വിയന്ന: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാചരണത്തോട് അനുബന്ധിച്ചു വോയ്സ് വിയന്ന സംഘടിപ്പിച്ച രണ്ടാമത് ക്രിക്കറ്റ് ടൂർണമെന്റിൽ റൈസിംഗ് സ്റ്റാഴ്സ് ജേതാക്കളായി. നിലവിലെ ജേതാക്കളായ സിഎംപിസിസിയെ തോല്പിച്ചാണ് റൈസിംഗ് സ്റ്റാഴ്സ് കപ്പിൽ മുത്തമിട്ടത്.
ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫോറുകളും സിക്സറുകളും പാറിനടന്ന മത്സരം വിയന്നയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ ആവേശം പകർന്നു. ദിവസം മുഴുവൻ നീണ്ടുനിന്ന കളിയുടെ മധ്യത്തിൽ മാതൃരാജ്യത്തിന്റെ സ്മരണകൾ ഉണർത്തിയ സ്വാതന്ത്ര്യദിനാഘോഷവും ഹൃദ്യമായി. പ്രസിഡന്റ് മേഴ്സി കാക്കാട്ട്, സെക്രട്ടറി സുനിൽ കോര എന്നിവർ സംയുക്തമായി ഭാരതത്തിന്റെ പതാക ഉയർത്തി. കളിക്കാരും കാണികളും ഉൾപ്പെടുന്ന സംഘം ദേശീയഗാനം ആലപിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസഡർ രേണു പാൽ മുഖ്യാതിഥിയായിരുന്നു. കളിക്കാരെയും സംഘാടകരെയും അഭിനന്ദിച്ച സ്ഥാനപതി വനിതകൾക്കും കൂടി ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. ഓസ്ട്രിയൻ അനാദി ബാങ്കിനെ പ്രതിനിധീകരിച്ചു ജെന്നിഫർ ഷേണായി ചടങ്ങിൽ സംബന്ധിച്ചു. സിമി കൈലാത് അവതാരകയായിരുന്നു.
റിപ്പോർട്ട്: ജോബി ആന്റണി
ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫോറുകളും സിക്സറുകളും പാറിനടന്ന മത്സരം വിയന്നയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ ആവേശം പകർന്നു. ദിവസം മുഴുവൻ നീണ്ടുനിന്ന കളിയുടെ മധ്യത്തിൽ മാതൃരാജ്യത്തിന്റെ സ്മരണകൾ ഉണർത്തിയ സ്വാതന്ത്ര്യദിനാഘോഷവും ഹൃദ്യമായി. പ്രസിഡന്റ് മേഴ്സി കാക്കാട്ട്, സെക്രട്ടറി സുനിൽ കോര എന്നിവർ സംയുക്തമായി ഭാരതത്തിന്റെ പതാക ഉയർത്തി. കളിക്കാരും കാണികളും ഉൾപ്പെടുന്ന സംഘം ദേശീയഗാനം ആലപിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസഡർ രേണു പാൽ മുഖ്യാതിഥിയായിരുന്നു. കളിക്കാരെയും സംഘാടകരെയും അഭിനന്ദിച്ച സ്ഥാനപതി വനിതകൾക്കും കൂടി ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. ഓസ്ട്രിയൻ അനാദി ബാങ്കിനെ പ്രതിനിധീകരിച്ചു ജെന്നിഫർ ഷേണായി ചടങ്ങിൽ സംബന്ധിച്ചു. സിമി കൈലാത് അവതാരകയായിരുന്നു.
റിപ്പോർട്ട്: ജോബി ആന്റണി