശിരസുകളും കൈയിലേന്തി ഇന്നത്തെ ഗ്രോസ്മുൻസ്റ്റർ ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലംവരെ നടന്നു പോകുകയും അവിടെ കബറടക്കുകയുമാണുണ്ടായത്.
ഈ വർഷത്തെ പെരുന്നാളിൽ മലങ്കരയിൽ നിന്നെത്തിയ റവ. ഫാ. ഡോ. ബേബി വർഗീസ് മഠത്തിക്കുന്നത്ത് പ്രധാന അതിഥിയായിരുന്നു. മലങ്കര യാക്കോബായ സഭയിലെ ഷെവലിയാർ കക്കാട്ട് വർഗീസ് തോമസ്(ബെന്നി) യാക്കോബായ സഭാംഗങ്ങളുമായി പെരുന്നാളിൽ പങ്കെടുത്തു. 15 വർഷമായി പെരുന്നാൾ കോർഡിനേറ്റ് ചെയ്ത എറിക്കാ ബ്ലോക്ക് ഹാൻസ് റാം പ്രത്യേക പാരിതോഷികം നൽകി. പെരുന്നാൾ സ്നേഹവിരുന്നോടെ സമാപിച്ചു.
സൂറിച്ച് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായ അധിവസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനൊന്ന് ഓർത്തഡോക്സ് സഭകൾക്കൊപ്പം കത്തോലിക്കാ പ്രൊട്ടസ്റ്റന്റ്, ക്രിസ് കത്തോലിക്കാ സഭകളും ഒരുമിച്ചാണ് പെരുന്നാൾ ആഘോഷിച്ചത്.
||
ഈജിപ്തിലെ കോപ്ടിക് ഓർത്തഡോക്സ് സഭാംഗങ്ങളായിരുന്ന പരിശുദ്ധർ ദൈവനിയോഗത്താൽ ക്രിസ്തുമത പ്രചരണാർത്ഥം കാടും മേടും പുഴയും മഞ്ഞുമലകളും താണ്ടി സ്വിറ്റ്സർലണ്ടിലെ സൂറിച്ചിലെത്തി. അന്നത്തെ ഭരണാധികാരികൾ പരിശുദ്ധമാരുടെ ഗളഛേദം നടത്തുകയായിരുന്നു. അറ്റുവീണ ശിരസുകളും കൈയിലേന്തി ഇന്നത്തെ ഗ്രോസ്മുൻസ്റ്റർ ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലംവരെ നടന്നു പോകുകയും അവിടെ കബറടക്കുകയുമാണുണ്ടായത്.
ഈ വർഷത്തെ പെരുന്നാളിൽ മലങ്കരയിൽ നിന്നെത്തിയ റവ. ഫാ. ഡോ. ബേബി വർഗീസ് മഠത്തിക്കുന്നത്ത് പ്രധാന അതിഥിയായിരുന്നു. മലങ്കര യാക്കോബായ സഭയിലെ ഷെവലിയാർ കക്കാട്ട് വർഗീസ് തോമസ്(ബെന്നി) യാക്കോബായ സഭാംഗങ്ങളുമായി പെരുന്നാളിൽ പങ്കെടുത്തു. 15 വർഷമായി പെരുന്നാൾ കോർഡിനേറ്റ് ചെയ്ത എറിക്കാ ബ്ലോക്ക് ഹാൻസ് റാം പ്രത്യേക പാരിതോഷികം നൽകി. പെരുന്നാൾ സ്നേഹവിരുന്നോടെ സമാപിച്ചു.